വെടിനിർത്തൽ നീട്ടാനും പുതിയ ആണവ ചർച്ചകൾ ആരംഭിക്കാനും യുഎസ്, ഇറാനിയൻ ചർച്ചകൾ
മൂന്ന് മാസമായി തുടരുന്ന യുദ്ധത്തിന്‍റെ വെടിനിർത്തൽ കരാറാണ് 60 ദിവസത്തെക്ക് നീട്ടിയത്. കൂടുതൽ ചർച്ചകൾ നടക്കുകയാണ്

Published : May 29, 2026 at 12:27 PM IST
വാഷിംഗ്‌ടൺ: വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടാനും ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതിനുമായി യുഎസും ഇറാനും താൽക്കാലിക കരാറിലെത്തി. മൂന്ന് മാസം പഴക്കമുള്ള യുദ്ധ വെടിനിർത്തൽ കരാറാണ് 60 ദിവസത്തെക്ക് നീട്ടിയത്. കൂടുതൽ ചർച്ചകൾ നടക്കുകയാണെന്ന് ബന്ധപ്പെട്ട യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇറാൻ ഉടൻ ഒരു കരാറും സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്‌ച വൈകുന്നേരം വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ഒരു താൽക്കാലിക കരാറുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അത് അംഗീകരിക്കുമോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിലെ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടപ്പോഴാണ് വീണ്ടും അമേരിക്ക ഇടപ്പെട്ടത്. യുഎസ് സെൻട്രൽ കമാൻഡിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ കുവൈറ്റ് പ്രതിരോധിച്ചതാണ് ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം.
ഹോർമുസ് കടലിടുക്ക് നിർദ്ദേശം
ഹോർമുസ് കടലിടുക്കിൽ ഇറാന് ടോൾ ചുമത്താൻ കഴിയില്ലെന്നും 30 ദിവസത്തിനുള്ളിൽ സുപ്രധാന ജലപാതയിലെ എല്ലാ മൈനുകളും ഇറാൻ നീക്കം ചെയ്യണമെന്നും കരാർ വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധകാലത്ത്, ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും വ്യാപാരത്തിൻ്റയും അഞ്ചിലൊന്നും കടന്ന് പോയിരുന്ന കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. ഇത് അടച്ചുപൂട്ടിയതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയർന്നു.കരാർ അന്തിമമായിക്കഴിഞ്ഞാൽ എണ്ണവില വളരെ വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വാർത്താ സമ്മേളനത്തിൽ ആശങ്കപ്പെട്ടിരുന്നു.
യുദ്ധത്തിന് മുമ്പ് ഒരു ദിവസം 100-ൽ അധികം കപ്പലുകളെ കടത്തിവിട്ടിരുന്ന ഇറാൻ, സമീപ ദിവസങ്ങളിൽ ഏകദേശം രണ്ട് ഡസൻ വാണിജ്യ കപ്പലുകളെ മാത്രമാണ് കടത്തിവിടുന്നത്. ഇറാന്‍ ചില കപ്പലുകൾക്ക് ടോൾ ഈടാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം ഇറാൻ ഒരു ഔപചാരിക ഗേറ്റ്കീപ്പർ ഏജൻസി സ്ഥാപിച്ചു. ഇത് ഈ ആഴ്‌ച യുഎസ് ഉപരോധങ്ങൾ പുതിയ ഘട്ടത്തിലേക്ക് കൊണ്ടുവരാൻ കാരണമായി.
താൽക്കാലിക കരാർ പ്രകാരം, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം അമേരിക്ക ക്രമേണ പിൻവലിക്കുകയും ഉപരോധങ്ങളിൽ ഇളവ് വരുത്താൻ സമ്മതിക്കുകയും ചെയ്യ്തു. അങ്ങനെ ഇറാന് കൂടുതൽ എണ്ണ വിൽക്കാൻ കഴിയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
60 ദിവസത്തെ വെടിനിർത്തൽ കരാറിൽ ആദ്യം ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ ഇറാൻ്റെ ഉയർന്ന അളവിൽ സമ്പുഷ്‌ടമാക്കിയ യുറേനിയത്തിന് എന്ത് സംഭവിക്കും എന്നതാണ് . ഇസ്ലാമിക് റിപ്പബ്ലിക്കിൽ 440.9 കിലോഗ്രാം (972 പൗണ്ട്) യുറേനിയം ഉണ്ട്, അതിൽ 60% പരിശുദ്ധി സമ്പുഷ്‌ടമായതാണ്. ഇത് 90% എന്ന ആയുധ-ഗ്രേഡ് നിലവാരത്തിൽ നിന്നുള്ള ഒരു ഹ്രസ്വവും സാങ്കേതികവുമായ ചുവടുവയ്പ്പാണെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പറയുന്നു.
താൽക്കാലിക കരാറിൽ നിശ്ചയിച്ചിട്ടുള്ള ഉയർന്ന സമ്പുഷ്‌ടമായ യുറേനിയത്തെക്കുറിച്ച് പൊതുവായ നിബന്ധനകൾ പാലിക്കാൻ ചർച്ചക്കാർ ശ്രമിക്കുന്നുണ്ടെന്നും തുടർന്നുള്ള ചർച്ചകളിൽ വിശദാംശങ്ങൾ തീരുമാനിക്കുമെന്നും വാൻസ് സൂചിപ്പിച്ചു. ശേഖരം ഉപേക്ഷിക്കാൻ ഇറാൻ പരസ്യമായി പ്രതിജ്ഞാബദ്ധമല്ല. കഴിഞ്ഞ വർഷം യുഎസ് വ്യോമാക്രമണത്തിൽ സാരമായി തകർന്ന മൂന്ന് ആണവ കേന്ദ്രങ്ങൾക്കടിയിൽ ഇത് കുഴിച്ചിട്ടിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് വാൻസ് പറഞ്ഞു.
