മധുര : തൈപ്പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ആവണിയാപുരം ജെല്ലിക്കെട്ടില്‍ 18 കാരന്‍ കൊല്ലപ്പെട്ടു. മത്സരത്തിനിടെ കാളയുടെ ഇടിയേറ്റ് ബാലമുരുകനാണ് മരിച്ചത്. 80ഓളം പേര്‍ക്ക് പരിക്കേറ്റു.
മത്സരത്തിൽ 24 കാളകളെ മെരുക്കിയ കാർത്തിക് എന്ന യുവാവ് ഒന്നാം സമ്മാനം നേടി. ഇയാള്‍ക്ക് ഒന്നാം സമ്മാനമായ കാര്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൈമാറി. കൊവിഡ് സാഹചര്യത്തില്‍ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 300 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 700 ഓളം കാളകളും പരിപാടിയുടെ ഭാഗമായി.