ETV Bharat / state

വില്ലന്‍ അശാസ്‌ത്രീയ നിർമാണങ്ങൾ, ഒഴുക്ക് തടസപ്പെടുന്നു ; തലസ്ഥാനത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ വേണ്ടത്

author img

By ETV Bharat Kerala Team

Published : Nov 30, 2023, 9:49 PM IST

Updated : Nov 30, 2023, 10:41 PM IST

Dr Sajin Kumar  Dr Sajin Kumar interview  Dr Sajin Kumar interview with ETV Bharat  അശാസ്‌ത്രീയ നിർമാണങ്ങൾ  ഡോ സജിൻ കുമാർ  ഡോ സജിൻ കുമാർ അഭിമുഖം  ഡോ സജിൻ കുമാർ ഇന്‍റർവ്യൂ  കേരളത്തിലെ പ്രളയം  പ്രളയത്തെ കുറിച്ച് ഡോ സജിൻ കുമാർ  പ്രളയം ഉണ്ടാകാനുള്ള കാരണം  തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട്  ഡോ സജിൻ കുമാർ ഇടിവി ഭാരതിനോട്  Unscientific constructions in kerala  waterlogging in the capital city  waterlogging in Thiruvananthapuram  Thiruvananthapuram flood  kerala flood flood  flood reasons  Dr Sajin Kumar Interview with ETV Bharat
Dr Sajin Kumar

Dr Sajin Kumar Interview : വെള്ളക്കെട്ട് ഒഴിവാക്കാൻ ഫലപ്രദമായ ഗവേഷണമാണ് ആവശ്യം. നിരീക്ഷണങ്ങൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ട് കാര്യമില്ല, ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കണം - ഡോ. സജിൻ കുമാർ പറയുന്നു.

ഡോ. സജിൻ കുമാർ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെയുണ്ടായ വെള്ളക്കെട്ടിന്‍റെ പ്രധാന കാരണം അശാസ്‌ത്രീയമായ നിർമാണങ്ങൾ ഒഴുക്ക് തടസപ്പെടുത്തുന്നതാണെന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. സജിൻ കുമാർ. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം ആവശ്യമാണെന്നും ഡോ. സജിൻ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു (Dr. Sajin Kumar about flood and need of awareness).

പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് പ്രളയം. ഇന്നത്തെ പുഴയുടെ കരയല്ല പണ്ടുകാലത്തേത്. പുഴയുടെ വശങ്ങളും പുഴയുടെ ഭാഗമാണ്. ചെറിയ സമയം കൊണ്ട് വലിയ തോതിലുള്ള മഴയാണ് ഇപ്പോൾ കാണപ്പെടുന്നത്.

പെട്ടെന്ന് മഴ വരുമ്പോൾ മണ്ണിലേക്ക് വെള്ളം ഇറങ്ങാനുള്ള സമയം ലഭിക്കുന്നില്ല. ഇതാണ് ഒരു കാരണം. പുഴയുടെ ഇരുവശങ്ങളിലെയും നിർമാണ പ്രവർത്തനങ്ങൾ കാരണം അർധരാത്രി മുഴുവൻ നീണ്ടുനിന്ന മഴയിൽ എത്തിയ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി പുഴയ്‌ക്ക് നഷ്‌ടപ്പെടുന്നു. കൂടാതെ ഭൂപ്രകൃതി മനസിലാക്കാതെയാണ് ഓടകളുടെ നിർമാണം.

വെള്ളം പുഴയിൽ ചെന്ന് അവസാനിക്കുന്ന രീതിയിലാണ് ഓടകൾ നിർമിക്കുന്നത്. എന്നാൽ ഓടകൾക്ക് മുകളിലേക്ക് വെള്ളം കയറുമ്പോൾ ഇതേ ഓടകൾ വഴി വെള്ളം തിരിച്ച് വരും. അങ്ങനെ ഇതുവരെ വെള്ളം കയറാത്ത സ്ഥലങ്ങളിലും വെള്ളം കയറുന്നു.

ഡ്രെയ്നേ‌ജുകൾ പോകുന്നതും പലപ്പോഴും ഓടകളിലൂടെയാണ്. വെള്ളക്കെട്ട് വരുമ്പോൾ ഇതേ കാരണങ്ങൾ കൊണ്ട് ഡ്രെയ്നേ‌ജ് മാലിന്യവും ഇതിനൊപ്പം കലരുന്നു. കടലാസുകളിൽ മാത്രം ഒതുങ്ങിപ്പോയ മറ്റൊരു പദ്ധതിയാണ് മഴവെള്ള കൊയ്‌ത്ത്. എല്ലാ വീടുകളിലും മഴവെള്ള കൊയ്‌ത്ത് വേണമെന്നാണ് ചട്ടം.

എന്നാൽ തിരുവനന്തപുരം നഗരത്തിൽ ഒരു വീട്ടിൽ പോലും ഇത് കാണാൻ കഴിയില്ല. അത് കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ മഴയിൽ വീടുകളിൽ നിന്നും ഓടയിലേക്ക് പോകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്‌ക്കാൻ കഴിയുമായിരുന്നു. നെല്ലിക്കുഴി പാലം നിർമ്മാണം കാരണം വെള്ളത്തിന്‍റെ ഒഴുക്കിന് മാർഗ തടസമുണ്ടായി.

ഇതേസമയത്ത് കടലിന്‍റെ വേലിയേറ്റമുണ്ടാവുകയും ആക്കുളത്ത് പൊഴി മുറിക്കാൻ താമസിക്കുകയും ചെയ്‌തു. ഇതെല്ലാം വെള്ളക്കെട്ടിന് കാരണമായി. വെള്ളത്തിന് ഒഴുകി പോകാൻ തടസം ഉണ്ടായതുകൊണ്ടാണ് കരയിലേക്ക് വ്യാപിച്ചത്.

അതിശക്തമായ മഴയും മാർഗതടസവും തന്നെയാണ് പ്രധാന പ്രതിസന്ധി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഫലപ്രദമായ ഗവേഷണം ആവശ്യമാണ്. നിരീക്ഷണങ്ങൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കണം.

ജനങ്ങളെ ഇതേക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്. ഒഴുക്ക് തടസപ്പെടുത്താൻ പാടില്ല. സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ട് പ്രളയ സാധ്യതാ പ്രദേശങ്ങളിൽ ബോധവത്‌കരണം അത്യാവശ്യമാണ്.

READ ALSO: 'മഴ പ്രളയമാകുന്നു, കേരളത്തില്‍ വെള്ളം ഒഴുകിപ്പോകാനിടമില്ല': ഭൗമശാസ്‌ത്രജ്‌ഞൻ ഡോ. സജിൻ കുമാർ

2023ൽ ഉണ്ടായ പ്രളയം ഒരു പാഠമായി ഉൾക്കൊണ്ട് പ്രളയബാധിത പ്രദേശങ്ങളെ മനസിലാക്കി കൃത്യമായ ഇടപെടലും പരിപാലനവും നടത്തണം. താൻ വാങ്ങാൻ പോകുന്ന വസ്‌തു പ്രളയം ബാധിച്ച പ്രദേശത്താണോ അല്ലയോ എന്നുള്ള കാര്യം ഉടമ അറിഞ്ഞിരിക്കണം. ഇത്തരം സംവിധാനങ്ങളാണ് ആവശ്യമെന്നും ഡോ. സജിൻ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated :Nov 30, 2023, 10:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.