ETV Bharat / sports

ബെസ്റ്റ് മെസി തന്നെ...പോയിന്‍റില്‍ ഒപ്പം പിടിച്ച ഹാലൻഡിനെ മറികടന്നതിങ്ങനെ...

author img

By ETV Bharat Kerala Team

Published : Jan 16, 2024, 1:30 PM IST

Lionel Messi Wins FIFA The Best Award 2023: ഫിഫ ദി ബെസ്റ്റ് പുരസ്‌ക്കാരത്തിനായുള്ള വോട്ടെടുപ്പില്‍ തുല്യപോയിന്‍റായിട്ടും എര്‍ലിങ് ഹാലന്‍ഡിനെ ലയണല്‍ മെസി പിന്നിലാക്കിയത് എങ്ങനെ എന്നറിയാം..

Lionel Messi Erling Haaland  FIFA Best Award  ഫിഫ ദി ബെസ്റ്റ് 2023  ലയണല്‍ മെസി
How did Lionel Messi beat Erling Haaland to win FIFA Best Award

ലണ്ടന്‍: 2023-ലെ ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു.(Lionel Messi Wins FIFA The Best Award 2023). നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌ക്കാര നേട്ടം. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

ഇതില്‍ ദേശീയ ടീം ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും മൂന്ന് താരങ്ങള്‍ക്ക് വോട്ട് വീതം ചെയ്യാം. ഫസ്റ്റ് ചോയ്‌സ്, സെക്കന്‍റ് ചോയ്‌സ്, തേര്‍ഡ് ചോയ്‌സ് എന്നിങ്ങിയാണിത്. ഫസ്റ്റ് ചോയ്‌സാവുന്ന കളിക്കാരന് അഞ്ച് പോയിന്‍റും രണ്ടാമത്തെ കളിക്കാരന് മൂന്നും മൂന്നാമത്തെ കളിക്കാരന് ഒരു പോയിന്‍റുമാണ് ലഭിക്കുക. ഓരോ വിഭാഗങ്ങളിൽ നിന്നും ആകെയുള്ള വോട്ടിന്‍റെ 25 ശതമാനം വീതം പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്.

പോയിന്‍റ് തുല്യം, എന്നിട്ടും മെസി എങ്ങിനെ ജേതാവായി: മെസിയ്‌ക്കും ഹാലണ്ടിനും 48 പോയിന്‍റ് വീതമാണ് ലഭിച്ചത്. എംബാപ്പെയ്‌ക്ക് 35 പോയിന്‍റും കിട്ടി. ഇതോടെ തുല്യപോയിന്‍റായിട്ടും ഹാലണ്ടിനെ മറികടന്ന് മെസി എങ്ങിനെ ഒന്നാം സ്ഥാനത്ത് എത്തി ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

രണ്ട് താരങ്ങള്‍ക്ക് തുല്യപോയിന്‍റ് ലഭിക്കുകയാണെങ്കില്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ നിര്‍ണയിക്കുക. ഇക്കാര്യത്തില്‍ 36-കാരനായ മെസി മുന്നിലായതോടെയാണ് ഹാലന്‍ഡിന് പുരസ്‌ക്കാരം നഷ്‌ടപ്പെട്ടത്. ഫിഫ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം ആരാധകരുടേയും വോട്ടിങ്ങില്‍ മെസി മുന്നിലെത്തിയിരുന്നു. എന്നാൽ പരിശീലകരുടേയും മാധ്യമ പ്രവർ‌ത്തരുടേയും വിഭാഗത്തിൽ നിന്നും എർലിങ് ഹാലന്‍ഡിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. (How did Lionel Messi beat Erling Haaland to win FIFA Best Award?)

ഇന്ത്യയുടെ വോട്ട്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനിൽ ഛേത്രിയും പരിശീലകന്‍ ഇഗോർ സ്റ്റിമാച്ചും ലയണല്‍ മെസിക്ക് വോട്ട് ചെയ്‌തിട്ടില്ല. എർലിങ് ഹാലണ്ടായിരുന്നു ഛേത്രിയുടെ ഫസ്റ്റ് ചോയ്‌സ്. സ്പാനിഷ് മിഡ്‌ഫില്‍ഡര്‍ റോഡ്രിയാണ് താരത്തിന്‍റെ സെക്കന്‍റ് ചോയ്‌സ്. നൈജീരിയ സ്‌ട്രൈക്കര്‍ വിക്‌ര്‍ ഒസിമെനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അവസാന വോട്ട്. (Who got Sunil Chhetri's vote for FIFA Best Awards).

