ETV Bharat / sports

ചരിത്രമെഴുതി സുവര്‍ണനേട്ടം; ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ റീകർവ് ടീം ഒന്നാമതെത്തി

ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം നാല് സ്വർണ്ണവും രണ്ട് വെള്ളിയുമായി ഉയർന്നു.

Asian Archery Championships
Representational Image (AFP)
author img

By ETV Bharat Sports Team

Published : November 14, 2025 at 5:55 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ റീകർവ് ആർച്ചറി ടീം ചരിത്ര വിജയം നേടി. ആവേശകരമായ ഷൂട്ട്-ഓഫിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി സ്വർണ്ണ മെഡലാണ് ടീം സ്വന്തമാക്കിയത്. യശ്‌ദീപ് ഭോഗെ, അതാനു ദാസ് , രാഹുൽ എന്നിവരടങ്ങുന്ന ഇന്ത്യ സിയോ മിംഗി, കിം യെച്ചാൻ, ജാങ് ജിഹോ എന്നിവരടങ്ങിയ കൊറിയൻ ടീമിനെതിരെ 5-4 എന്ന സ്‌കോറിനാണ് വിജയിച്ചത്. ഇതോടെ 2009 മുതലുള്ള കൊറിയയുടെ ആധിപത്യം അവസാനിപ്പിച്ചു. 2007 ന് ശേഷം ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് പുരുഷ ടീം സ്വർണ്ണമാണിത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം നാല് സ്വർണ്ണവും രണ്ട് വെള്ളിയുമായി ഉയർന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം കോമ്പൗണ്ട് സ്ക്വാഡ് മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും നേടിയിരുന്നു. കോമ്പൗണ്ട് ആർച്ചർമാരില്‍ ജ്യോതി സുരേഖ വെന്നം ടീമിനത്തിലും വ്യക്തിഗത ഇനത്തിനും സ്വർണ്ണ മെഡലുകൾ നേടി. 2007 ലെ ചാമ്പ്യൻഷിപ്പ് ടീമിൽ മംഗൾ സിംഗ് ചാമ്പിയ, ജയന്ത താലൂക്ക്ദാർ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന, പുരുഷ റീകർവ് ടീം പരിശീലകൻ രാഹുൽ ബാനർജിക്ക് ഈ വിജയം മധുരം നിറഞ്ഞതായിരുന്നു. 2010 ലെ കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ബാനർജി, പരിശീലകനെന്ന നിലയിൽ വിജയം ആഘോഷിച്ചു. അദ്ദേഹത്തിന്‍റെ ശിഷ്യയായ അതാനുവും ഭാര്യ ദീപിക കുമാരിയും ടീമിലുണ്ടായിരുന്നു.

'ഒരു പരിശീലകനെന്ന നിലയിൽ ഇത് ശരിക്കും സംതൃപ്‌തി നൽകുന്നുവെന്ന് ബാനർജി പറഞ്ഞു. ഒടുവില്‍ കൊറിയയെ പരാജയപ്പെടുത്തി, വളരെക്കാലമായി ഞങ്ങൾക്ക് ഒരു സ്വർണ്ണം പോലും നേടാൻ കഴിഞ്ഞിട്ടില്ല, അതിപ്പോള്‍ പൂർത്തീകരിക്കപ്പെട്ടു. അടുത്ത ലക്ഷ്യം തീർച്ചയായും ഏഷ്യൻ ഗെയിംസാണെന്ന് ബാനർജി ധാക്കയിൽ പിടിഐയോട് പറഞ്ഞു. ഒളിമ്പിക് ചാമ്പ്യൻ കിം വൂജിൻ ഇല്ലാതെയാണ് കൊറിയ മത്സരിച്ചതെങ്കിലും, അവരുടെ ടീമിൽ ദേശീയ ട്രയൽസ് ടോപ്പർ സിയോ മിംഗി, ചെങ്ഡു യൂണിവേഴ്സിറ്റി ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് കിം യെച്ചൻ എന്നിവരുൾപ്പെടെ മികച്ച പ്രതിഭകൾ ഉണ്ടായിരുന്നു.

അതേസമയം മത്സരത്തിന്‍റെ ആദ്യ സെറ്റിൽ ഇരു ടീമുകളും 56 പോയിന്‍റുകൾ നേടി, പിന്നാലെ രണ്ടാം സെറ്റും 56 പോയിന്‍റില്‍ സമനിലയിൽ അവസാനിച്ചു. മൂന്നാം സെറ്റിൽ 57 പോയിന്‍റുമായി കൊറിയ മുന്നിലെത്തിയപ്പോൾ, നാല് 8-ഉം ഒരു 10-ഉം പോയിന്‍റുകളുമായി ഇന്ത്യ പൊരുതി, 2-4 എന്ന നിലയിൽ പിന്നിലായി. നാലാം സെറ്റിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നാലെ തുടർച്ചയായി രണ്ട് 10 റൺസ് നേടുകയും 57-53 ന് വിജയിക്കുകയും ചെയ്‌തു.

വനിതാ ടീം, മിക്‌സഡ് ടീം, ജ്യോതി എന്നിവർ സ്വർണ്ണ മെഡലുകൾ നേടി. പുരുഷ ടീമും യുവതാരം പ്രിതിക പ്രദീപും വെള്ളി മെഡലുകളും സ്വന്തമാക്കി. അതേസമയം വ്യക്തിഗത റീകർവ് ഇനങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ മെഡലുകൾ നേടാനുള്ള അവസരങ്ങളുണ്ട്. ദീപിക കുമാരി, അങ്കിത ഭകത്, സംഗീത എന്നിവർ വനിതാ സെമിഫൈനലിലും ധീരജ് ബൊമ്മദേവരയും രാഹുലും പുരുഷന്മാരുടെ സെമിഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.

  1. Also Read: ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയൊടിച്ച് ബുംറ, 5 വിക്കറ്റ് നേട്ടം; ഒന്നാം ഇന്നിങ്‌സില്‍ 159 ന് പുറത്ത്
  2. Also Read: സൈനിക മേധാവി ഇടപ്പെട്ടു: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്‍റെ സുരക്ഷ ഏറ്റെടുത്ത് പാകിസ്ഥാൻ സൈന്യം, വൈറലായി വീഡിയോ