അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്
മുന്‍ ഖമൈനിയെക്കാള്‍ മൂന്നിരട്ടി കാലം ഇറാന്‍ ഭരിച്ചിരുന്ന വ്യക്തിയാണ് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഇറാനെ അതിനാടകീയമായി പരുവപ്പെടുത്തിയ പരമോന്നത നേതാവായിരുന്നു.

Published : March 1, 2026 at 10:18 AM IST
|Updated : March 1, 2026 at 11:40 AM IST
ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം അവകാശപ്പെട്ടിരുന്നു.
ശനിയാഴ്‌ച രാവിലെ തന്നെ ഖമൈനിയുടെ കൊട്ടാരം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തില്‍ മകളും മരുമകനും മരുമകളും പേരക്കുട്ടിയും അടക്കം ഖമൈനിയുടെ നിരവധി കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഖമൈനിയുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇറാന് തങ്ങളുടെ മഹാനായ നേതാവിനെ നഷ്‌ടമായതായി ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി)പ്രതികരിച്ചു. ആത്മീയത കൊണ്ട് ശുദ്ധീകരിക്കപ്പെട്ടവനും വിശ്വാസത്തിന്‍റെ കരുത്തില്‍ പരുവപ്പെട്ടവനും
ഇടപെടലിലെ നിര്‍മ്മലത്വവും ധിക്കാരികളായ ശക്തികളോട് പൊരുതാന്‍ ധൈര്യം കാട്ടിയവനും ദൈവത്തിന്‍റെ പാതയില്‍ നടന്നിരുന്നവനും സമാനതകളില്ലാത്തവനുമായ നേതാവിനെയാണ് തങ്ങള്‍ക്ക് നഷ്‌ടമായിരിക്കുന്നതെന്നും ഐആര്‍ജിസി പറഞ്ഞു.

മാനവരാശിയിലെ ഏറ്റവും ഹീനരായ ഭീകരരുടെ കൈയ്യാലാണ് അദ്ദേഹത്തിന്‍റെ അന്ത്യമെന്നത് അദ്ദേഹം ശരിയായ പാതയിലായിരുന്നു നീങ്ങിയിരുന്നത് എന്നതിന് തെളിവാണെന്നും അവരുടെ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ മഹാനായ നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ രക്തസാക്ഷിത്വമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
അമേരിക്കന്‍ ഉപരോധത്തില്‍ പെട്ട് രാജ്യം കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോള്‍ സധൈര്യം രാജ്യത്തെ നയിച്ച നേതാവായാണ് രാജ്യാന്തരകാര്യ നിരീക്ഷകര്‍ ഖമൈനിയെ വിലയിരുത്തുന്നത്. അയത്തൊള്ള റുഹൊള്ള ഖമൈനിയുടെ മരണത്തെ തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ നേതൃത്വം ഏറ്റെടുത്ത ഖമൈനി അതിനാടകീയമായി ഈ രാജ്യത്തെ ഉടച്ചു വാര്‍ത്തു.

ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി പ്രവചനാതീതമാണ്. നാലര പതിറ്റാണ്ട് മുമ്പുള്ള അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇറാന്‍ പോകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പരമോന്നത പദവിയില്‍ ഖമനെയിയുടെ പിന്‍ഗാമി മുതല്‍ ആണവ പദ്ധതിയുടെ ഭാവി ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഇറാന് മുന്നിലുണ്ട്.
ഇക്കൊല്ലം ആദ്യം തന്നെ ദേശ വ്യാപകമായി പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ അയത്തൊള്ള അലി ഖമേനി അധികാരത്തില്‍ നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാലിപ്പോഴിതാ അമേരിക്കയുടെയോ ഇസ്രയേലിന്‍റെയോ സൈനിക നടപടിയിലൂടെ ആ ഭരണത്തിന് അവസാനമായിരിക്കുന്നു.
ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഷിയാ പരമോന്നത നേതാവിന്‍റെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചു. അമേരിക്കന്‍-ഇസ്രയേല്‍ സേനയുടെ പുത്തന്‍ ആക്രമണത്തില്‍ ഖമൈനി കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് തന്‍റെ എക്‌സില്‍ കുറിച്ചു. മതവാഴ്‌ച അവസാനിപ്പിക്കാനും ഇറാനോട് ട്രംപ് നിര്‍ദ്ദേശിച്ചു.