ടെഹ്‌റാനുമായി അടുത്ത ബന്ധമുള്ള ചൈനയെയോ റഷ്യയെയോ സമ്പുഷ്‌ട യുറേനിയം കൈവശപ്പെടുത്തുന്നതിന് സ്വീകാര്യമായ മൂന്നാം കക്ഷിയായി ഇറാൻ പരിഗണിച്ചേക്കുമെന്ന് ആണവ വിശകലന വിദഗ്‌ധർ പറഞ്ഞു. എന്നാൽ അത്തരമൊരു പദ്ധതിയിൽ തനിക്ക് അസംതൃപ്‌തി തോന്നില്ല എന്ന് ട്രംപ് ബുധനാഴ്‌ച പറഞ്ഞു.
ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് സംഘർഷത്തിൻ്റെ തുടക്കം മുതൽ ട്രംപും സംഘവും പറഞ്ഞിരിന്നു.
വളരെക്കാലമായി സമാധാനപരമായ പരിപാടികൾ നിലനിർത്തുന്ന ഇറാൻ, ഇറാനിയൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതും സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതും തെക്കൻ തീരദേശ നഗരമായ ടൈറിൽ മറ്റ് ആക്രമണങ്ങൾ നടത്തിയതും ലെബനനിൽ സംഘർഷം രൂക്ഷമായി. രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കുവൈറ്റിലും ആക്രമണം റിപ്പോർട്ട് ചെയ്‌തു
വ്യാഴാഴ്‌ച തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി കുവൈറ്റ് വ്യക്തമാക്കി. ആഴ്‌ചയുടെ തുടക്കത്തിൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരം എന്ന നിലയിൽ ഗൾഫ് രാജ്യത്തിലെ ഒരു യുഎസ് താവളത്തിൽ വെടിയുതിർത്തതായി ഇറാൻ പറഞ്ഞു.
വളരെ മോശമായ ആക്രമണം എന്ന് ഇതിനെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. പേർഷ്യൻ ഗൾഫിലെ അമേരിക്കയുടെ മുൻനിര സഖ്യകക്ഷികളിൽ ഒന്നിനെതിരെയുള്ള ആക്രമണത്തെ യുഎസ് സെൻട്രൽ കമാൻഡ് അതിശക്തമായ വെടിനിർത്തൽ ലംഘനം എന്ന് വിശേഷിപ്പിച്ചു. ഏപ്രിലില്‍ വെടിനിർത്തൽ ആരംഭിക്കുന്നതിന് മുമ്പ് ഇറാനിൽ നിന്നും ഇറാന്‍റെ പിന്തുണയുള്ള ഷിയാ വിമതരിൽ നിന്നും കുവൈറ്റ് തുടർച്ചയായുള്ള ആക്രമണം നേരിട്ടു.
ബുധനാഴ്‌ച വൈകുന്നേരം അമേരിക്കൻ സൈന്യം ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയതായും കടലിടുക്കിന് ചുറ്റും ഭീഷണി ഉയർത്തിയ നാല് വൺ-വേ ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടതായും അഞ്ചാമത്തെ ഡ്രോൺ ബന്ദർ അബ്ബാസിലെ ഇറാനിയൻ ഗ്രൗണ്ട്-കൺട്രോൾ സ്റ്റേഷനിൽ ഇടിച്ചതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബന്ദർ അബ്ബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റും ആക്രമണം നടന്നതായി ഇറാൻ്റെ അർദ്ധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ് സമ്മതിക്കുകയും ആക്രമണം ആരംഭിച്ച വ്യോമതാവളത്തിൽ പ്രതികാര ആക്രമണം നടത്തിയതായി സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. യുഎസ് ആർമി സെൻട്രലിൻ്റെ ഫോർവേഡ് ആസ്ഥാനം, വ്യോമത്താവളങ്ങൾ, നാവികത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന കുവൈത്തിനെ ലക്ഷ്യമിട്ടാണോ അക്രമണമെന്ന് വ്യക്തമായിട്ടില്ല.
തിങ്കളാഴ്‌ച, തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളിലും പെൻ്റഗൺ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് പറഞ്ഞു. പരസ്‌പരം ആക്രമണങ്ങളും വെടിനിർത്തൽ ലംഘന ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും, വാഷിംഗ്‌ടണും ടെഹ്‌റാനും പൂർണ്ണ തോതിലുള്ള ശത്രുതയിലേക്ക് മടങ്ങുകയോ ചർച്ചകൾ തുടരുകയോ ചെയ്‌തിട്ടില്ല.
Also Read:വീണ്ടും ഇറാനെതിരെ ഉപരോധവുമായി അമേരിക്ക, ഇക്കുറി ഉപരോധം ഇറാനിയൻ ചരക്ക് കമ്പനിക്ക് മേലെ

