വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു - YOUNG MAN STABBED DEATH
🎬 Watch Now: Feature Video

Published : April 18, 2026 at 2:00 PM IST
തൃശൂർ: തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ജിൻ്റോയെ മണ്ണുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
പ്രതിയായ ജിൻ്റോയും നിഖിലും തമ്മിൽ നേരത്തെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യത്തെ തുടർന്ന് നിഖിലും സുഹൃത്തും ജിൻ്റോയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള സംസാരം തർക്കമായി മാറുകയായിരുന്നു.
ഇതിനിടെ ജിൻ്റോയുടെ സഹോദരനും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇരുവരും തമ്മിലെ തർക്കം അടിപിടിയിലേക്ക് വഴിമാറിയതോടെ സഹോദരൻ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും ജിൻ്റോ നിഖിലിനെ കുത്തുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ നിഖിലിൻ്റെ സുഹൃത്തിനും പരിക്കേറ്റിറ്റുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തിന് പരിക്കേറ്റത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. മുൻവൈരാഗ്യം മാത്രമാണോ കൊലക്ക് പിന്നിലെന്നും അതോ മറ്റന്തെങ്കിലും കാരണം ഉണ്ടോ എന്നുള്ളത് അന്വേഷിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൃശൂർ: തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ജിൻ്റോയെ മണ്ണുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
പ്രതിയായ ജിൻ്റോയും നിഖിലും തമ്മിൽ നേരത്തെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യത്തെ തുടർന്ന് നിഖിലും സുഹൃത്തും ജിൻ്റോയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള സംസാരം തർക്കമായി മാറുകയായിരുന്നു.
ഇതിനിടെ ജിൻ്റോയുടെ സഹോദരനും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇരുവരും തമ്മിലെ തർക്കം അടിപിടിയിലേക്ക് വഴിമാറിയതോടെ സഹോദരൻ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും ജിൻ്റോ നിഖിലിനെ കുത്തുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ നിഖിലിൻ്റെ സുഹൃത്തിനും പരിക്കേറ്റിറ്റുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തിന് പരിക്കേറ്റത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. മുൻവൈരാഗ്യം മാത്രമാണോ കൊലക്ക് പിന്നിലെന്നും അതോ മറ്റന്തെങ്കിലും കാരണം ഉണ്ടോ എന്നുള്ളത് അന്വേഷിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