ഇറാന്‍റെ ആണവ പരിപാടി ചൂണ്ടിക്കാട്ടി തന്‍റെ രാജ്യത്തിന്‍റെ മേല്‍ രാജ്യാന്തര സമൂഹവും പ്രത്യേകിച്ച് അമേരിക്കയും നടത്തിയ ശ്രമങ്ങളെ ചെറുക്കാന്‍ തന്‍റെ അന്ത്യശ്വാസം വരെ ഖമൈനി പൊരുതി. അമേരിക്ക അവരുടെ നിലപാടില്‍ ഉറച്ച് നിന്നാല്‍ പ്രദേശത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തന്നെ അമേരിക്കയുമായി തങ്ങളുടെ ആണവ പദ്ധതികളില്‍ അദ്ദേഹം ചര്‍ച്ചകള്‍ക്കും ഇറാനെ അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഖമെനിയുടെ കൊട്ടാരക്കെട്ടും പരിസരവും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ലക്ഷ്യം ആകും മുമ്പ് തന്നെ ഖമൈനി അതീവ സമ്മര്‍ദ്ദത്തിലായിരുന്നു.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പതിനായിരങ്ങളെയാണ് ഖമൈനി ഭരണകൂടം കൊന്ന് തള്ളിയത്. അതേസമയം ഖമൈനിയുടെ മരണം ജനകീയ വികാരം ഉണര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഉപരോധങ്ങളും സാമ്പത്തിക കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ഇറാനെ സാമ്പത്തികമായി ആകെ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന പന്ത്രണ്ട് ദിവസത്തെ യുദ്ധം ഇറാന്‍റെ ആണവ പദ്ധതികളെ ആകെത്തകര്‍ത്തിരുന്നു. ഒപ്പം മിസൈല്‍ സംവിധാനങ്ങളെയും സൈനിക ശേഷിയെയും. ഗാസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന് ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്‌ബുള്ളയും യെമനിലെ ഹൂതികളും തമ്മിലുള്ള ഇറാന്‍റെ പ്രാദേശിക ബന്ധത്തെ ദുര്‍ബലമാക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ടെഹ്‌റാന്‍റെ സ്വാധീനവും കുറഞ്ഞ് തുടങ്ങിയിരുന്നു.
ആരായിരുന്നു ഖമൈനി?
ഇസ്ലാമിക റിപ്പബ്ലികിനെ മാറ്റി മറിച്ച നേതാവ്. 1989ല്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം അധികാരത്തെക്കുറിച്ച് ഏറെ സംശയം അദ്ദേഹത്തിലുണ്ടായിരുന്നു. സാധാരണ മതനേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന്‍റെ മുന്‍ഗാമി ആയിരുന്ന ഇസ്ലാമിക് റവല്യൂഷന്‍ നേതാവ് അയത്തൊള്ള റുഹൊള്ള ഖമൈനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖമൈനിക്ക് മതപാണ്ഡിത്യം ഏതുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മൂന്നിരട്ടിക്കാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിനായി. ഇറാനെ അതിനാടകീയമായി പരുവപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

മുല്ലമാരുടെയും ഷിയമുസ്ലീം പുരോഹിതരുടെയും വാഴ്‌ചയുമായെത്തി നിലവിലുണ്ടായിരുന്ന ഭരണ സംവിധാനത്തെ അദ്ദേഹം അട്ടിമറിച്ചു. ഇസ്ലാമിക് റിപ്പബ്ലികിന്‍റെ കീഴില്‍ പരമോന്നത നേതാവ് തന്നെയാണ് ജനകീയ ഭരണകൂടത്തിനും സൈന്യത്തിനും ഏറ്റവും മുകളില്‍. സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. ആണവ നയത്തിന്‍റെ അന്തിമവാക്ക്, ജുഡീഷ്യറി, രഹസ്യാന്വേഷണം, ഔദ്യോഗിക മാധ്യമം എല്ലാം ഒരൊറ്റ അധികാരിയുടെ കീഴില്‍. ഐആര്‍ജിസിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ച് വിടാനും അധികാരം. 1979ലെ വിപ്ലവത്തിന് ശേഷം പരമോന്നത നേതാവിന്‍റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമൈനി. 1989 മുതല്‍ ഏകദേശം മുപ്പത്തഞ്ച് വര്‍ഷം ഇറാന്‍റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമൈനിയുടേതായിരുന്നു.
