കേരളം

kerala

പിഎഫ്ഐ നേതാക്കള്‍ എൻഐഎ കസ്റ്റഡിയില്‍: റിമാൻഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

By

Published : Sep 24, 2022, 1:44 PM IST

Updated : Sep 24, 2022, 1:53 PM IST

popular front leaders sent to nia custody  പിഎഫ്ഐ നേതാക്കൾ എൻഐഎ കസ്റ്റഡിയിൽ  പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു  പോപ്പുലർ ഫ്രണ്ട് നേതാക്കൾ എൻഐഎ കസ്റ്റഡിയിൽ  seven days NIA custody for popular front leaders  popular front leaders arrest  എൻഐഎക്കെതിരെ മുദ്രാവാക്യം വിളിച്ച് പിഎഫ്ഐ നേതാക്കൾ  പിഎഫ്ഐ നേതാക്കൾ റിമാൻഡിൽ  ലഷ്‌കര്‍ ഇ തെയ്ബ
അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ ()

വ്യാഴാഴ്‌ച റിമാൻഡ് ചെയ്‌ത കരമന അഷറഫ് മൗലവി ഉൾപ്പടെയുള്ള പത്ത് പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്

എറണാകുളം: എൻഐഎ അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ ഈ മാസം മുപ്പതിന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാക്കാനും കോടതി നിർദേശിച്ചു. വ്യാഴാഴ്‌ച (22.09.2022) റിമാൻഡ് ചെയ്‌ത കരമന അഷറഫ് മൗലവി ഉൾപ്പടെയുള്ള പത്ത് പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.

വിലങ്ങ് വച്ച് കോടതിയിലെത്തിച്ച പ്രതികൾ എൻഐഎക്കെതിരെ മുദ്രാവാക്യം വിളിച്ചു. തങ്ങൾ രാജ്യ സ്നേഹികളാണെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും പ്രതികൾ പറഞ്ഞു. കൂടാതെ ആർഎസ്എസിനു വേണ്ടി എൻഐഎ പ്രവർത്തിക്കുകയാണെന്നും പ്രതികൾ വിളിച്ചു പറഞ്ഞു.

പിഎഫ്ഐ നേതാക്കള്‍ എൻഐഎ കസ്റ്റഡിയില്‍: റിമാൻഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

ഓരോ പ്രതിക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സമുദായങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ട് അതിക്രമം സൃഷ്‌ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി എന്ന് വ്യക്തമാകുന്നുവെന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ മാത്രമല്ല, സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ അന്വേഷണം ആവശ്യമാണന്നും എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ കേരളത്തിലെ ഭാരവാഹികളും അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളും വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലും പെട്ടവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി.

പൊതു സമാധാനം തകർക്കാനും ഇന്ത്യയ്‌ക്കെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്‌ദ, ലഷ്‌കര്‍ ഇ ത്വയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചു.

READ MORE:പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്‌ത നേതാക്കൾ ഒളിവിൽ

ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്‍റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തിയെന്നും റിമാന്‍റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളാണ് പ്രതികള്‍ ഉപയോഗിച്ചത്.

റെയ്‌ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ മിറര്‍ ഇമേജസ് അടക്കം ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണം. തിരുവനന്തപുരം സിഡാക്കിൽ അവ പരിശോധന നടത്തണമെന്നും കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടിരുന്നു.

Last Updated :Sep 24, 2022, 1:53 PM IST

ABOUT THE AUTHOR

...view details