ETV Bharat / bharat

ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കി; യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി

author img

By

Published : Apr 2, 2023, 6:29 AM IST

Girl raped by youth met through Instagram  Girl raped by youth  youth met through Instagram  Police started investigation  ഇന്‍സ്‌റ്റാഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം  യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി  അന്വേഷണം ആരംഭിച്ച് പൊലീസ്  സമൂഹമാധ്യമമായ ഇന്‍സ്‌റ്റാഗ്രാം  ഇന്‍സ്‌റ്റാഗ്രാം  പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം  പെണ്‍കുട്ടി  പെണ്‍കുട്ടി  പ്രതി
'ഇന്‍സ്‌റ്റാഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം പീഡനത്തിനിരയാക്കി'; യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

വഡോദര (ഗുജറാത്ത്): സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. വഡോദര ജില്ലയിലെ സ്ലാവി മേഖലയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് പ്രതിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതായും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ഫൈസല്‍ സാക്കിര്‍ ദിവാന്‍ എന്ന പേരുള്ള പ്രതി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഇയാള്‍ തനിക്കുനേരെ ജാതീയ അതിക്ഷേപങ്ങള്‍ നടത്തിയിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ അറിയിച്ചു. താനുമായി ലൈംഗികബന്ധം സ്ഥാപിച്ചതിനാല്‍ തന്നെ എവിടേക്കും പോകാന്‍ അനുവദിക്കില്ലെന്നും താനുമായുള്ള ബന്ധം തുടരുമെന്നും ഇയാള്‍ നിരന്തരം പറഞ്ഞിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. ബലാത്സംഗം എതിര്‍ത്തപ്പോള്‍ തന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു. മാത്രമല്ല ബലാത്സംഗത്തിന് മുമ്പ് ഇയാള്‍ തന്നെ മര്‍ദിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബലാത്സംഗത്തിന് ഇരയായ വിവരം പുറത്തറിഞ്ഞാല്‍ സമൂഹത്തിലുണ്ടാകുന്ന കളങ്കം ഭയന്ന് ആദ്യനാളുകളില്‍ പെണ്‍കുട്ടി സഹിച്ചു. തുടര്‍ന്ന് പീഡനം കഠിനമായതോടെയാണ് സ്ലാവി പൊലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതിപ്പെടുന്നത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയെന്നും കേസ് അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി എസ്‌പി സിഎന്‍ ചൗധരി അറിയിച്ചു.

Also Read: 'സ്‌ത്രീകളുടെ അടിവസ്‌ത്രം ധരിക്കും, ഒപ്പം മേക്കപ്പും': ഭര്‍ത്താവിന്‍റെ പെരുമാറ്റത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി

അതേസമയം തിരുവനന്തപുരം വിഴിഞ്ഞത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡനം നടത്തിയ ദന്ത ഡോക്‌ടർ കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. വർക്കല കവലയൂരിൽ 'സുബി ഡെന്‍റൽ കെയർ' എന്ന സ്ഥാപനം നടത്തുകയായിരുന്ന ആറ്റിങ്ങൽ സ്വദേശി സുബി എസ് നായരെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്‌തത്.

തന്നെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും ശേഷം പ്രതി പകർത്തിയ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗിക ചൂഷണത്തിരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. മാത്രമല്ല പെൺകുട്ടി ഗർഭഛിദ്രത്തിനും വിധേയയായിരുന്നു. പിന്നീട് ഇയാള്‍ വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതിയുമായെത്തിയത്. പ്രതി മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് മോചിതനായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബലാത്സംഗത്തിനും ഐടി ആക്‌ട്‌ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Also Read: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.