ETV Bharat / state

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ - കെഎസ്‌യു ഏറ്റുമുട്ടല്‍

author img

By

Published : Aug 27, 2019, 6:08 PM IST

Updated : Aug 27, 2019, 7:44 PM IST

എസ്എഫ്ഐ - കെഎസ്‌യു സംഘർഷം

ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്യാൻ ശ്രമിച്ച സംഭവത്തോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഘർഷത്തിന്‍റെ തുടക്കം. ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് വിദ്യാർഥികൾ തമ്മിൽ ഇന്നും ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളുമായി എത്തിയ കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു എസ് നാഥ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ മർദിച്ചുവെന്നാണ് പരാതി.

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ - കെഎസ്‌യു ഏറ്റുമുട്ടല്‍

പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ ഏഴ് എസ്എഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരായ അർജുൻ ബാബു, നിഖിൽ ആർ ടി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെത്തിയ കാറിൽ നിന്ന് ഹോക്കി സ്റ്റിക്കും മദ്യക്കുപ്പിയും കണ്ടെത്തി. റാഗിങ്ങുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചുവെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ലോ കോളജ് ഒരാഴ്ചത്തേക്ക് അടച്ചു.

Intro:Body:

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - കോൺഗ്രസ് സംഘർഷം. 3 എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. കോളേജ് എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു  ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കുപറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേയ് മാറ്റി. കഴിഞ്ഞ ദിവസം ഒന്നാ വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങു ടെ തുടക്കം. നിലവിൽ സ്ഥിതി ഗതികൾ ശാന്തമാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നു.

 കോളേജിനുള്ളിൽ എത്തിയ കെ.എസ്.യു പ്രവർത്തകരുടെ കാറിൽ നിന്നും മദ്യക്കുപ്പികളും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. വാഹനം പോലീസ് പിടിച്ചെടുത്തു.

സംഭവത്തെ തുടർന്ന് നിഖിൽ ആടി ,അർജുൻ ബാബു എന്നീ വിദ്ധ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു


Conclusion:
Last Updated :Aug 27, 2019, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.