കേരളം

kerala

ഐ ലീഗ് ഫുട്ബോൾ: അഞ്ച് ടീമുകള്‍ക്കെതിരെ ഒത്തുകളി അന്വേഷണം

By

Published : Nov 20, 2022, 1:25 PM IST

CBI  i league  CBI to probe match fixing allegations in i league  ഐ ലീഗ് ഫുട്ബോൾ  ഐ ലീഗ് ഫുട്ബോളില്‍ ഒത്തുകളി ആരോപണം  All India Football Federation  AIFF  വിത്സണ്‍ രാജ് പെരുമാള്‍  Wilson Raj Perumal  ഇന്ത്യൻ ആരോസ്  Indian Arrows  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍  ഷാജി പ്രഭാകരന്‍  Shaji Prabhakaran

എഐഎഫ്‌എഫിന്‍റെ ഡെവലപ്‌മെന്‍റല്‍ ടീമായ ഇന്ത്യൻ ആരോസ് അന്വേഷണം നേരിടുന്ന അഞ്ച് ക്ലബ്ബുകളിൽ ഒന്നാണെന്നാണ് വിവരം. ഇത്തവണത്തെ ഐ ലീഗില്‍ ഇന്ത്യന്‍ ആരോസ് കളിക്കുന്നില്ല.

മുംബൈ: ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ ഒത്തുകളി സിബിഐ അന്വേഷിക്കുന്നു. രാജ്യാന്തര ഒത്തുകളി ഏജന്‍റ് വിത്സണ്‍ രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് വലിയ തുക നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ചുരുങ്ങിയത് അഞ്ചോളം ഇന്ത്യന്‍ ക്ലബുകളില്‍ ലിവിങ്‌ ത്രി ഡി ഹോൾഡിങ്‌സ് ലിമിറ്റഡ് എന്ന കമ്പനി മുഖേന ഇയാള്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിത്സണ്‍ രാജ് പെരുമാളിനെ ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലെ ഒത്തുകളി കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സമാന കേസില്‍ 1995ൽ സിംഗപ്പൂരിലാണ് ഇയാള്‍ ആദ്യമായി ജയിലിലായത്. അന്താരാഷ്‌ട്ര തലത്തില്‍ ഏറെ കുപ്രസിദ്ധി നേടിയ വിത്സണ്‍ രാജ് ഒളിമ്പിക്‌സ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ, വനിത ലോകകപ്പ്, കോൺകാകാഫ് ഗോൾഡ് കപ്പ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് എന്നിവയുൾപ്പെടെയുള്ളവയില്‍ ഒത്തുകളിച്ചതായി ആരോപിക്കപ്പെടുന്നുണ്ട്.

ഒത്തുകളികളോട് സഹിഷ്ണുതയില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) സെക്രട്ടറി ഷാജി പ്രഭാകരന്‍ പറഞ്ഞു. ഒത്തുകളിയുമായി വിദൂരമായി ബന്ധമുള്ള ആരുമായും ഇന്ത്യൻ ഫുട്ബോളിന് ബന്ധമില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എഐഎഫ്‌എഫിന്‍റെ ഡെവലപ്‌മെന്‍റല്‍ ടീമായ ഇന്ത്യൻ ആരോസ് അന്വേഷണം നേരിടുന്ന അഞ്ച് ക്ലബ്ബുകളിൽ ഒന്നാണെന്നാണ് വിവരം. ഇത്തവണത്തെ ഐ ലീഗില്‍ ഇന്ത്യന്‍ ആരോസ് കളിക്കുന്നില്ല. മറ്റ്‌ ഏതെല്ലാം ക്ലബുകളാണ് ആരോപണത്തിന്‍റെ പരിധിയിലുള്ളതെന്ന് വ്യക്തമല്ല.

also read:ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഒരാൾക്ക് തന്‍റെ സ്ഥാനം വിട്ടുകൊടുക്കുന്നു; ലോകകപ്പില്‍ നിന്നുള്ള പുറത്താവലില്‍ ആദ്യ പ്രതികരണവുമായി കരീം ബെൻസേമ

ABOUT THE AUTHOR

...view details