ETV Bharat / state

'വിവരങ്ങൾ കൃത്യം', ദൗത്യ സേന തകർത്തത് കുപ്പു ദേവരാജിന്‍റെയും അജിതയുടെയും ചരമ ദിനം ആചരിക്കാനുള്ള മാവോയിസ്റ്റ് നീക്കം

author img

By ETV Bharat Kerala Team

Published : Nov 15, 2023, 1:17 PM IST

Maoist kannur Uruppumkutty  Maoist presence in Kannur Uruppumkutty  Maoist Kuppu Devraj and Ajitha  Kannur Uruppumkutty police maoist encounter  Kannur maoist encounter police investigation  Uruppumkutty maoist encounter police investigation  കണ്ണൂരിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍  ഉരുപ്പുംകുറ്റി മാവോയിസ്റ്റ് സാന്നിധ്യം  മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്  പൊലീസ് മാവോയിസ്റ്റ് വെടിവെയ്‌പ്‌
kannur-uruppumkutty-police-maoist-encounter

Police investigation on Kannur Uruppumkutty police-maoist encounter| ഉരുപ്പുംകുറ്റിയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ തുടർന്ന് വനമേഖലയിൽ തെരച്ചിൽ ശക്തമാക്കി കേരള-കർണാടക അന്വേഷണ സംഘം.

കാസർകോട് : ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ നിലമ്പൂർ കരുളായി വനത്തിൽ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ കുപ്പു ദേവരാജിന്‍റെയും അജിതയുടെയും (Maoist Kuppu Devraj and Ajitha) ചരമദിനം ആചരിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന.

അന്വേഷണം രഹസ്യ വിവരത്തെതുടർന്ന്: നവംബർ 24 ന് ഞെട്ടിത്തോട് വനമേഖലയിൽ ചരമദിനം ആചരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇത് രഹസ്യാന്വേഷണ വിഭാഗം അറിയുകയും ഓപ്പറേഷന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വനത്തിൽ രണ്ടു ടെന്‍റുകൾ കണ്ടെത്തിയതായി എടിഎസും അറിയിച്ചിരുന്നു.

കൃത്യമായ പദ്ധതി ആവിഷ്‌കരിച്ചാണ് തണ്ടർബോൾട്ടും പൊലീസും മാവോയിസ്റ്റുകളെ പിടികൂടാൻ ഇറങ്ങിയത്. ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ഉരുപ്പുംകുറ്റി മേഖലയിലെ ആയാംകുടി കോളനി ഭാഗത്തേക്ക് എത്തിയ കിലോക്കണക്കിന് ഇറച്ചിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് മാവോയിസ്റ്റുകളിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

ക്യാമ്പ് വളഞ്ഞ തണ്ടർ ബോൾട്ടിനു നേരെ മാവോയിസ്റ്റുകൾ വെടിവച്ചു. തുടർന്നാണ് തണ്ടർ ബോൾട്ടും വെടി വെച്ചത്.(Gunshoot in Kannur Uruppumkutty police maoist encounter) വെടിവെയ്പ്പി‌ൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ ഇടയുള്ളതിനാൽ തലശേരി, കൂത്തുപറമ്പ് മേഖലകളിലെ ആശുപത്രികൾ നിരീക്ഷണത്തിലാണ്.

തെരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം: മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ കേരള-കർണാടക അന്വേഷണ സംഘം സംയുക്ത തെരച്ചിൽ നടത്തുന്നതായാണ് സൂചന. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. ( Police investigation on Kannur Uruppumkutty police-maoist encounter) കർണാടക നക്‌സൽ വിരുദ്ധ സേനയും തണ്ടർബോൾട്ടും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉരുപ്പുംകുറ്റിയിൽ ഇന്ന് രാവിലെയും മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിലേക്ക് കയറിപ്പോയതെന്നാണ് നാട്ടുകാർ പറയുന്നത്.

കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിലായിരുന്നു പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് ആദ്യ വെടിവയ്‌പ്പുണ്ടായത്. (Kannur Uruppumkutty police maoist encounter) ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് എടി എസ് ഡിഐജി പുട്ട വിമലാദിത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരുടെ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

തെരച്ചിലിനിടെ വനത്തിനുള്ളിലേക്ക് പോയ ഡിഐജി അടക്കമുള്ള സംഘം ഒരു മണിക്കൂറിന് ശേഷമാണ് തിരിച്ചുവന്നത്. ഇതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിൽ നേരത്തേയും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ആറളത്ത് വനം വകുപ്പ് ജോലിക്കാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തിരുന്നു. ഈ മേഖല മാവോയിസ്റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു.

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ പരിശോധന ശക്തമാകുമ്പോൾ കർണാടക ഭാഗത്തേക്ക് നീങ്ങുന്നതാണ് മാവോയിസ്റ്റുകളുടെ പതിവ് രീതി. എന്നാൽ വനമേഖലയിൽ കേരള-കർണാടക അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

രണ്ടു മാവോയിസ്റ്റ് വനിതകൾ തലശേരിയിൽ എത്തിയതായി സൂചന: ഉരുപ്പുംകുറ്റിയിൽ പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് വനിതകൾ തലശേരിയിലെത്തിയതായിയുള്ള അഭ്യൂഹത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി. ഇന്ന് (15.11.23) രാവിലെ ഒൻപത് മണിയോടെ ചുരിദാർ ധരിച്ച രണ്ടു മാവോയിസ്റ്റ് വനിതകൾ നഗരത്തിലെത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടൽ പരിക്കേറ്റെന്ന് കരുതുന്നതെന്ന സ്ത്രീയാണ് ഒരാളെന്ന പ്രചാരണവുമുമുണ്ടായി.

നെടുംപൊയിലിൽ നിന്നും ബസിലെത്തിയ വനിതകൾ ഒ വി റോഡിലെ ചിത്രവാണി ജംഗ്ഷനിൽ ഇറങ്ങിയതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതോടെ മിനിറ്റുകൾക്കുള്ളിൽ നഗരം പൊലീസ് വലയത്തിലാക്കി പരിശോധന ആരംഭിച്ചു. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടവരെ പൊലീസ് നിരീക്ഷിക്കുകയും ചെയ്‌തു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. എന്നാൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.


Also read: കണ്ണൂരിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ : ഉരുപ്പുംകുറ്റിയിൽ രാത്രിയിലും തെരച്ചിൽ തുടർന്ന് തണ്ടർബോൾട്ട്

Also read: ഉരുപ്പുംകുറ്റിയിൽ എത്തിയത് എട്ടംഗ മാവോയിസ്‌റ്റ് സംഘം ; വെടിവയ്പ്പ്‌ സ്ഥിരീകരിച്ച് എടിഎസ്

Also read: കണ്ണൂർ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല ; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് എടിഎസ് ഡിഐജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.