റോഡ്രിയ്‌ക്കാണ് സ്റ്റിമാച്ച് തന്‍റെ ആദ്യ വോട്ട് നല്‍കിയത്. പിന്നീട് അര്‍ജന്‍റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയൻ അൽവാരസ്, ബെല്‍ജിയം താരം കെവിൻ ഡി ബ്രുയ്ന്‍ എന്നിവര്‍ക്കും സ്റ്റിമാച്ച് വോട്ട് നല്‍കി.

മെസിയുടേയും എംബാപ്പെയുടേയും വോട്ട്: ദേശീയ ടീം ക്യാപ്റ്റന്മാരെന്ന നിലയില്‍ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും വോട്ടെടുപ്പില്‍ പങ്കെടുത്തു. എര്‍ലിങ് ഹാലണ്ടിനാണ് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി തന്‍റെ ഫസ്റ്റ് ചോയ്‌സ് വോട്ട് നല്‍കിയിരിക്കുന്നത്. (Who got Lionel Messi's vote for FIFA Best Awards)

എംബാപ്പെയ്‌ക്ക് സെക്കന്‍റ് ചോയ്‌സ് വോട്ടും, ജൂലിയന്‍ അല്‍വാരസിന് മൂന്നാം വോട്ടും താരം നല്‍കി. എന്നാല്‍ മുന്‍ സഹതാരമായിരുന്ന മെസിയ്‌ക്കാണ് ഫ്രാന്‍സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എംബാപ്പെ വോട്ട് ചെയ്‌തിരിക്കുന്നത്. എര്‍ലിങ് ഹാലന്‍ഡ്, കെവിൻ ഡി ബ്രുയ്ന്‍ എന്നിവര്‍ക്കാണ് താരത്തിന്‍റെ രണ്ടും മൂന്നും വോട്ട്. (Who got Kylian Mbappe's vote for FIFA Best Awards). ദേശീയ ടീം ക്യാപ്റ്റനല്ലാതിരുന്നതിനാല്‍ ഹാലന്‍ഡിന് വോട്ടുണ്ടായിരുന്നില്ല.

ALSO READ: 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരം സ്വന്തമാക്കി ലയണല്‍ മെസി ; താരത്തിന്‍റെ നേട്ടം മൂന്നാം തവണ

ലണ്ടന്‍: 2023-ലെ ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു.(Lionel Messi Wins FIFA The Best Award 2023). നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌ക്കാര നേട്ടം. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

ഇതില്‍ ദേശീയ ടീം ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും മൂന്ന് താരങ്ങള്‍ക്ക് വോട്ട് വീതം ചെയ്യാം. ഫസ്റ്റ് ചോയ്‌സ്, സെക്കന്‍റ് ചോയ്‌സ്, തേര്‍ഡ് ചോയ്‌സ് എന്നിങ്ങിയാണിത്. ഫസ്റ്റ് ചോയ്‌സാവുന്ന കളിക്കാരന് അഞ്ച് പോയിന്‍റും രണ്ടാമത്തെ കളിക്കാരന് മൂന്നും മൂന്നാമത്തെ കളിക്കാരന് ഒരു പോയിന്‍റുമാണ് ലഭിക്കുക. ഓരോ വിഭാഗങ്ങളിൽ നിന്നും ആകെയുള്ള വോട്ടിന്‍റെ 25 ശതമാനം വീതം പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്.