അദ്ദേഹത്തിന്‍റെ കാലയളവിൽ മുഹമ്മദ് ഖതാമി, മഹ്മൂദ് അഹമ്മദി നെജാദ്, ഹസൻ റൂഹാനി തുടങ്ങിയവർ പ്രസിഡന്‍റുമാരായിരുന്നെങ്കിലും അന്തിമ തീരുമാനം ഖമൈനിയുടേതായിരുന്നു. 2009-ലെ വിവാദ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ 'ഗ്രീൻ മൂവ്‌മെന്‍റ്' പ്രതിഷേധങ്ങളെ അദ്ദേഹം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തി. ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഖമൈനിയുടെ കാലത്ത് ഇറാൻ സ്വാധീനം വർദ്ധിപ്പിച്ചു. ഇസ്രയേലിനോടുള്ള കടുത്ത ശത്രുത അദ്ദേഹം എപ്പോഴും പ്രകടമാക്കിയിരുന്നു.
2015-ൽ ഹസൻ റൂഹാനിയുടെ കാലത്ത് ഒപ്പിട്ട ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതിനെ നേരിടാൻ "പ്രതിരോധ സമ്പദ്‌വ്യവസ്ഥ" എന്ന രീതി ഖമനെയി മുന്നോട്ടുവെച്ചു. അവസാന വർഷങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും നേരിട്ടു. ഇറാന്‍റെ പരമാധികാരത്തിന്‍റെ കാവലാളായി അനുയായികൾ അദ്ദേഹത്തെ കാണുമ്പോൾ, ജനാധിപത്യം ഇല്ലാതാക്കിയ നേതാവായാണ് വിമർശകർ ഖമനെയിയെ വിലയിരുത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1939 ഏപ്രിൽ 19-ന് മഷാദിലെ ഒരു പുരോഹിത കുടുംബത്തിലാണ് ഖമനെയി ജനിച്ചത്. മഷാദിലും പിന്നീട് ഖോമിലും ഇസ്ലാമിക ദൈവശാസ്ത്രം പഠിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്‍റെ ശില്‍പ്പിയായ ആയത്തുള്ള റൂഹൊള്ള ഖമനെയി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഷാ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ പലതവണ ജയിൽവാസം അനുഭവിച്ചു. പിന്നീട് പടിപടിയായി ഉയർച്ച. 1981 മുതൽ 1989 വരെ ഇറാന്‍റെ പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ചു. 1981-ൽ നടന്ന വധശ്രമത്തിൽ അദ്ദേഹത്തിന്‍റെ വലതുകൈ ഭാഗികമായി തളർന്നു. 1989-ൽ റൂഹൊള്ള ഖമനെയിയുടെ മരണ ശേഷം 'അസംബ്ലി ഓഫ് എക്സ്പെർട്‌സ്' അദ്ദേഹത്തെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. സൈന്യത്തിന്‍റെ കമാൻഡർ, ജുഡീഷ്യറി തലവൻ, മാധ്യമങ്ങളുടെ നിയന്ത്രണം എന്നിങ്ങനെ ഇറാന്‍റെ സകല അധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകരിച്ചു.

ദൈവം കഴിഞ്ഞാല്‍ അനിഷേധ്യ നേതാവ് എന്ന നിലയിലാണ് ഖമൈനിയെ വിമര്‍ശകര്‍ വിലയിരുത്തുന്നത്. ആഭ്യന്തര രാഷ്‌ട്രീയത്തിലും സൈന്യത്തിലും നിര്‍ണായക സ്വാധീനം ചെലുത്താനായി അര്‍ദ്ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിന് അദ്ദേഹം രൂപം നല്‍കി. ഇറാന്‍റെ ശക്തമായ സൈന്യമായി ഇത് മാറി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളടക്കം ഇവര്‍ കൊണ്ടു വന്നു. സമ്പദ്ഘടനയില്‍ വരെ കടന്ന് കയറാനുള്ള സ്വാതന്ത്ര്യം റവല്യൂഷണറി ഗാര്‍ഡിന് ഖമൈനി നല്‍കി. ഇതിന് പകരമായി ഇവര്‍ ഖമൈനിയുടെ ഏറ്റവും വിശ്വസ്‌തരുമായി.
