എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എംആർ അനിതയുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് ഹരിപാൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ പുതിയ ബെഞ്ചായിരിക്കും അപ്പീൽ ഹർജി പരിഗണിക്കുക.
പത്തു മാസത്തെ ജയിൽവാസത്തിന് ശേഷം കർശന ഉപാധികളോടെ അലൻ ശുഹൈബിനും താഹാ ഫസലിനും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എൻഐഎ ആവശ്യപ്പെടുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ് വഴക്കത്തിന് കാരണമാകുമെന്നും എൻഐഎ ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവും വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികൾ മാവോയിസ്റ്റ് സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവില്ലന്ന നിരീക്ഷണവും വിചാരണ കോടതി നടത്തിയിരുന്നു.
യുഎപിഎ കേസ്; എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എംആർ അനിതയുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് ഹരിപാൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ പുതിയ ബെഞ്ചായിരിക്കും അപ്പീൽ ഹർജി പരിഗണിക്കുക.
പത്തു മാസത്തെ ജയിൽവാസത്തിന് ശേഷം കർശന ഉപാധികളോടെ അലൻ ശുഹൈബിനും താഹാ ഫസലിനും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എൻഐഎ ആവശ്യപ്പെടുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ് വഴക്കത്തിന് കാരണമാകുമെന്നും എൻഐഎ ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവും വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികൾ മാവോയിസ്റ്റ് സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവില്ലന്ന നിരീക്ഷണവും വിചാരണ കോടതി നടത്തിയിരുന്നു.