ETV Bharat / international

യുഎഇയിലെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ, ഐക്യദാര്‍ഢ്യമെന്ന് പ്രധാനമന്ത്രി, അല്‍ നഹ്യാനും നെതന്യാഹുവുമായും സംസാരിച്ച് മോദി

ഗള്‍ഫില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തെ പരിപാലിക്കുന്ന അല്‍ നഹ്യാന് മോദി നന്ദി അറിയിച്ചു. സംഘര്‍ഷം കുറയ്ക്കാനും സുസ്ഥിരതയ്ക്കും ഇന്ത്യ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി

MIDDLE EAST CRISIS  PM NARENDRA MODI  BENJAMIN NETANYAHU  US ISRAEL ATTACK ON IRAN
File photo of Israeli PM Benjamin Netanyahu and PM Narendra Modi (IANS)
author img

By ETV Bharat Kerala Team

Published : March 2, 2026 at 10:44 AM IST

|

Updated : March 2, 2026 at 10:50 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഞായറാഴ്‌ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും ഗൾഫ് രാഷ്ട്രത്തിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്‌തു. ഈ കഠിന കാലത്ത് ഇന്ത്യ യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രിസഭ സുരക്ഷാ സമിതി

ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിക്കുന്നതിന് യുഎഇ പ്രസിഡന്‍റിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ന്യൂഡൽഹി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"യുഎഇ പ്രസിഡന്‍റ്, എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിലെ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ഇന്ത്യ യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

"യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. "സംഘർഷം കുറയ്ക്കൽ, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു," മോദി എക്‌സില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യുഎഇയിലുടനീളം നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ ഞായറാഴ്‌ച സ്ഥിരീകരിച്ചു.

യുഎഇയിലെ ഇന്ത്യൻ എംബസി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യൻ പൗരന് പരിക്കേറ്റെന്നും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. 165 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു, അതിൽ 152 എണ്ണം നശിപ്പിക്കപ്പെട്ടു, 13 എണ്ണം കടലിൽ മുങ്ങിപ്പോയെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ക്രൂയിസ് മിസൈലുകളും 541 ഇറാനിയൻ ഡ്രോണുകളും നശിപ്പിച്ചു, അതിൽ 506 എണ്ണം വെടിവച്ചിട്ടതായി മന്ത്രാലയം അറിയിച്ചു.

ശനിയാഴ്‌ച പുലർച്ചെ ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു, ഞായറാഴ്‌ച ഇറാനിയൻ സ്റ്റേറ്റ് മീഡിയ മരണം സ്ഥിരീകരിച്ചു. തങ്ങളുടെ ഉന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിനും മേഖലയിലെ അറബ് രാജ്യങ്ങൾക്കും നേരെ മിസൈലാക്രമണം തുടരുകയാണ്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച രാത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംഭാഷണം നടത്തി, പൗരന്മാരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകുകയും ശത്രുത എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

സംയമനം പാലിക്കാനുള്ള ആഹ്വാനം ആവർത്തിച്ച പ്രധാനമന്ത്രി മോദി, പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്‌തു.

ഇറാനിൽ യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കുകയും ആഗോള സുരക്ഷാ ആശങ്കകൾ ഉയർത്തുകയും ചെയ്‌തതിനെത്തുടർന്ന് മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ടെലിഫോണ്‍ സംഭാഷണം . മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ സംയമനം, സംഭാഷണം, നയതന്ത്രം എന്നിവയ്ക്കായി നിരന്തരം ആഹ്വാനം ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 26) പ്രധാനമന്ത്രി മോദി ഇസ്രയേൽ സന്ദർശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ഇന്ത്യ-ഇസ്രയേൽ ബന്ധങ്ങളെ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരു നേതാക്കളും സമ്മതിച്ചു. തന്ത്രപരമായ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ചയായി.

Last Updated : March 2, 2026 at 10:50 AM IST