ETV Bharat / state

വിദ്വേഷ പ്രചരണം: 'കേരളത്തിൽ ലഹള ഉണ്ടാക്കണെമന്ന് ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു', കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

author img

By ETV Bharat Kerala Team

Published : Nov 2, 2023, 1:39 PM IST

Case Against Rajeev Chandrasekhar  Case Against Rajeev Chandrasekhar  Rajeev Chandrasekhar Spreading Hate social Media  Rajeev Chandrasekhar  Rajeev Chandrasekhar facebook post  kalamassery blast  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ  രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്  വിദ്വേഷ പ്രചാരണം  രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് പോസ്‌റ്റ്  രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ്  കളമശ്ശേരി സ്‌ഫോടനം
Case Against Rajeev Chandrasekhar

Case Against Rajeev Chandrasekhar: വിദ്വേഷ പ്രചരണം നടത്തിയെന്ന ആരോപണത്തിൽ പൊലീസ് നൽകിയ പരാതിക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

എറണാകുളം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ് (Central Minister Rajeev Chandrasekhar). സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം (Spreading Hate On social Media) നടത്തിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസെടുത്തത് (Case Against Rajeev Chandrasekhar).

ചന്ദ്രശേഖറിനെതിരെ സൈബർ സെൽ എസ് ഐയുടെ പരാതിയിൽ നേരത്തെ കേസെടുത്തിട്ടുള്ളതാണ്. കളമശ്ശേരി സ്‌ഫോടനത്തെ (Kalamassery Blast) തുടർന്ന് സമൂഹ മാധ്യമത്തിലൂടെ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് കേന്ദ്ര മന്ത്രിക്കെതിരായ ആരോപണം. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ, മതസൗഹാർദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവർത്തനങ്ങൾ എന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്‌ബുക്ക് പേജിലൂടെ 29.10.2023 തീയതി മുതൽ പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി, ടെക്‌സ്‌റ്റും വീഡിയോ സന്ദേശങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിനെതിരെ മതസ്‌പർധ ഉണ്ടാക്കിയെന്നാണ് ആരോപണം. ഐപിസി 153, 153 A, 120 (o) കെ പി ആക്‌ട് തുടങ്ങി പൊലീസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

നേരത്തെ ലഭിച്ച പരാതിയും ഇപ്പോൾ ലഭിച്ച പരാതിയും ഒരേ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണെങ്കിൽ ഒരേ കേസായി അന്വേഷിക്കും. എന്നാൽ വ്യത്യസ്ഥമാണെങ്കിൽ രണ്ട് കേസായി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ബിജെപി ദേശീയ വാക്താവ് അനിൽ ആന്‍റണിക്കെതിരെയും സമാന ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അനിൽ ആന്‍റണിക്കെതിരെയും കോൺഗ്രസ് നേതാവ് പി സരിൻ തന്നെയാണ് പരാതി നൽകിയിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. കേന്ദ്രമന്ത്രി വർഗീയ വിഷം ചീറ്റുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'രാജീവ് ചന്ദ്രശേഖർ വെറും വിഷം അല്ല കൊടും വിഷം, അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read : Case Against Rajeev Chandrasekhar | വിദ്വേഷ പ്രചാരണമെന്ന് പരാതി, കേന്ദ്ര ഐടി മന്ത്രിക്ക് എതിരെ കേരളത്തില്‍ കേസെടുത്തത് മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിന് പിന്നാലെ

ഒക്‌ടോബർ 29 നാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം നടന്നത്. ടിഫിൻ ബോക്‌സ്‌ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. അപകടത്തിൽ മൂന്ന് മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.