കാട്ടാന ശല്യത്തിൽ ശാന്തൻപാറ; നടപടിയില്ലാതെ വനംവകുപ്പ്

author img

By

Published : Nov 13, 2021, 9:00 PM IST

wild elephant  wild elephant attack  wild elephant attack in idukki  wild elephant attack in shanthanpara  forest department  കാട്ടാന ശല്യം  ഇടുക്കിയിൽ കാട്ടാന ശല്യം  കാട്ടാന  വനംവകുപ്പ്

വന്യമൃഗ ശല്യം തടയാൻ 2014 മുതല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 71.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം 32.74 കോടി മാത്രമാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. പകല്‍ സമയത്ത് പുതുപ്പാറ വിലക്ക് ഭാഗത്തെ റോഡില്‍ കാട്ടാന ഇറങ്ങിയത് സഞ്ചാരികളെ പരിഭ്രാന്തിയിലാക്കി. കാട്ടാന ഏറെ നേരം റോഡില്‍ നിലയുറപ്പിച്ച ശേഷമാണ് പിന്‍വാങ്ങിയത്. കൂടാതെ ഏക്കറ് കണക്കിന് ഏലം കൃഷിയും മേഖലയില്‍ കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.

വിലക്ക് ഭാഗം, ചന്തപ്പാറ, പുതുപ്പാറ തുടങ്ങിയ മേഖലകളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് ഓരോ ആഴ്‌ചയും കാട്ടാന ആക്രമണം മൂലം സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനപ്പേടിയില്‍ തോട്ടങ്ങളില്‍ പണിയ്ക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

കാട്ടാന ശല്യത്തിൽ ശാന്തൻപാറ; നടപടി സ്വീകരിക്കാതെ വനംവകുപ്പ് അധികൃതർ

നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മൂന്ന് വാച്ചര്‍മാരെ പട്രോളിങ്ങിനായി നിയമിച്ചിട്ടുണ്ടെങ്കിലും കാട്ടാന ഭയത്താല്‍ അവർ ഈ മേഖലയിലെ തോട്ടങ്ങളില്‍ ജോലിക്കെത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ അവ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ല.

പദ്ധതികൾ നടപ്പിലാക്കാതെ വനംവകുപ്പ്

വന്യമൃഗ ശല്യം തടയാൻ 2014 മുതല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 71.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം 32.74 കോടി മാത്രമാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

പ്രോജക്‌ട് എലിഫന്‍റ്, പ്രോജക്‌ട് ടൈഗര്‍, ഡെവലപ്മെന്‍റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. പദ്ധതി ചെലവിന്‍റെ 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്ഥാനവും വഹിക്കണം. വനാതിര്‍ത്തികള്‍ സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മിക്കുകയാണ് പദ്ധതി. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ലഭ്യമാക്കാന്‍ വേണ്ട പദ്ധതികളും നടപ്പാക്കണം. കൂടാതെ ജനങ്ങളില്‍ വന്യമൃഗ ആക്രമണങ്ങളെ പറ്റി അവബോധം വളര്‍ത്തണം. എന്നാല്‍ ഇതൊന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫലപ്രദമായി നടത്തുന്നില്ലെന്നും ആരോപണം ഉയരുന്നു.

Also Read: മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന്‌ വി.ഡി.സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.