കേരളം

kerala

തമിഴ്‌നാടിനായി ജഗദീശന്‍റെ വെടിക്കെട്ട്; ലോക റെക്കോഡില്‍ പിന്നിലായി സാക്ഷാല്‍ സംഗക്കാര

By

Published : Nov 21, 2022, 2:58 PM IST

Narayan Jagadeesan  Narayan Jagadeesan record  N Jagadeesan  N Jagadeesan Surpasses Kumar Sangakkara s Record  Kumar Sangakkara  Vijay Hazare Trophy  Virat Kohli  Prithvi Shaw  Devdutt Padikkal  Prithvi Shaw  Ruturaj Gaikwad  ദേവദത്ത് പടിക്കൽ  കുമാർ സംഗക്കാര  നാരായൺ ജഗദീശൻ ലിസ്റ്റ് എ ക്രിക്കറ്റ് റെക്കോഡ്  arayan Jagadeesan List A Cricket Record  എന്‍ ജഗദീശൻ  നാരായൺ ജഗദീശൻ  tamil nadu cricket team  വിജയ്‌ ഹസാരെ ട്രോഫി

ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടർച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന പുരുഷ താരമായി തമിഴ്‌നാട് ബാറ്റര്‍ നാരായൺ ജഗദീശൻ.

ബെംഗളൂരു: ലിസ്റ്റ് എ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ലോക റെക്കോഡിട്ട് തമിഴ്‌നാട് ബാറ്റർ നാരായൺ ജഗദീശൻ. ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടർച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന പുരുഷ താരമെന്ന നേട്ടമാണ് ജഗദീശൻ സ്വന്തമാക്കിയത്. വിജയ്‌ ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ 141 പന്തില്‍ 277 റണ്‍സടിച്ചാണ് ജഗദീശന്‍ ലോക റെക്കോഡ് നേട്ടം ആഘോഷമാക്കിയത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ താരത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം സെഞ്ച്വറിയാണിത്. വിജയ്‌ ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സോടെയാണ് 26കാരൻ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരം കത്തിക്കയറി. ആന്ധ്രപ്രദേശ് (114*), ഛത്തീസ്‌ഗഢ് (107), ഗോവ (168), ഹരിയാന (128) ടീമുകള്‍ക്കെതിരെയാണ് താരത്തിന്‍റെ സെഞ്ച്വറി നേട്ടം.

ഇതോടെ ലങ്കന്‍ ഇതിഹാസം കുമാർ സംഗക്കാര ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേടിയ തുടര്‍ച്ചയായ നാല് സെഞ്ച്വറികളെന്ന റെക്കോഡാണ് പഴങ്കഥയായത്. ദക്ഷിണാഫ്രിക്കയുടെ അൽവിറോ പീറ്റേഴ്‌സൺ, കർണാടക ബാറ്റര്‍ ദേവദത്ത് പടിക്കൽ എന്നിവരും ലിസ്റ്റ് എ ക്രിക്കറ്റിൽ തുടര്‍ച്ചയായ നാല് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളും വിവിധ ആഭ്യന്തര മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ലിസ്റ്റ് എ ക്രിക്കറ്റ്. ഇതില്‍ ഓരോ ടീമിന്‍റെയും ഓവറുകളുടെ എണ്ണം 40 മുതൽ 60 വരെയാണ്.

കോലിയും പിന്നില്‍: അരുണാചലിനെതിരായ പ്രകടനത്തോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡും ജഗദീശൻ പോക്കറ്റിലാക്കി. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി, പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ക്‌വാദ്, ദേവദത്ത് പടിക്കൽ എന്നിവരെ പിന്തള്ളിയാണ് തമിഴ്‌നാട് താരത്തിന്‍റെ നേട്ടം.

കോലിയടക്കമുള്ള താരങ്ങള്‍ വിജയ് ഹസാരെ ട്രോഫിയുടെ ഒരു പതിപ്പിൽ നാല് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2008-09 സീസണിൽ ഏഴ്‌ മത്സരങ്ങളില്‍ നിന്നാണ് വിരാട് കോലി നാല് സെഞ്ച്വറികള്‍ അടിച്ചെടുത്തത്.

ഐപിഎല്ലില്‍ പ്രിയമേറും:2023 സീസണിലെ മിനി ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് പുറത്താക്കിയ ചുരുക്കം ചില കളിക്കാരിൽ ഒരാളണ് നാരായൺ ജഗദീശൻ. വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരത്തിനെ ഫ്രാഞ്ചൈസികൾ ശ്രദ്ധിക്കുമെന്ന് തീര്‍ച്ച.

തമിഴ്‌നാടിനും ലോക റെക്കോഡ്: വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത തമിഴ്‌നാട് 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 506 റണ്‍സാണ് അടിച്ച് കൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.

ഈ നേട്ടത്തില്‍ ഇംഗ്ലണ്ട് ദേശീയ ടീമിനെയാണ് തമിഴ്‌നാട് പിന്നിലാക്കിയത്. ഈ വര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന മത്സരത്തില്‍ 498 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് റെക്കോഡിട്ടിരുന്നത്. നാരായണ്‍ ജഗദീശനൊപ്പം സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ സായ് സുദര്‍ശനും തമിഴ്‌നാടിനെ റെക്കോഡിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി. 102 പന്തില്‍ 154 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്.

also read:IND vs NZ: ടി20യില്‍ ഇന്ത്യന്‍ ജയം സൂര്യയെ ഓസിയോ?; ഈ റെക്കോഡില്‍ കോലിയേയും മറികടന്ന് 'മിസ്റ്റര്‍ 360 ഡിഗ്രി'

ABOUT THE AUTHOR

...view details