ETV Bharat / state

രാമക്ഷേത്ര പ്രതിഷ്‌ഠ: ശങ്കര മഠങ്ങളുടെ ആഹ്വാനം 'മലയാള മാധ്യമങ്ങൾ' വളച്ചൊടിച്ചെന്ന് സ്വാമി ചിദാനന്ദ പുരി

author img

By ETV Bharat Kerala Team

Published : Jan 15, 2024, 11:34 AM IST

Chidananda Puri on Ayodhya : ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു രാമക്ഷേത്രമെന്നും അതിനാലാണ് പ്രതിഷ്‌ഠ ചടങ്ങിന് ഈ സമയം തെരഞ്ഞെടുത്തതെന്നും സ്വാമി ചിദാനന്ദ പുരി. ശങ്കരാചര്യന്മാരുടെ പ്രസ്‌താവനകളെ മലയാള മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും സ്വാമി കുറ്റപ്പെടുത്തി

Swami Chidananda Puri on ayodhya  സ്വാമി ചിദാനന്ദ പുരി അയോധ്യ  അയോധ്യ പ്രാണ പ്രതിഷ്‌ഠ  അയോദ്ധ്യ  Chidananda Puri Speech
Swami Chidananda Puri About Ayodhya Ram Mandir Consecration
പ്രഭാഷണ പരമ്പരയിൽ സംസാരിക്കുന്ന സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിന് ബിജെപി ഈ സമയം തെരഞ്ഞെടുത്തതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. അവരുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു രാമക്ഷേത്ര നിർമ്മാണം. പ്രകടന പത്രികയിൽ പറയുന്ന വാഗ്‌ദാനങ്ങൾ നടപ്പിലാക്കുക തന്നെ വേണമെന്നും കോഴിക്കോട് സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിനിടെ സ്വാമി വ്യക്തമാക്കി (Swami Chidananda Puri About Ayodhya Ram Mandir Consecration).

കേരളത്തിൽ എന്തൊക്കെ വാഗ്‌ദാനങ്ങൾ ഉണ്ടായെന്നും എന്താണ് ഇപ്പോൾ നടക്കുന്നതെന്നും സ്വാമി ചോദിച്ചു. 37,000 രൂപ പ്രതിശീർഷ കടമുണ്ടായിരുന്ന സ്ഥാനത്ത് നമ്മൾ ഓരോരുത്തരും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരായി മാറി. ഇതല്ലാതെ വേറെ എന്താണ് കേരളത്തിൽ സംഭവിച്ചതെന്നും ചിദാനന്ദ പുരി പരിഹസിച്ചു.

അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുമായി ബന്ധപ്പട്ട് ശങ്കര മഠങ്ങൾ പത്രക്കുറിപ്പിറക്കി എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. രാമക്ഷേത്ര നിർമാണത്തെ ശങ്കരാചര്യന്മാർ അനുകൂലിക്കുന്നില്ല എന്ന വിഷയത്തിലായിരുന്നു പ്രതികരണം. ഏറ്റവും ഭവ്യമായ ചടങ്ങിൽ ഭക്തൻമാർ പങ്കെടുക്കണം എന്നതായിരുന്നു ശങ്കര മഠങ്ങളുടെ ആഹ്വാനം. എന്നാൽ അതിനെ മലയാള മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സ്വാമി ചിദാനന്ദപുരി കുറ്റപ്പെടുത്തി.

രാഷ്ട്രീയമായ കുടിലത നിറഞ്ഞ ചർച്ചകളിൽ ശങ്കര മഠങ്ങളെ കെട്ടിയിടണോ എന്നും സ്വാമി ചോദിച്ചു. ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ശങ്കരാചര്യന്മാരെ ക്ഷണിക്കാൻ പറ്റില്ല. ക്ഷണിച്ചാൽ തന്നെ അവർ പങ്കെടുക്കില്ലെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.

പ്രഭാഷണ പരമ്പരയിൽ സംസാരിക്കുന്ന സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിന് ബിജെപി ഈ സമയം തെരഞ്ഞെടുത്തതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. അവരുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു രാമക്ഷേത്ര നിർമ്മാണം. പ്രകടന പത്രികയിൽ പറയുന്ന വാഗ്‌ദാനങ്ങൾ നടപ്പിലാക്കുക തന്നെ വേണമെന്നും കോഴിക്കോട് സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിനിടെ സ്വാമി വ്യക്തമാക്കി (Swami Chidananda Puri About Ayodhya Ram Mandir Consecration).

കേരളത്തിൽ എന്തൊക്കെ വാഗ്‌ദാനങ്ങൾ ഉണ്ടായെന്നും എന്താണ് ഇപ്പോൾ നടക്കുന്നതെന്നും സ്വാമി ചോദിച്ചു. 37,000 രൂപ പ്രതിശീർഷ കടമുണ്ടായിരുന്ന സ്ഥാനത്ത് നമ്മൾ ഓരോരുത്തരും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരായി മാറി. ഇതല്ലാതെ വേറെ എന്താണ് കേരളത്തിൽ സംഭവിച്ചതെന്നും ചിദാനന്ദ പുരി പരിഹസിച്ചു.

അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുമായി ബന്ധപ്പട്ട് ശങ്കര മഠങ്ങൾ പത്രക്കുറിപ്പിറക്കി എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. രാമക്ഷേത്ര നിർമാണത്തെ ശങ്കരാചര്യന്മാർ അനുകൂലിക്കുന്നില്ല എന്ന വിഷയത്തിലായിരുന്നു പ്രതികരണം. ഏറ്റവും ഭവ്യമായ ചടങ്ങിൽ ഭക്തൻമാർ പങ്കെടുക്കണം എന്നതായിരുന്നു ശങ്കര മഠങ്ങളുടെ ആഹ്വാനം. എന്നാൽ അതിനെ മലയാള മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സ്വാമി ചിദാനന്ദപുരി കുറ്റപ്പെടുത്തി.

രാഷ്ട്രീയമായ കുടിലത നിറഞ്ഞ ചർച്ചകളിൽ ശങ്കര മഠങ്ങളെ കെട്ടിയിടണോ എന്നും സ്വാമി ചോദിച്ചു. ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ശങ്കരാചര്യന്മാരെ ക്ഷണിക്കാൻ പറ്റില്ല. ക്ഷണിച്ചാൽ തന്നെ അവർ പങ്കെടുക്കില്ലെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.