കേരളം

kerala

പൊലീസിന്‍റെ ജാഗ്രത, ഇരയ്ക്ക് നീതി: സകിനാക ബലാത്സംഗ കേസ് പ്രതിക്ക് കൊലക്കയര്‍

By

Published : Jun 2, 2022, 10:22 PM IST

Updated : Jun 3, 2022, 11:30 AM IST

2021 സെപ്റ്റംബർ 10 അന്ധേരിക്കടുത്ത് സകിനാക ഏരിയയില്‍ നിര്‍ത്തിയിട്ട വാനിന് അകത്ത് വച്ചായിരുന്നു യുവതിയെ പ്രതി ക്രൂര ബലാസംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. 18 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എട്ട് മാസം കൊണ്ടാണ് വിധി.

Sakinaka rape murder  Accused gets death sentence court says leniency will not do  Maharashtra sakinaka rape case  verdict in Sainaka rape murder case  സകിനാക ബലാത്സംഗ കേസ്  ബലാത്സംഗ കേസ് പ്രതിക്ക് കൊലക്കയര്‍  ബലാത്സംഗ കേസ് പ്രതിക്ക് വധശിക്ഷ
പൊലീസിന്‍റെ ജാഗ്രത, ഇരക്ക് നീതി; സകിനാക ബലാത്സംഗ കേസ് പ്രതിക്ക് കൊലക്കയര്‍ വിധിച്ച് കോടതി

മുംബൈ:അന്ധേരിയില്‍ 34കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ മോഹന്‍ ചൗഹാന് (45) വധശിക്ഷ. മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 2021 സെപ്റ്റംബർ 10 അന്ധേരിക്കടുത്ത് സകിനാക ഏരിയയില്‍ നിര്‍ത്തിയിട്ട വാനിന് അകത്ത് വച്ചായിരുന്നു പ്രതി ഇരയെ ക്രൂര ബലാസംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്.

പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെ അത്രിക്രമം തടയല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി വിധി പ്രസ്താവിച്ചത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്.

യുവതിയുടെ ആന്തരിക അവയവങ്ങള്‍ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചതാണ് മരണത്തിന് കാരണമായെതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. ഇരയുടെ ശരീരത്തില്‍ മാരകമായ പരിക്കുകളാണ് ഉണ്ടായിരുന്നതെന്നും കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ചു.

വധശിക്ഷ സമൂഹത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ്. മനുഷ്യത്വ രഹിതവും ക്രൂരവുമായ പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഞെട്ടിക്കുന്നതാണ് സംഭവമെന്നും പ്രതിയുടെ മാനസികാവസ്ഥ അങ്ങേയറ്റം നീചമാണെന്നും കോടതി പ്രസ്താവിച്ചു. മുംബൈ പോലൊരു നഗരത്തില്‍ സ്ത്രീക്ക് നേരിട്ട ക്രൂരമായ അനുഭവം ഞെട്ടിക്കുന്നതും പരമാവധി ശിക്ഷ അര്‍ഹിക്കുന്നതും ആണെന്ന് കോടതിയെ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.

ക്രൂര ബലാത്സംഗത്തിന് ഇരയായ യുവതി രാജവാഡി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരിച്ചത്. കേസില്‍ പ്രതിയായ മോഹന്‍ ചൗഹാനെ കൃത്യം നടന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. 18 ദിവസത്തിനകം പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. എട്ട് മാസം കൊണ്ടാണ് കേസ് കോടതി തീര്‍പ്പാക്കിയത്.

ഇരയുടെ വിയോഗം കുടുംബത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് സാമ്പത്തിക സഹായം കൊണ്ട് നികത്താന്‍ കഴിയുന്നതല്ല. എങ്കിലും കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ചട്ടപ്രകാരം ഇത് നല്‍കണം.

കേസില്‍ പൊലീസ് കാണിച്ച ജാഗ്രതയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കാൻ കാരണമായതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ പറഞ്ഞു. വിവരം ലഭിച്ച് പത്ത് മിനുട്ടിനകം പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഈ ജാഗ്രതയാണ് കേസിന്‍റെ വിജയത്തിന് കരുത്തായതെന്നും ഇതില്‍ പൊലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വെൺമണി ഇരട്ടക്കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ , രണ്ടാം പ്രതിക്ക് ജീവപര്യന്തം

Last Updated :Jun 3, 2022, 11:30 AM IST

ABOUT THE AUTHOR

...view details