കേരളം

kerala

'സുള്ളി ഡീൽസ്' : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ 30 ട്വിറ്റർ ഹാൻഡിലുകൾ ഉപയോഗിച്ചെന്ന് പൊലീസ്

By

Published : Jan 11, 2022, 8:07 AM IST

Updated : Jan 11, 2022, 8:44 AM IST

Sulli Deals group misused about 30 Twitter handles to target Muslim women  Delhi police on Sulli Deals group  'സുള്ളി ഡീൽസ്' 30 ട്വിറ്റർ ഹാൻഡിലുകൾ ദുരുപയോഗം ചെയ്തതായി പൊലീസ്  'സുള്ളി ഡീൽസ്' ആപ്പ് നിര്‍മ്മാതാവ് പിടിയില്‍
'സുള്ളി ഡീൽസ്' 30 ട്വിറ്റർ ഹാൻഡിലുകൾ ദുരുപയോഗം ചെയ്തതായി പൊലീസ് ()

ആപ്പിന്‍റെ നിര്‍മാതാവും ഇൻഡോര്‍ സ്വദേശിയായ ഓംകാരേശ്വർ താക്കൂറിനൊപ്പമുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്

ന്യൂഡല്‍ഹി : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗിക ചുവയോടെ പോസ്റ്റ്‌ ചെയ്‌ത 'സുള്ളി ഡീൽസ്' ആപ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് 30 ഓളം ട്വിറ്റർ ഹാൻഡിലുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുസ്ലീം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ 'ലേലത്തിനായി' അപ്‌ലോഡ് ചെയ്യുന്നതിനും മറ്റുമായാണ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌ത് 'ഇവര്‍ വില്‍പ്പനയ്ക്ക്' എന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ആപ്പിന്‍റെ നിര്‍മാതാവും ഇൻഡോര്‍ സ്വദേശിയുമായ ഓംകാരേശ്വർ താക്കൂറിനൊപ്പമുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ ഉള്ളടക്കങ്ങൾ ഡിലീറ്റ് ചെയ്‌തിരുന്നതായും പൊലീസ് പറഞ്ഞു.

ഇയാളുടെ ലാപ്‌ടോപ്പ്, ഫോണ്‍ എന്നിവയ്‌ക്കൊപ്പം "ബുള്ളി ബായ്" ആപ്പിന്‍റെ നിര്‍മാതാവായ നീരജ് ബിഷ്‌ണോയിയുടെ ഫോണുകളും നാഷണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ നിന്നും ഡിലീറ്റ് ചെയ്‌ത വിവരങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.

'അന്തര്‍മുഖനായ' വെബ് ഡിസൈനര്‍ ; പകല്‍ മുഴുവനുറങ്ങി രാത്രി ജോലി

അമേരിക്കയില്‍ നിന്നടക്കമുള്ള ഇടപാടുകാരുള്ള 'അന്തര്‍മുഖനായ' വെബ് ഡിസൈനറാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളുടെ പിതാവിനേയും ചോദ്യം ചെയ്‌തിരുന്നു. പകൽ മുഴുവൻ ഉറങ്ങുകയും രാത്രി ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ മകന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തെല്ലും ഖേദമില്ലാതെ പ്രതികള്‍

തങ്ങളുടെ പ്രവര്‍ത്തിയില്‍ ഓംകാരേശ്വർ താക്കൂറും, നീരജ് ബിഷ്‌ണോയിയും ഖേദിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും, എന്നാല്‍ താൻ കുടുംബത്തിനുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ താക്കൂര്‍ വിലപിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. നീരജ് ബിഷ്‌ണോയിയും ഓംകാരേശ്വർ താക്കൂറും ഇന്‍റർനെറ്റ് വഴി പരസ്‌പരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവർ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.

മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അപകീർത്തികരമായ ആപ്പ് നിര്‍മ്മിച്ചെന്ന് ആരോപിക്കപ്പെടുന്ന പ്രതി താക്കൂറിനെ ശനിയാഴ്ച രാത്രി മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

2021 ജൂലൈയിലാണ് മുസ്ലിം സ്ത്രീകളെ ലേലം ചെയ്യുന്നതിനായി ഗിറ്റ്‌ഹബ്ബിൽ സുള്ളി ഡീൽ ആപ്പ് നിർമിക്കുന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തതോടെയാണ് വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ ആറ് മാസമായി ഡൽഹി പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു.

ബുള്ളി ബായ് ആപ്പ് കേസിന്‍റെ സൂത്രധാരൻ നീരജ് ബിഷ്‌ണോയിയെ അസമിലെ ജോർഹട്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് സുള്ളി ഡീൽ ആപ്പ് നിർമാതാവിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

Last Updated :Jan 11, 2022, 8:44 AM IST

ABOUT THE AUTHOR

...view details