പോയിന്‍റ് തുല്യം, എന്നിട്ടും മെസി എങ്ങിനെ ജേതാവായി: മെസിയ്‌ക്കും ഹാലണ്ടിനും 48 പോയിന്‍റ് വീതമാണ് ലഭിച്ചത്. എംബാപ്പെയ്‌ക്ക് 35 പോയിന്‍റും കിട്ടി. ഇതോടെ തുല്യപോയിന്‍റായിട്ടും ഹാലണ്ടിനെ മറികടന്ന് മെസി എങ്ങിനെ ഒന്നാം സ്ഥാനത്ത് എത്തി ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

രണ്ട് താരങ്ങള്‍ക്ക് തുല്യപോയിന്‍റ് ലഭിക്കുകയാണെങ്കില്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ നിര്‍ണയിക്കുക. ഇക്കാര്യത്തില്‍ 36-കാരനായ മെസി മുന്നിലായതോടെയാണ് ഹാലന്‍ഡിന് പുരസ്‌ക്കാരം നഷ്‌ടപ്പെട്ടത്. ഫിഫ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം ആരാധകരുടേയും വോട്ടിങ്ങില്‍ മെസി മുന്നിലെത്തിയിരുന്നു. എന്നാൽ പരിശീലകരുടേയും മാധ്യമ പ്രവർ‌ത്തരുടേയും വിഭാഗത്തിൽ നിന്നും എർലിങ് ഹാലന്‍ഡിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. (How did Lionel Messi beat Erling Haaland to win FIFA Best Award?)

ഇന്ത്യയുടെ വോട്ട്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനിൽ ഛേത്രിയും പരിശീലകന്‍ ഇഗോർ സ്റ്റിമാച്ചും ലയണല്‍ മെസിക്ക് വോട്ട് ചെയ്‌തിട്ടില്ല. എർലിങ് ഹാലണ്ടായിരുന്നു ഛേത്രിയുടെ ഫസ്റ്റ് ചോയ്‌സ്. സ്പാനിഷ് മിഡ്‌ഫില്‍ഡര്‍ റോഡ്രിയാണ് താരത്തിന്‍റെ സെക്കന്‍റ് ചോയ്‌സ്. നൈജീരിയ സ്‌ട്രൈക്കര്‍ വിക്‌ര്‍ ഒസിമെനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അവസാന വോട്ട്. (Who got Sunil Chhetri's vote for FIFA Best Awards).

റോഡ്രിയ്‌ക്കാണ് സ്റ്റിമാച്ച് തന്‍റെ ആദ്യ വോട്ട് നല്‍കിയത്. പിന്നീട് അര്‍ജന്‍റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയൻ അൽവാരസ്, ബെല്‍ജിയം താരം കെവിൻ ഡി ബ്രുയ്ന്‍ എന്നിവര്‍ക്കും സ്റ്റിമാച്ച് വോട്ട് നല്‍കി.

മെസിയുടേയും എംബാപ്പെയുടേയും വോട്ട്: ദേശീയ ടീം ക്യാപ്റ്റന്മാരെന്ന നിലയില്‍ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും വോട്ടെടുപ്പില്‍ പങ്കെടുത്തു. എര്‍ലിങ് ഹാലണ്ടിനാണ് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി തന്‍റെ ഫസ്റ്റ് ചോയ്‌സ് വോട്ട് നല്‍കിയിരിക്കുന്നത്. (Who got Lionel Messi's vote for FIFA Best Awards)

എംബാപ്പെയ്‌ക്ക് സെക്കന്‍റ് ചോയ്‌സ് വോട്ടും, ജൂലിയന്‍ അല്‍വാരസിന് മൂന്നാം വോട്ടും താരം നല്‍കി. എന്നാല്‍ മുന്‍ സഹതാരമായിരുന്ന മെസിയ്‌ക്കാണ് ഫ്രാന്‍സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എംബാപ്പെ വോട്ട് ചെയ്‌തിരിക്കുന്നത്. എര്‍ലിങ് ഹാലന്‍ഡ്, കെവിൻ ഡി ബ്രുയ്ന്‍ എന്നിവര്‍ക്കാണ് താരത്തിന്‍റെ രണ്ടും മൂന്നും വോട്ട്. (Who got Kylian Mbappe's vote for FIFA Best Awards). ദേശീയ ടീം ക്യാപ്റ്റനല്ലാതിരുന്നതിനാല്‍ ഹാലന്‍ഡിന് വോട്ടുണ്ടായിരുന്നില്ല.

ALSO READ: 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരം സ്വന്തമാക്കി ലയണല്‍ മെസി ; താരത്തിന്‍റെ നേട്ടം മൂന്നാം തവണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.