പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ലെന്ന് മകൻ പറഞ്ഞിരുന്നു, കോഴിക്കോട് എൻഐടി ഡയറക്‌ടർക്കെതിരെ മരിച്ച വിദ്യാർഥിയുടെ അച്ഛനും

author img

By

Published : Sep 21, 2022, 5:00 PM IST

Updated : Sep 21, 2022, 5:16 PM IST

ജലന്ധറിൽ ആത്മഹത്യ ചെയ്‌ത വിദ്യാർഥി  വിദ്യാർഥിയുടെ പിതാവ് മാധ്യമങ്ങളോട്  ജലന്ധറിൽ മലയാളി വിദ്യാർഥിയുടെ ആത്മഹത്യ  JALANDHAR KERALA STUDENT SUICIDE  suicide student father response  JALANDHAR SUICIDE case  ഹോസ്റ്റലില്‍ മലയാളി വിദ്യാർഥി മരിച്ച നിലയില്‍  കോഴിക്കോട് ഐഐടി ഡയറക്‌ടർ  മലയാളം വാർത്തകൾ  കേരള വാർത്തകൾ  malayalam latest news  kerala news

ഇന്ന് രാവിലെയാണ് ചേർത്തല സ്വദേശി അജിനെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണമായി കോഴിക്കോട് എൻഐടി ഡയറക്‌ടറെ കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

ജലന്ധർ: കോഴിക്കോട് എൻഐടി ഡയറക്‌ടർക്കെതിരെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാർഥി അജിന്‍റെ അച്ഛൻ ദിലീപ്. 'മകൻ കഴിഞ്ഞ ദിവസം രാത്രിയും വിളിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

കോഴിക്കോട് എൻഐടി ഡയറക്‌ടർക്കെതിരെ മരിച്ച വിദ്യാർഥിയുടെ അച്ഛനും

പക്ഷേ കോഴിക്കോട് എൻഐടിയില്‍ മൂന്നോ നാലോ വിഷയങ്ങളില്‍ പരീക്ഷ എഴുതാൻ ബാക്കിയുണ്ടായിരുന്നു എന്നും എന്നാല്‍ എൻഐടി ഡയറക്‌ടർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല എന്നും മകൻ പറഞ്ഞിരുന്നതായി' ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലന്ധറില്‍ എത്തിയ അജിന്‍റെ അച്ഛൻ പറഞ്ഞു. ഇന്ന് രാവിലെയാണ് ചേർത്തല സ്വദേശി അജിനെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് കാരണമായി കോഴിക്കോട് എൻഐടി ഡയറക്‌ടറെ കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പ്രസാദ് കൃഷ്‌ണ എന്ന അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും പഠനം നിർത്തി പോകാൻ നിർബന്ധിച്ചിരുന്നതായും ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു. അതേസമയം, വിദ്യാർഥിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് പൊലീസ് അല്ലെന്നും യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് എത്തിച്ചതെന്നും ആശുപത്രിയിലെ ഡോക്‌ടർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തില്‍ പൊലീസിനും യൂണിവേഴ്‌സിറ്റി അധികൃതർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് ചോദിക്കുമ്പോൾ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളും ഇടിവി ഭാരതിന് ലഭിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ ആത്മഹത്യ സര്‍വകലാശാല അധികൃതര്‍ മറച്ചുവച്ചു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളേജ് കാമ്പസില്‍ പ്രതിഷേധിച്ചു.

പൊലീസ് എത്തിയാണ് കാമ്പസില്‍ സ്ഥിതികള്‍ നിയന്ത്രണത്തിലാക്കിയത്.

also read: ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്‌, മരണത്തിന് കാരണം അധ്യാപകൻ: മലയാളി വിദ്യാർഥിയുടെ ആത്മഹത്യ കുറിപ്പ്

Last Updated :Sep 21, 2022, 5:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.