ETV Bharat / state

രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ്

author img

By ETV Bharat Kerala Team

Published : Jan 16, 2024, 12:45 PM IST

Police arrested Rahul mamkootathil again | ജനുവരി 11 ന് മാറ്റിയ രാഹുലിന്‍റെ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ പുതിയ നീക്കം

Rahul Mamkootathil Arrested  Police Arrested Rahul Mamkootathil  രാഹുൽ മാങ്കൂട്ടത്തിലിൽ അറസ്റ്റിൽ  രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ്
Etv BharatPolice arrested Rahul Mankutam again

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ് ( Rahul Mamkootathil Arrested again). മൂന്ന് കേസുകളിലാണ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടർന്നുണ്ടായ രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിനെ തുടർന്നുള്ള കേസിലുമാണ് അറസ്റ്റ്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, മ്യൂസിയം പൊലീസ് എന്നിവരാണ് പൂജപ്പുര ജയിലിലെത്തി രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് ( ജനുവരി 16 ചൊവ്വ ) കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ (Youth Congress March) അറസ്റ്റിന് ശേഷം ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ പുതിയ നീക്കം. നിലവിലെ സാഹചര്യത്തില്‍ പുതിയ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കൂടുതല്‍ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന് ജയില്‍വാസം അനുഭവിക്കേണ്ടി വരാനാണ് സാധ്യത.

രാഹുലിന്‍റെ ജാമ്യാപേക്ഷ ( Rahul Mamkootathil Bail Application Consider on Januvary 17 ) ജനുവരി 17 ന് പരിഗണിക്കുമെന്ന് തിരുനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ജനുവരി 11 ന് പറഞ്ഞിരുന്നു.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ആവർത്തിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. രാഹുൽ TIA (Transient ischemic attack or mini stroke ) എന്ന അസുഖ ബാധിതനാണെന്നതിനുള്ള തെളിവുകൾ രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ആ രേഖകളിൽ രാഹുൽ ജനുവരി മൂന്ന് മുതൽ ആറ് വരെ നാല് ദിവസം കിംസ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ ഉണ്ടായിരുന്നു എന്നതിന്‍റെ വിവരങ്ങൾ ഉൾപ്പെടുന്നു. പൊലീസ് നൽകിയ മെഡിക്കൽ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.

നേരത്തെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 17 ദിവസത്തിന് ശേഷം തിരുനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി (Thiruvananthapuram Principal Magistrate Court ) ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രാഹുലിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചത്.

അതേസമയം തന്നെക്കുറിച്ച് നടത്തിയ വ്യാജ പരാമർശത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നഷ്‌ട പരിഹാരം നൽകണമെന്ന് പറഞ്ഞ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ലഭിച്ച് ഒരാഴ്‌ചയ്ക്കകം 1 കോടി രൂപ നഷ്‌ടപരിഹാരം നല്‍കുകയും പ്രസ്‌താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയുകയും ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also read :ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ് ( Rahul Mamkootathil Arrested again). മൂന്ന് കേസുകളിലാണ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടർന്നുണ്ടായ രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിനെ തുടർന്നുള്ള കേസിലുമാണ് അറസ്റ്റ്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, മ്യൂസിയം പൊലീസ് എന്നിവരാണ് പൂജപ്പുര ജയിലിലെത്തി രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് ( ജനുവരി 16 ചൊവ്വ ) കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ (Youth Congress March) അറസ്റ്റിന് ശേഷം ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ പുതിയ നീക്കം. നിലവിലെ സാഹചര്യത്തില്‍ പുതിയ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കൂടുതല്‍ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന് ജയില്‍വാസം അനുഭവിക്കേണ്ടി വരാനാണ് സാധ്യത.

രാഹുലിന്‍റെ ജാമ്യാപേക്ഷ ( Rahul Mamkootathil Bail Application Consider on Januvary 17 ) ജനുവരി 17 ന് പരിഗണിക്കുമെന്ന് തിരുനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ജനുവരി 11 ന് പറഞ്ഞിരുന്നു.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ആവർത്തിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. രാഹുൽ TIA (Transient ischemic attack or mini stroke ) എന്ന അസുഖ ബാധിതനാണെന്നതിനുള്ള തെളിവുകൾ രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ആ രേഖകളിൽ രാഹുൽ ജനുവരി മൂന്ന് മുതൽ ആറ് വരെ നാല് ദിവസം കിംസ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ ഉണ്ടായിരുന്നു എന്നതിന്‍റെ വിവരങ്ങൾ ഉൾപ്പെടുന്നു. പൊലീസ് നൽകിയ മെഡിക്കൽ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.

നേരത്തെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 17 ദിവസത്തിന് ശേഷം തിരുനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി (Thiruvananthapuram Principal Magistrate Court ) ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രാഹുലിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചത്.

അതേസമയം തന്നെക്കുറിച്ച് നടത്തിയ വ്യാജ പരാമർശത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നഷ്‌ട പരിഹാരം നൽകണമെന്ന് പറഞ്ഞ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ലഭിച്ച് ഒരാഴ്‌ചയ്ക്കകം 1 കോടി രൂപ നഷ്‌ടപരിഹാരം നല്‍കുകയും പ്രസ്‌താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയുകയും ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also read :ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വക്കീല്‍ നോട്ടീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.