മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ മൃതദേഹം സംസ്‌കരിച്ചു

author img

By

Published : Sep 19, 2021, 12:40 PM IST

Updated : Sep 19, 2021, 2:12 PM IST

കെഎം റോയ് സംസ്‌കാരം വാര്‍ത്ത  കെഎം റോയ് സംസ്‌കാരം  കെഎം റോയ് മരണം വാര്‍ത്ത  കെഎം റോയി മൃതദേഹം സംസ്‌കരിച്ചു വാര്‍ത്ത  മാധ്യമപ്രവര്‍ത്തകന്‍ സംസ്‌കാരം വാര്‍ത്ത  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയ് സംസ്‌കാരം വാര്‍ത്ത  മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയ് സംസ്‌കാരം വാര്‍ത്ത  km roy funeral news  km roy cremated news  senior journalist km roy funeral news  km roy death news

തേവര സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

എറണാകുളം: ഇന്നലെ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയിയുടെ മൃതദേഹം സംസ്‌കരിച്ചു. തേവര സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്‌ടര്‍ ജാഫർ മാലിക് പുഷ്‌പചക്രം അർപ്പിച്ചു. സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നിരവധിയാളുകൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിൽ വെച്ച് ശനിയാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യം സംഭവിച്ചത്. ദീർഘനാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു കെ.എം റോയ്.

മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ മൃതദേഹം സംസ്‌കരിച്ചു

1939ല്‍ ഏറണാകുളത്തെ കരീത്തറ വീട്ടിലായിരുന്നു കെ.എം റോയിയുടെ ജനനം. 1963ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ എംഎക്ക് പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപ്രകാശം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം പത്രത്തിലും പ്രവർത്തിച്ചു. പിന്നീട് ദി ഇക്കണോമിക്‌സ് ടൈംസിന്‍റെ റിപ്പോര്‍ട്ടറായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദി ഹിന്ദു ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടറായും 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്‍റെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു.

1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്ത് മംഗളം ദിനപത്രത്തിന്‍റെ ജനറല്‍ എഡിറ്ററായി. 2002ല്‍ സ്വമേധയ മംഗളം പത്രത്തില്‍ നിന്ന് വിരമിച്ചു. രണ്ട് വര്‍ഷം കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ പ്രസിഡന്‍റായിരുന്നു. 1984 മുതല്‍ തുടര്‍ച്ചയായ നാലു തവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു.

ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് മംഗളത്തില്‍ എഴുതിയ എഡിറ്റോറിയലിന് 1993ലെ മികച്ച എഡിറ്റോറിയലിനുള്ള മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനാക്കി. മാധ്യമ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ച് മറ്റ് നിരവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്‌ന എന്‍റെ ദുഖം, മനസില്‍ എന്നും മഞ്ഞുകാലം, ആഥോസ് മലയില്‍, ശാപമേറ്റ കേരളം, ചിക്കാഗോവിലെ കഴുമരങ്ങള്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Read more: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

Last Updated :Sep 19, 2021, 2:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.