ETV Bharat / state

നടിയെ ആക്രമിച്ച കേസ്; വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും

author img

By

Published : Nov 3, 2022, 5:37 PM IST

നടിയെ ആക്രമിച്ച കേസ്  ACTRESS ATTACK CASE  നടിയെ ആക്രമിച്ച കേസിൽ നവംബർ പത്തിന് വിചാരണ  ബാലചന്ദ്രകുമാർ  Balachandra Kumar  ബൈജു പൗലോസ്  Baiju Paulus  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  ദിലീപ്  Dileep  ദിലീപ് കേസ്  actress assault case  actress assault case trial resume on november 10  മഞ്ജു വാര്യർ  സാഗർ വിൻസൻ്റ്  സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസ്; വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും

കേസിൽ മുപ്പത്തിയാറ് സാക്ഷികളെയാണ് ഇനി വിസ്‌തരിക്കുക. വിസ്‌തരിക്കേണ്ട സാക്ഷികൾക്ക് കോടതി സമൻസ് അയച്ചു.

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും. സാക്ഷി വിസ്‌താരത്തിൻ്റെ സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചു. മുപ്പത്തിയാറ് സാക്ഷികളെയാണ് ഇനി വിസ്‌തരിക്കുക. ഡിസംബർ ആറ് വരെ വിസ്‌തരിക്കേണ്ടവരുടെ തീയതി കോടതി തീരുമാനിച്ചു.

ഏറ്റവും കൂടുതൽ ദിവസം വിസ്‌തരിക്കുക സംവിധായകൻ ബാലചന്ദ്രകുമാറിനെയാണ്. മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്‌തരിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക. മൂന്നു പേരെ വീണ്ടും വിസ്‌തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

36 സാക്ഷികൾക്ക് കോടതി സമൻസ് അയച്ചു. എട്ടാം പ്രതിയായ നടൻ ദിലീപ്, സുഹൃത്തും പ്രതിയുമായ ശരത്ത് എന്നിവരെ കഴിഞ്ഞ ദിവസം കോടതി അധിക കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കുറ്റപത്രത്തിൻ മേലുള്ള തുടർ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചത്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലായിരുന്നു വിചാരണ നടപടികൾ നിർത്തി വെച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസ് ഒഴികെയുള്ളവരുടെ സാക്ഷി വിസ്‌താരം നേരത്തെ പൂർത്തിയായിരുന്നു. ആദ്യ കുറ്റപത്രത്തിൽ ഗൂഢാലോചനയും ബലാത്സംഗവുമുൾപ്പെടെയുള്ള കുറ്റമാണ് എട്ടാം പ്രതി ദിലീപിനെതിരെ ചുമത്തിയത്.

എന്നാൽ അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.