വാരണാസി: രണ്ട് യാത്രക്കാർ വിചാരിച്ചാല്‍ 200 യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായ വിമാനം പിടിച്ചിടാൻ കഴിയുമോ.. അങ്ങനെ സംഭവിക്കുമെന്നാണ് വാരാണസി വിമാനത്താവളത്തിൽ നിന്നുള്ള അനുഭവം വ്യക്തമാക്കുന്നത്. ഏപ്രില്‍ 24ന് നടന്ന സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
വാരാണസിയില്‍ നിന്ന് മുംബൈയിലേക്ക് രാത്രി 10.45ന് പുറപ്പെടാൻ തയ്യാറായ ഇൻഡിഗോ വിമാനം പിടിച്ചിട്ടത് ഒന്നരമണിക്കൂറിലേറെ. വിമാനം പുറപ്പെടാൻ റൺവേയില്‍ തയ്യാറെടുക്കുമ്പോഴാണ് പാസഞ്ചർ കാബിനില്‍ ഒരു പുരുഷൻ സ്ത്രീയോട് വിമാനത്തില്‍ കയർത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. വളരെ വേഗം ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി.