അയ്‌മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി; ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം തകര്‍ച്ച ഭീഷണിയില്‍

author img

By

Published : Jun 20, 2022, 3:40 PM IST

നി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പിന്നാന്പുറങ്ങളില്‍ അഴിമതിക്കഥയോ?  condition of kottayam aimanam indoor stadium  kottayam aimanam indoor stadium  indoor stadium  aimanam indoor stadium  അയ്‌മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി  അയ്‌മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയം

അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണത്തിലെ പോരായ്‌മ പുറത്തുവന്നിരുന്നു

കോട്ടയം: കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം നടത്തിയ അയ്‌മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും കായിക പ്രേമികളും രംഗത്തെത്തിയത്. അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണത്തിലെ പോരായ്‌മ പുറത്തുവന്നിരുന്നു.

അയ്‌മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി

ഇപ്പോള്‍ കൂടുതല്‍ തകരാറുകള്‍ വെളിച്ചത്ത് വരുന്നതായും ആരോപണമുണ്ട്. 15,000 ചതുരശ്രയടി വിസ്‌തീര്‍ണ്ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കുന്നതായിരുന്നു പദ്ധതി. സ്റ്റേഡിയം യാഥാര്‍ഥ്യമാകുമ്പോള്‍ നാടിന്‍റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്‌ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്‌മനത്ത് പുനരധിവാസ ക്യാമ്പായും ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

പദ്ധതി കെങ്കേമം, പക്ഷേ: കായികരംഗം മെച്ചപ്പെടുത്താനായി 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതര്‍ അയ്‌മനം ചാമത്തറയില്‍ വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. മുന്‍ എംഎല്‍എയായിരുന്ന സുരേഷ് കുറുപ്പിന്‍റെ ഇടപെടലില്‍ സംസ്ഥാന ബജറ്റില്‍ അനുവദിച്ച 25 മിനി സ്റ്റേഡിയങ്ങളില്‍ ഒന്നായിരുന്നു ഈ സ്റ്റേഡിയം. രണ്ട് ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകള്‍, ഒരു വോളിബോള്‍ കോര്‍ട്ട്, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ചെയ്‌ഞ്ച് റൂമുകള്‍, ഓഫിസ് റൂം, ശൗചാലയങ്ങള്‍, ലോക്കര്‍ സൗകര്യം, ഇലക്‌ട്രിക്കല്‍ റൂം, ജല-വൈദ്യുതി വിതരണ സൗകര്യങ്ങള്‍, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ജിംനേഷ്യം എന്നിവയോടെ അയ്‌മനം പഞ്ചായത്തിന്‍റെ വികസനത്തിന് മുതല്‍കൂട്ടാവുന്ന പദ്ധതിയായിട്ടാണ് സ്റ്റേഡിയം ആവിഷ്‌കരിച്ചത്.

ഒപ്പം യുവാക്കളുടെ ആരോഗ്യത്തിലുള്ള കരുതലും പഞ്ചായത്ത് ലക്ഷ്യമിട്ടു. കിഫ്‌ബിയില്‍ നിന്ന് ലഭിച്ച ഫണ്ടില്‍ കായിക യുവജനകാര്യ വകുപ്പ് എഞ്ചിനീയറിംങ് വിഭാഗത്തിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ കിറ്റ്‌കോ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല.

കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്: സ്റ്റേഡിയം നിര്‍മാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. പ്രശ്‌നത്തില്‍ ഇതുവരെ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിര്‍മാണത്തില്‍ 80 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വാര്‍ഡ് മെമ്പര്‍ ബിജു മാന്താറ്റില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സ്റ്റേഡിയത്തിന്‍റെ തകരാറുകള്‍ വിദഗ്‌ദ സമിതി അന്വേഷിക്കണമെന്നന്ന് കാട്ടി ജില്ല സ്‌പോര്‍ട്‌സ് ‍കൗണ്‍സിലിനും മെമ്പര്‍ കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.