ETV Bharat / bharat

നിയന്ത്രണങ്ങള്‍ അവഗണിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം; പ്രതിഷേധവുമായി എബിവിപി

author img

By

Published : Jan 29, 2023, 8:13 AM IST

students screen BBC documentary at TISS campus  BBC documentary  BBC documentary on Narendra Modi  BBC documentary controversy  BBC documentary India The Modi Question  TISS campus  TISS  TISS Mumbai  Tata Institute of Social Science  ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം  ബിബിസി ഡോക്യുമെന്‍ററി  എബിവിപി  പ്രോഗ്രസീവ് സ്റ്റുഡന്‍റ് ഫോറം  Progressive Student Forum  ABVP  BJYM  ടിസ്സ്  ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്  എബിവിപി  ബിജെവൈഎം  ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി  ഇന്ത്യ ദി മോദി ക്വസ്‌റ്റ്യന്‍
ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം

പ്രോഗ്രസീവ് സ്റ്റുഡന്‍റ് ഫോറം (പിഎസ്‌എഫ്) എന്ന വിദ്യാര്‍ഥി സംഘടനയാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (ടിസ്സ്) ബിബിസി ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് എബിവിപി, ബിജെവൈഎം തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി എത്തി

മുംബൈ: നിയന്ത്രണങ്ങള്‍ക്കിടയിലും ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ ടിസ്സ് (ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്) കാമ്പസില്‍ പ്രദര്‍ശിപ്പിച്ചു. പ്രോഗ്രസീവ് സ്റ്റുഡന്‍റ് ഫോറം (പിഎസ്എഫ്) എന്ന വിദ്യാര്‍ഥി സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍ശന നിര്‍ദേശം അവഗണിച്ചു കൊണ്ട് കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തിയത്. രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട ബിബിസിയുടെ ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതോടെ ഇന്നലെ ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും എന്നറിയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെയും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് പിഎസ്‌എഫ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി), യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) തുടങ്ങിയവര്‍ രംഗത്തു വന്നു. ഇരു സംഘടനകളും കാമ്പസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നും ഇടതുപക്ഷ സംഘടനകള്‍ ഈ ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നുമാണ് എബിവിപി പ്രതികരിച്ചത്.

ഡോക്യുമെന്‍ററി പ്രദര്‍ശനം ഗൂഢാലോചനയുടെ ഭാഗം: ഡോക്യുമെന്‍ററി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കാണിക്കുന്നതെന്നും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതെന്നും ബിജെവൈഎം പ്രസിഡന്‍റ് തജീന്ദര്‍ സിങ് തിവാന പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംഘടനകള്‍ ടിസ് മാനേജ്‌മെന്‍റുമായി കൂടിക്കാഴ്‌ച നടത്തി. ഡോക്യുമെന്‍ററി കാമ്പസില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്‍റ് സംഘടന നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

കാമ്പസ് പരിസരത്ത് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസും ഉറപ്പു നല്‍കിയിട്ടുണ്ട്. 'പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയന്ത്രണങ്ങള്‍ അവഗണിച്ച് വീണ്ടും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ അത് തടയാനായി എനിക്ക് കാമ്പസില്‍ പ്രവേശിക്കേണ്ടി വരും', തജ്‌വീര്‍ സിങ് തവാന പറഞ്ഞു.

Also Read: ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ജാമിയ മിലിയ സര്‍വകലാശാല ; നാലുപേര്‍ കരുതല്‍ തടങ്കലില്‍

ടിസ് പുറപ്പെടുവിച്ചത് രണ്ട് നിര്‍ദേശങ്ങള്‍: കാമ്പസിലെ ഡോക്യുമെന്‍ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജനുവരി 27നാണ് മാനേജ്‌മെന്‍റ് രണ്ടാമത്തെ നിര്‍ദേശം പുറപ്പെടുവിച്ചത്. വിവാദ ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നേരത്തെ ഇറക്കിയ നിര്‍ദേശം ലംഘിച്ച് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കര്‍ശന നടപടി എടുക്കുമെന്ന് കാണിച്ചായിരുന്നു ജനുവരി 27ന് നിര്‍ദേശം പുറപ്പെടുവിച്ചത്.

ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍: 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന തരത്തിലാണ് ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയില്‍ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്‍ററി പുറത്തിറങ്ങിയതോടെ രാജ്യത്തിനകത്തും പുറത്തും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ബിബിസി അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഡോക്യുമെന്‍ററിയില്‍ ഇന്ത്യയുടെ പ്രതികരണം. ഗുജറാത്ത് വംശഹത്യയില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു. വിവാദ ഡോക്യുമെന്‍ററിയും ഇത് സംബന്ധിച്ച ലിങ്കുകളും നീക്കം ചെയ്യണം എന്ന് യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ട്വിറ്ററും യൂട്യൂബും അവ നീക്കം ചെയ്‌തു.

Also Read: ബിബിസി ഡോക്യുമെന്‍ററി ഡൽഹി സർവകലാശാലയിൽ പ്രദർശിപ്പിക്കാനൊരുക്കം, അനുമതി നിഷേധിച്ച് അധികൃതർ

വിവാദങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.