കേരളം

kerala

ബുര്‍ജ് ഖലീഫ അങ്ങ് ദുബൈയില്‍ മാത്രമല്ല ഇങ്ങ് കാസര്‍കോടുമുണ്ട്...

By

Published : Jan 4, 2022, 8:47 PM IST

Updated : Jan 4, 2022, 9:04 PM IST

miniature model of burj khalifa  expatriate burj khalifa miniature model  കാസർകോട് ബുര്‍ജ് ഖലീഫ  ബുര്‍ജ് ഖലീഫ മാതൃക നിര്‍മിച്ച് പ്രവാസി  കുഞ്ഞികൃഷ്‌ണന്‍ ബുര്‍ജ് ഖലീഫ കുഞ്ഞന്‍ പതിപ്പ്  kasaragod burj khalifa model
ബുര്‍ജ് ഖലീഫ അങ്ങ് ദുബായില്‍ മാത്രമല്ല ഇങ്ങ് കാസര്‍കോടുമുണ്ട്... ()

പ്രവാസിയായ കുഞ്ഞികൃഷ്‌ണനാണ് നാലരയടി ഉയരത്തിലുള്ള ബുര്‍ജ് ഖലീഫ വീട്ടുമുറ്റത്ത് നിര്‍മിച്ചത്

കാസർകോട്: 25 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തിരികെ നാട്ടിലെത്തിയപ്പോള്‍ കുഞ്ഞികൃഷ്‌ണന്‍റെ മനസ് നിറയെ ബുര്‍ജ് ഖലീഫയായിരുന്നു. ദുബൈയിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്നും കുഞ്ഞികൃഷ്‌ണന് അറിയാമായിരുന്നു. ഒടുവില്‍ പള്ളിക്കര പാക്കം ചരല്‍കടവിലെ വീട്ടുമുറ്റത്ത് ബുര്‍ജ് ഖലീഫയുടെ മാതൃക നിര്‍മിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നും കാണുകയെന്ന തന്‍റെ സ്വപ്‌നം കുഞ്ഞികൃഷ്‌ണന്‍ സാക്ഷാല്‍ക്കരിച്ചു.

കല്ലും സിമന്‍റും കമ്പിയും പെയിന്‍റും ഉപയോഗിച്ചാണ് നാലരയടി ഉയരത്തിലുള്ള ബുര്‍ജ് ഖലീഫ വീട്ടുമുറ്റത്ത് നിര്‍മിച്ചത്. ചരിത്ര സ്‌മാരകമായ ബേക്കല്‍കോട്ടയും ബുര്‍ജ് ഖലീഫക്ക് സമീപമുണ്ട്.

ബുര്‍ജ് ഖലീഫയുടെ കുഞ്ഞന്‍ പതിപ്പുമായി കുഞ്ഞികൃഷ്‌ണന്‍

കല്‍പ്പണിക്കാരനായിരുന്ന കുഞ്ഞികൃഷ്‌ണന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ മരമില്ലിലാണ് ജോലി. ഒഴിവു സമയങ്ങളിൽ ബേക്കൽ കോട്ടയുടെ നിർമാണം തുടങ്ങി. പ്രത്യേകം രൂപപ്പെടുത്തിയ ഇഷ്‌ടിക ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഒരാഴ്‌ച കൊണ്ട് മൂന്നടി ഉയരത്തിലുള്ള ചരിത്ര സ്‌മാരകത്തിന്‍റെ മാതൃക ഉണ്ടാക്കി.

ബേക്കല്‍ കോട്ട നിർമാണം വിജയിച്ചതോടെയാണ് ബുർജ് ഖലീഫ നിർമിക്കാൻ ആരംഭിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ശ്രീഹരിയും അച്ഛനെ സഹായിക്കാനെത്തി. പത്തടിയുള്ള ബുർജായിരുന്നു മനസിൽ ഉണ്ടായിരുന്നതെങ്കിലും സമീപത്ത് തെങ്ങുള്ളതിനാൽ നാലര അടിയായി കുറച്ചു. ഒരാഴ്‌ച കൊണ്ട് ബുർജ് ഖലിഫയും കുഞ്ഞികൃഷ്‌ണന്‍റെ വീട്ടുമുറ്റത്ത് തലയുയർത്തി നിന്നു. ബുർജ് ഖലീഫയും ബേക്കൽ കോട്ടയും കാണാൻ നിരവധി പേരാണ് കുഞ്ഞികൃഷ്‌ണന്‍റെ വീട്ടിൽ എത്തുന്നത്.

Also read: രത്‌നമ്മയ്ക്ക് വിലവർധന പ്രശ്‌നമേയല്ല,ആവശ്യത്തിന് പാചകവാതകം കുഴൽക്കിണറിലുണ്ട് ; കൗതുകമായി 'അത്ഭുത കിണർ'

Last Updated :Jan 4, 2022, 9:04 PM IST

ABOUT THE AUTHOR

...view details