തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കഴിഞ്ഞ ഒരുമാസമായി തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
നിലവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാരാന്ത്യ കര്‍ഫ്യുവിനും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഇളവുകള്‍ വരുത്തിയിട്ടുണ്ട്.
Also Read: ഒമിക്രോൺ ഉപ വകഭേദം ആദ്യ പതിപ്പിനേക്കാൾ വ്യാപനശേഷി കൂടിയതെന്ന് പഠനം
എന്നാല്‍ അതിര്‍ത്തി പ്രദേശമായ നെയ്യാറ്റിക്കര താലൂക്ക് പ്രദേശങ്ങളില്‍ ഇപ്പോഴും കൊവിഡ് വ്യാപനം രൂക്ഷമാണ്. കമ്മ്യൂണിറ്റി സെന്‍ററുകളില്‍ ഉള്‍പ്പെടെ ഉച്ചയ്‌ക്ക് ശേഷം ഒ.പി നിര്‍ത്തലാക്കിയത് ജനങ്ങളെ ബുദ്ധമുട്ടിലാക്കുന്നുണ്ട്.