'പാലായിലെ ജനപ്രതിനിധിയെ ജനം തെരഞ്ഞെടുക്കും, അത് എന്‍ഡിഎ ആയിരിക്കും': ഷോൺ ജോർജ് - SHONE GEORGE RESPONSE AFTER VOTE
🎬 Watch Now: Feature Video

Published : April 10, 2026 at 12:19 PM IST
കോട്ടയം: കെഎം മാണിയുടെ ഓർമദിനം നടന്ന തെരഞ്ഞെടുപ്പിൽ പാലായിലെ ജനപ്രതിനിധിയെ ജനം തെരഞ്ഞെടുക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് പറഞ്ഞു. അത് എന്‍ഡിഎ സ്ഥാനാർഥി ആയിരിക്കുമെന്ന് ഷോൺ ജോർജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലായിലെ യുവജനങ്ങളുടെ പ്രതിനിധിയാണ് നാടുവിട്ട് പോകുന്ന യുവാക്കളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ഷോൺ പറഞ്ഞു. ജോസ് കെ മാണിയും എംഎൽഎ മാണി സി കാപ്പനും പാലായുടെ വികസനത്തെ ചൊല്ലി പരസ്‌പരം പഴിചാരിയതല്ലാതെ ഇരുവരും പാലായ്ക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും ഷോൺ ജോർജ് ആരോപിച്ചു. കൊട്ടിക്കലാശത്തിനിടെ കുരിശുപള്ളിക്ക് മുകളിൽ താൻ പതാക ഉയർത്തിയെന്ന് തനിയ്‌ക്കെതിരെ കുപ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുന്നണികള്‍ അവസാനം നേരിട്ട തെരഞ്ഞെടുപ്പായിരിക്കും ഇത്. വിധി വന്നാല്‍ പിന്നീട് രണ്ട് മുന്നണികള്‍ ഉണ്ടാകും അതിലൊന്ന് എല്‍ഡിഎ ആയിരിക്കുമന്നും പ്രതികരണം. എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് മുത്തോലി ഗ്രാമ പഞ്ചായത്തിലെ 134 -ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവ. ആശ്രമം എൽപി സ്‌കൂളിൽ ഭാര്യ പാർവ്വതിയുമൊത്ത് വോട്ട് രേഖപ്പെടുത്തി. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. കണക്കുകൾ പ്രകാരം 78 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടും ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്.
കോട്ടയം: കെഎം മാണിയുടെ ഓർമദിനം നടന്ന തെരഞ്ഞെടുപ്പിൽ പാലായിലെ ജനപ്രതിനിധിയെ ജനം തെരഞ്ഞെടുക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് പറഞ്ഞു. അത് എന്‍ഡിഎ സ്ഥാനാർഥി ആയിരിക്കുമെന്ന് ഷോൺ ജോർജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലായിലെ യുവജനങ്ങളുടെ പ്രതിനിധിയാണ് നാടുവിട്ട് പോകുന്ന യുവാക്കളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ഷോൺ പറഞ്ഞു. ജോസ് കെ മാണിയും എംഎൽഎ മാണി സി കാപ്പനും പാലായുടെ വികസനത്തെ ചൊല്ലി പരസ്‌പരം പഴിചാരിയതല്ലാതെ ഇരുവരും പാലായ്ക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും ഷോൺ ജോർജ് ആരോപിച്ചു. കൊട്ടിക്കലാശത്തിനിടെ കുരിശുപള്ളിക്ക് മുകളിൽ താൻ പതാക ഉയർത്തിയെന്ന് തനിയ്‌ക്കെതിരെ കുപ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുന്നണികള്‍ അവസാനം നേരിട്ട തെരഞ്ഞെടുപ്പായിരിക്കും ഇത്. വിധി വന്നാല്‍ പിന്നീട് രണ്ട് മുന്നണികള്‍ ഉണ്ടാകും അതിലൊന്ന് എല്‍ഡിഎ ആയിരിക്കുമന്നും പ്രതികരണം. എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് മുത്തോലി ഗ്രാമ പഞ്ചായത്തിലെ 134 -ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവ. ആശ്രമം എൽപി സ്‌കൂളിൽ ഭാര്യ പാർവ്വതിയുമൊത്ത് വോട്ട് രേഖപ്പെടുത്തി. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. കണക്കുകൾ പ്രകാരം 78 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടും ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്.

