'എല്ലാം നാം കാണുന്നു'; ആദ്യം മേൽശാന്തിയായി ജോലിക്ക് കയറി, പിന്നീട് അതേ ക്ഷേത്രത്തിൽ നിന്ന് കവർച്ച, അറസ്‌റ്റ് - TEMPLE ROBBERY IN KOLLAM
🎬 Watch Now: Feature Video

Published : March 10, 2026 at 12:21 PM IST
കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മേൽശാന്തി അറസ്‌റ്റിൽ. കൊട്ടാരക്കര വെട്ടിക്കവാല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്‌റ്റിലായത്. കൊല്ലം അഞ്ചൽ വടമൺ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ആദ്യം ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിക്ക് കയറുന്നു. പിന്നീട് ക്ഷേത്രത്തെക്കുറിച്ചും മറ്റും നല്ലത് പോലെ പഠിക്കും. രാത്രിയാകുമ്പോൾ ക്ഷേത്രത്തിലെത്തി കവർച്ച നടത്തും. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവസാന കവർച്ച നടക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുക്കരാണ് പൊലീസിൽ മോഷണത്തെ കുറിച്ച് പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സജിത്ത് നമ്പൂതിരി ക്ഷേത്രത്തിൽ മോഷണം നടത്തിയതിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചു. ശേഷം പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് അഞ്ചൽ ക്രൈം എസ്ഐ രാജശേഖരൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അഞ്ചൽ പൊലീസ് പ്രതിയെ കസ്‌റ്റഡിൽ വാങ്ങി അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തുകയായിരുന്നു. ഇയാൾക്കെതിരെ 25 ഓളം കവർച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മേൽശാന്തി അറസ്‌റ്റിൽ. കൊട്ടാരക്കര വെട്ടിക്കവാല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്‌റ്റിലായത്. കൊല്ലം അഞ്ചൽ വടമൺ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ആദ്യം ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിക്ക് കയറുന്നു. പിന്നീട് ക്ഷേത്രത്തെക്കുറിച്ചും മറ്റും നല്ലത് പോലെ പഠിക്കും. രാത്രിയാകുമ്പോൾ ക്ഷേത്രത്തിലെത്തി കവർച്ച നടത്തും. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവസാന കവർച്ച നടക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുക്കരാണ് പൊലീസിൽ മോഷണത്തെ കുറിച്ച് പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സജിത്ത് നമ്പൂതിരി ക്ഷേത്രത്തിൽ മോഷണം നടത്തിയതിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചു. ശേഷം പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് അഞ്ചൽ ക്രൈം എസ്ഐ രാജശേഖരൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അഞ്ചൽ പൊലീസ് പ്രതിയെ കസ്‌റ്റഡിൽ വാങ്ങി അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തുകയായിരുന്നു. ഇയാൾക്കെതിരെ 25 ഓളം കവർച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

