കേരളം

kerala

കോതനല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച കേസ് : ഗുണ്ടാ സംഘത്തിലെ 5 പേർ അറസ്റ്റിൽ

By

Published : Nov 25, 2021, 10:01 PM IST

Kothanalloor trader attacked  കോതനല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച കേസ്  five ganja gang members arrested  അഞ്ച് പേർ അറസ്റ്റിൽ  പ്രതിഷ് അന്നാടിക്കൽ  കോട്ടയം ക്രൈം അപ്‌ഡേറ്റ്സ്  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോ റെക്കോഡ്  കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടി  Inter State ganja suppliers arrested
കോതനല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച കേസ്; ഗുണ്ടാ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ ()

Kottayam Goons Attack | കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. കഞ്ചാവ് സംഘത്തിന്‍റെ ഏറ്റുമുട്ടൽ ക്യാമറയിൽ പകർത്തിയ പ്രതീഷ് അന്നാടിക്കലിനെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്

കോട്ടയം : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25), അതിരമ്പുഴ കോട്ടമുറി കൊച്ചു പുരയ്ക്കൽ ആൽബിൻ കെ. ബോബൻ (22 ), അതിരമ്പുഴ കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ പടിഞ്ഞാറ്റ് മറ്റം നാൽപ്പാത്തിമല കരോട്ട് കാലാങ്കൽ വിഷ്ണു പ്രസാദ് (21), കാണക്കാരി തൂമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്‍റെയും എസ്.ഐ ടി.എസ് റെനീഷിന്‍റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടി: കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കോതനല്ലൂര്‍ ചാമക്കാലായില്‍ വച്ചാണ് സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടിയത്.സംഭവം മൊബൈൽ ക്യാമറയിൽ പകർത്തിയ വ്യാപാരിയെ അക്രമി സംഘം കടന്നാക്രമിക്കുകയായിരുന്നു.

ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പ്രതീഷ് അന്നാടിക്കലിനാണ് മര്‍ദനമേറ്റത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം കടയില്‍ കയറി പ്രതീഷിനെ അക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെപ്പറ്റി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ പിടികൂടിയത്.

ALSO READ:CHILD ADOPTION ROW EXPLAINER | ദത്ത്‌ വിവാദത്തില്‍ ആരാണ്‌ തെറ്റുകാര്‍?

ABOUT THE AUTHOR

...view details