കേരളം

kerala

ശ്രദ്ധ വാക്കർ കൊലക്കേസ് : അഫ്‌താബ് പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രം, 100 സാക്ഷികൾ

By

Published : Jan 22, 2023, 2:15 PM IST

Updated : Jan 22, 2023, 3:52 PM IST

2022 മെയ് 18 നാണ് അഫ്‌താബ് പൂനവാല ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയത്.100 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോറൻസിക്‌, ഇലക്‌ട്രോണിക് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

അഫ്‌താബ് പൂനവാല  ശ്രദ്ധ വാക്കർ കൊലക്കേസ്  shraddha walker murder  delhi police draft 3000 page chargesheet  3000 page chargesheet against aafthab poonawalla  shraddha walker murder case updation  delhi news  national news  malayalam news  3000 പേജുള്ള കുറ്റപത്രം  ഡൽഹി പൊലീസ്  100 witnesses listed  aafthab poonawalla  shraddha walker  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ശ്രദ്ധ വാക്കർ കൊലപാതകം  ശ്രദ്ധ വാക്കർ  അഫ്‌താബ് പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രം  ശ്രദ്ധ വാക്കർ കൊലക്കേസ് കുറ്റപത്രം
അഫ്‌താബ് പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രം

ന്യൂഡൽഹി : ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കിയതായി ഡൽഹി പൊലീസ്. ഇതില്‍ 100 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ ഫോറൻസിക്, ഇലക്‌ട്രോണിക് തെളിവുകളും ചേര്‍ത്തിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചേക്കും.

ജനുവരി നാലിന് വനമേഖലയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ റിപ്പോർട്ടും പൊലീസ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന് പുറമെ അഫ്‌താബ് പൂനവാലയുടെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്റ്റിന്‍റെ റിപ്പോർട്ടും കുറ്റപത്രത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ കരട് നിയമവിദഗ്‌ധർ പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

2022 മെയ് 18 നാണ് ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് വച്ച് അഫ്‌താബ് പൂനവാല തന്‍റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്‌ണങ്ങളാക്കിയത്. ശേഷം ശരീരഭാഗങ്ങൾ നഗരത്തിന്‍റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. മുംബൈയിലെ കോൾ സെന്‍ററിൽ ജോലി ചെയ്‌തിരുന്ന ഇരുവരും ഡേറ്റിങ്ങ് ആപ്ലിക്കേഷനിലൂടെയാണ് പരിചയപ്പെട്ടത്.

പ്രണയത്തിലായ ഇരുവരും കുടുംബത്തിന്‍റെ എതിർപ്പ് കാരണം ഡൽഹിയിലേയ്‌ക്ക് താമസം മാറുകയായിരുന്നു. ഇതിനിടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. ശ്രദ്ധയുടെ സുഖവിവരങ്ങൾ തിരക്കി പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിക്കുകയും എന്നാൽ യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അഫ്‌താവ് പറഞ്ഞതുമാണ് കേസിന് വഴിത്തിരിവായത്.

ശ്രദ്ധയെ ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നപ്പോൾ പിതാവ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പിന്നീട് അഫ്‌താബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൊമാറ്റോ വഴി രണ്ടുപേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്‌തിരുന്ന അഫ്‌താബ് മെയ്‌ മാസം മുതൽ ഒരാൾക്ക് മാത്രമേ ഓർഡർ ചെയ്‌തിരുന്നുള്ളൂ എന്ന് കണ്ടെത്തി. അഫ്‌താബിന്‍റെ ഇന്‍റർനെറ്റ് ഹിസ്‌റ്ററിയും ഇരുവരും ഉപയോഗിച്ച ഡേറ്റിങ്ങ് ആപ്പിലെ വിവരങ്ങളും കേസിലെ നിർണായക തെളിവുകളായി.

also read:ശ്രദ്ധയുടെ തലയോട്ടിയുടെ ഭാഗവും എല്ലുകളും കണ്ടെടുത്തു; പൊലീസ് തെരച്ചില്‍ നടത്തിയത് തടാകം വറ്റിച്ച്

ഇതിന്‍റെ അടിസ്ഥാനത്തിൽ നവംബർ 14 ന് അഫ്‌താബ് പിടിയിലാവുകയായിരുന്നു. 35 കഷ്‌ണങ്ങളാക്കിയ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച ശേഷം 20 ദിവസം എടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതി ഉപേക്ഷിക്കുകയായിരുന്നു. ഉൾക്കാടുകൾ തെരഞ്ഞുപിടിച്ച് പോയാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ശരീരഭാഗങ്ങൾക്കായി പൊലീസ് നടത്തിയ തെരച്ചിലിൽ മെഹ്‌റൗളി മൈദാൻ ഗർഹിയിലെ തടാകത്തിലെ ചില ഭാഗങ്ങളിൽ വെള്ളം വറ്റിച്ചാണ് യുവതിയുടെ തലയോട്ടിയും ചില അസ്ഥികളും കണ്ടെത്താനായത്.

അമേരിക്കൻ ക്രൈം ത്രില്ലർ സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്രയും നിഷ്‌ഠൂരമായ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിൽ പറഞ്ഞു. ഇതിനിടയിൽ പ്രതിയ്‌ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ കുടുംബം ഡൽഹി പൊലീസിനെ സമീപിച്ചിരുന്നു.

also read:'ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയത് ഈര്‍ച്ചവാള്‍ ഉപയോഗിച്ച്'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വനമേഖലയിൽ നിന്ന് കണ്ടെത്തിയ എല്ലിൻ കഷ്‌ണങ്ങൾ പിതാവിന്‍റെ ഡിഎൻഎ സാമ്പിളുമായി നടത്തിയ പരിശോധനയിൽ ശ്രദ്ധയുടേത് തന്നെയാണ് തെളിയിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എയിംസ് ഡോക്‌ടർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. ക്രൂരതയുടെ കൂടുതൽ വെളിപ്പെടുത്തലെന്ന പോലെ ശ്രദ്ധയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയത് ഈർച്ചവാൾ ഉപയോഗിച്ചാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ രക്തപ്പാടുകളും മുടികളും ശ്രദ്ധയുടേത് തന്നെയാണെന്ന് കണ്ടെത്താനും അന്വേഷണ സംഘത്തിന് സാധിച്ചു.

Last Updated : Jan 22, 2023, 3:52 PM IST

ABOUT THE AUTHOR

...view details