ETV Bharat / sports

'എല്ലാവിധത്തിലും ശ്രമിച്ചു, പക്ഷെ.. ആഗ്രഹിച്ചത് ഇതായിരുന്നില്ല': ലോകകപ്പ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ

author img

By ETV Bharat Kerala Team

Published : Nov 19, 2023, 11:05 PM IST

Rohit Sharma on Cricket World Cup 2023 final loss  Cricket World Cup 2023  Rohit Sharma  India vs Australia  Australia beat India in World Cup 2023 final  ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യയ്‌ക്ക് തോല്‍വി  രോഹിത് ശര്‍മ  ഇന്ത്യയുടെ തോല്‍വിയില്‍ രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023
Rohit Sharma after Cricket World Cup 2023 final loss

Rohit Sharma after Cricket World Cup 2023 final loss: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ആദ്യം ബാറ്റ് ചെയ്‌ത് സ്‌കോര്‍ ബോർഡിൽ വേണ്ടത്ര റൺസ് ചേര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ തോല്‍വിയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma after Cricket World Cup 2023 final loss). ഇന്നത്തെ ദിവസം തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡും മാര്‍നെസ്‌ ലബുഷെയ്‌നും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മത്സരം തങ്ങള്‍ക്ക് നഷ്‌ടപ്പെടുത്തിയതെന്നും രോഹിത് പറഞ്ഞു.

"ഇന്നത്തെ ദിവസം ഞങ്ങള്‍ക്ക് അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ എല്ലാവിധത്തിലും ശ്രമിച്ചു. പക്ഷെ ഇതായിരുന്നില്ല ആഗ്രഹിച്ചത്. ഞങ്ങള്‍ക്ക് ഒരു 20-30 റണ്‍സ് കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. വിരാട് കോലിയും-കെഎല്‍ രാഹുലും ക്രീസിലുള്ളപ്പോള്‍ ഞങ്ങള്‍ 270-280 റണ്‍സായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്‌ടമായി.

തുടര്‍ന്ന് 240 റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്. പക്ഷെ എല്ലാ ക്രെഡിറ്റും ട്രാവിസ് ഹെഡിനും മാര്‍നെസ് ലബുഷെയ്‌നുമാണ്. വലിയ കൂട്ടുകെട്ട് ഉണ്ടാക്കി അവരാണ് ഞങ്ങളെ കളിയില്‍ നിന്നും പൂര്‍ണമായി പുറത്താക്കിയത്.

ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ശ്രമിച്ചു, പക്ഷേ വെളിച്ചത്തിന് കീഴിൽ ബാറ്റുചെയ്യാൻ വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെട്ടതായി എനിക്ക് തോന്നി. ഇതൊരു ഒഴിവുകഴിവായി പറയാന്‍ ആഗ്രഹിക്കുന്നില്ല. ആദ്യം ബാറ്റ് ചെയ്‌ത് സ്‌കോര്‍ ബോർഡിൽ വേണ്ടത്ര റൺസ് ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

തുടക്കത്തില്‍ തന്നെ ഞങ്ങളുടെ സീമര്‍മാര്‍ക്ക് ഓസീസിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ നേടാനായിരുന്നു. വീണ്ടും വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞുവെങ്കില്‍ ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരികെ എത്താനും ആവുമായിരുന്നു. പക്ഷെ മധ്യനിരയില്‍ ഉറച്ചുനിന്ന ആ രണ്ട് പേരും ഗംഭീര കൂട്ടുകെട്ടുയര്‍ത്തി" -മത്സര ശേഷം സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്‍റെ വിജയ ലക്ഷ്യം 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് നേടിയെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും (120 പന്തില്‍ 137) മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) അര്‍ധ സെഞ്ചറിയുമാണ് ടീമിന് നിര്‍ണായകമായത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 192 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ALSO READ: ഇത്തവണ ലോകകപ്പില്‍ ; ഹെഡ് ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നത് രണ്ടാം തവണ

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.