ETV Bharat / state

പിതാവിന്‍റെ ആക്രമണത്തിൽ 14 കാരിയുടെ മരണം : പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

author img

By ETV Bharat Kerala Team

Published : Nov 8, 2023, 3:20 PM IST

Girl Died After Attacked By Father : ആലുവയിൽ ദുരഭിമാനക്കൊലയ്‌ക്കിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കലൂർ ജുമാമസ്‌ജിദ് ശ്‌മശാനത്തിൽ സംസ്‌കരിക്കും

Girl Died After Attacked By Father  aluva 14yes Old girl postmortem  Postmortem Of aluva Girl  Father killed Minor Girl  Girl Killed By Father aluva  ആലുവ ദുരഭിമാനക്കൊല  പതിനാലുകാരിയുടെ പോസ്‌റ്റ്‌മോർട്ടം  പിതാവ് കൊലപ്പെടുത്തിയ പെൺകുട്ടി  പിതാവിന്‍റെ ആക്രമണത്തിൽ 14 കാരിയുടെ മരണം  ആലുവ കൊലപാതകം
Girl Died After Attacked By Father In Aluva Postmortem

എറണാകുളം : ആലുവയിൽ ദുരഭിമാനക്കൊലയ്‌ക്കിരയായ പതിനാലുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി (Girl Died After Attacked By Father). മൃതദേഹം കലൂർ ജുമാമസ്‌ജിദ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആലുവയിലെ പെൺകുട്ടി ചൊവ്വാഴ്‌ച (7.11.2023) വൈകുന്നേരം 4:45 ഓടെയാണ് മരണപ്പെട്ടത് (Aluva Girl Death).

ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നായിരുന്നു പിതാവ് പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഒരാഴ്‌ചയിലേറെയായി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം.

ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആക്രമണം നടത്തിയതും, വിഷം വായിൽ ഒഴിച്ചതും പിതാവ് തന്നെയാണെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

കുറ്റകൃത്യം നടന്ന വീട്ടിൽ നിന്നും വിദ്യാർഥിനിയെ മർദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുവടിയും, കുടിപ്പിച്ച കളനാശിനിയുടെ കുപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയായ പിതാവ് നിലവിൽ റിമാന്‍ഡിലാണുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ മാസം 29നായിരുന്നു മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

വിദ്യാർഥിയായ മകൾക്ക് യുവാവുമായുണ്ടായ സ്‌നേഹത്തെ ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനിടയാക്കിയതെന്നാണ് പരാതി. പ്രണയം പിതാവ് വിലക്കിയിട്ടും പെൺകുട്ടി തുടർന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ ഫോൺ ഉൾപ്പടെ പിതാവ് വാങ്ങിവച്ചിരുന്നു. എന്നാൽ മറ്റൊരു ഫോണിൽ പെൺകുട്ടി സുഹൃത്തുമായി ബന്ധം തുടർന്നത് പിതാവ് കണ്ടുപിടിച്ചതോടെയാണ് ക്രൂരമായി മർദിച്ചത്.

കമ്പിവടികൊണ്ട് മർദിച്ച് കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം കളനാശിനി ബലമായി വായിലേക്കൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതേ തുടർന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. എല്ലുകൾ പൊട്ടുകയും ചെയ്‌തിരുന്നു.

Also Read : പ്രണയത്തിന്‍റെ പേരില്‍ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പിതാവിനെതിരെ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എസ്‌.സനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എറണാകുളം : ആലുവയിൽ ദുരഭിമാനക്കൊലയ്‌ക്കിരയായ പതിനാലുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി (Girl Died After Attacked By Father). മൃതദേഹം കലൂർ ജുമാമസ്‌ജിദ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആലുവയിലെ പെൺകുട്ടി ചൊവ്വാഴ്‌ച (7.11.2023) വൈകുന്നേരം 4:45 ഓടെയാണ് മരണപ്പെട്ടത് (Aluva Girl Death).

ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നായിരുന്നു പിതാവ് പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഒരാഴ്‌ചയിലേറെയായി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം.

ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആക്രമണം നടത്തിയതും, വിഷം വായിൽ ഒഴിച്ചതും പിതാവ് തന്നെയാണെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

കുറ്റകൃത്യം നടന്ന വീട്ടിൽ നിന്നും വിദ്യാർഥിനിയെ മർദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുവടിയും, കുടിപ്പിച്ച കളനാശിനിയുടെ കുപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയായ പിതാവ് നിലവിൽ റിമാന്‍ഡിലാണുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ മാസം 29നായിരുന്നു മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

വിദ്യാർഥിയായ മകൾക്ക് യുവാവുമായുണ്ടായ സ്‌നേഹത്തെ ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനിടയാക്കിയതെന്നാണ് പരാതി. പ്രണയം പിതാവ് വിലക്കിയിട്ടും പെൺകുട്ടി തുടർന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ ഫോൺ ഉൾപ്പടെ പിതാവ് വാങ്ങിവച്ചിരുന്നു. എന്നാൽ മറ്റൊരു ഫോണിൽ പെൺകുട്ടി സുഹൃത്തുമായി ബന്ധം തുടർന്നത് പിതാവ് കണ്ടുപിടിച്ചതോടെയാണ് ക്രൂരമായി മർദിച്ചത്.

കമ്പിവടികൊണ്ട് മർദിച്ച് കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം കളനാശിനി ബലമായി വായിലേക്കൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതേ തുടർന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. എല്ലുകൾ പൊട്ടുകയും ചെയ്‌തിരുന്നു.

Also Read : പ്രണയത്തിന്‍റെ പേരില്‍ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പിതാവിനെതിരെ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എസ്‌.സനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.