Naga Chaitanya opens up on divorce : തെന്നിന്ത്യയിലെ പ്രിയ താര ജോഡികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. ഇരുവരുടെയും പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നിരുന്നു.
എന്നാല്‍ സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം വിവാഹ മോചനത്തെ കുറിച്ച് ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യ. പുതിയ ചിത്രമായ 'ബങ്കരാജു'വിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. 'വേര്‍പിരിഞ്ഞതില്‍ പ്രശ്‌നമില്ല. പരസ്‌പര സന്തോഷത്തിനായി ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതി ആണെങ്കില്‍, ഞാനും സന്തോഷവാനാണ്. ഇത്തരം സാഹചര്യങ്ങളില്‍ വേര്‍പിരിയുക എന്നത് അനിവാര്യമായ തീരുമാനമാണ്.'-നാഗ ചൈതന്യ പറഞ്ഞു.
-
.#NagaChaitanya FIRST Reaction on Divorce with #Samantha. pic.twitter.com/CLNVVAx6Ty
— A2Z ADDA (@a2zaddaofficial) January 12, 2022 " class="align-text-top noRightClick twitterSection" data="
">.#NagaChaitanya FIRST Reaction on Divorce with #Samantha. pic.twitter.com/CLNVVAx6Ty
— A2Z ADDA (@a2zaddaofficial) January 12, 2022.#NagaChaitanya FIRST Reaction on Divorce with #Samantha. pic.twitter.com/CLNVVAx6Ty
— A2Z ADDA (@a2zaddaofficial) January 12, 2022
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്ത ശരിവച്ച് രംഗത്തെത്തിയത്. ഒക്‌ടോബര്‍ രണ്ടിന് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സംയുക്‌ത പ്രസ്‌താവനയിലൂടെയാണ് നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും അറിയിച്ചത്.
Naga Chaitanya Samantha : 'ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകള്‍ക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികള്‍ തെരഞ്ഞെടുക്കാനായി ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്‍റെ കേന്ദ്രം.
ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്‌ക്കാനും സ്വകാര്യത അനുവദിക്കാനും ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ഥിക്കുന്നു.' -വിവാഹ മോചനത്തെ കുറിച്ച് സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചത് ഇങ്ങനെ.
Also Read: ദിലീപിന്‍റെ വീട്ടിൽ പരിശോധന ; നിര്‍ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്