ആഭ്യന്തര വെല്ലുവിളി
ഖമൈനി പരമോന്നത നേതാവായ ശേഷം രാജ്യത്തുണ്ടായ ഇസ്ലാമിക റിപ്പബ്ലിക് സംവിധാനം അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തോടെ ഇല്ലാതാകുമെന്നൊരാശങ്ക അനുയായികള്‍ക്കുണ്ട്. അദ്ദേഹം നിയന്ത്രണം ഏറ്റെടുത്തതോടെ ജനകീയ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. 2009ല്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പ്രക്ഷോഭം, 2017ലും 2019ലുമുണ്ടായ സാമ്പത്തിക പ്രക്ഷോഭങ്ങളും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പുറമെ 2022ല്‍ ഹിജാബ് ധരിക്കാത്ത കുറ്റത്തിന് തടവിലാക്കിയ മഹ്‌സ അമിനയുടെ ജയിലെ മരണവും ഭരണകൂടത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉയര്‍ത്തിയിരുന്നു. ഈ പ്രക്ഷോഭത്തെ നേരിടുന്നതിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേരെ അറസ്റ്റ് ചെയ്‌തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് തടവില്‍ കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. തടവിലാക്കപ്പെട്ടവര്‍ ജയിലില്‍ ബലാത്സംഗത്തിന് പോലും ഇരയായി.
ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മാരകമായ അടിച്ചമർത്തൽ
രാജ്യത്തിന്‍റെ കറൻസിയായ റിയാലിന്‍റെ മൂല്യം യുഎസ് ഡോളറിനെതിരെ 1.42 ദശലക്ഷമായി താഴ്ന്നതിനെത്തുടർന്ന് ഡിസംബർ അവസാനത്തോടെ ടെഹ്‌റാനിലെ പരമ്പരാഗത ബസാറിൽ ഏറ്റവും പുതിയ പ്രകടനങ്ങൾ ആരംഭിച്ചു. പ്രതിഷേധങ്ങൾ വേഗത്തിൽ രാജ്യമെമ്പാടും വ്യാപിച്ചു.
"കലാപകാരികളെ അവരുടെ സ്ഥാനത്ത് നിർത്തണം," ഖമേനി പ്രഖ്യാപിച്ചു. ജനുവരി 8, 9 തീയതികളിൽ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയപ്പോൾ, സുരക്ഷാ സേന ജന
ക്കൂട്ടത്തിന് നേരെ വെടിയുതിർത്തു, മുൻ പ്രകടനങ്ങളിലെ സൈനികർ വെടിവയ്പ്പ് കണ്ട് സ്‌തബ്‌ധരായി.
7,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട കൂടുതൽ പേരുടെ തെളിവുകള്‍ ശേഖരിച്ച് വരുന്നതായും പ്രക്ഷോഭകര്‍ പറഞ്ഞു. 3,000 ത്തിലധികം പേർ മരിച്ചതായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്, ഇത് മുൻകാല അടിച്ചമർത്തലുകളിൽ നിന്നുള്ള മരണത്തേക്കാൾ കൂടുതലാണ്.
ആണവ ചർച്ചകൾ
ആണവ ചർച്ചകൾക്ക് സമ്മതിച്ചുകൊണ്ട്, ഖമേനി യുഎസ് ആക്രമണങ്ങൾ ഒഴിവാക്കാൻ സമയപരിധിക്ക് ശ്രമിച്ചിരിക്കാം. എന്നാൽ എല്ലാ ആണവ സമ്പുഷ്‌ടീകരണവും യുറേനിയം ശേഖരണം ഉപേക്ഷിക്കണമെന്ന വാഷിങ്ടണിന്‍റെ പ്രധാന ആവശ്യങ്ങളെ ഇറാൻ എതിർത്തു.
ഖമേനിയും ഇറാനിലെ മറ്റ് നേതാക്കളും സമാധാനപരമായ പ്രതിഷേധക്കാരെ കൊല്ലുന്നത് തടയാൻ ട്രംപ് ആദ്യം ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അദ്ദേഹം ആണവ ചർച്ചകളിൽ ഗൗരവമായി ഏർപ്പെടാൻ ടെഹ്‌റാനെ പ്രേരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി.
ഇറാനിലെ ചിലരും ഇറാനിയൻ പ്രവാസികളും ഖമേനിയെ താഴെയിറക്കാൻ യുഎസ് സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ദിവ്യാധിപത്യത്തെ അട്ടിമറിക്കാൻ വിദേശ ഇടപെടലിനെതിരെ ഖമേനി എതിരാളികൾക്കിടയിൽ പോലും ശക്തമായ ശബ്‌ദങ്ങൾ ഉണ്ടായിരുന്നു.
പിൻഗാമി
ഖമേനിയുടെ പിൻഗാമിയായി തങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ഔദ്യോഗികമായി ഷിയാ പുരോഹിതരുടെ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തിന്‍റെ മകൻ ഉൾപ്പെടെ നിരവധി പേരുകൾ ഉയർന്നുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ നിന്ന് ടെഹ്‌റാൻ പഠിച്ച ഒരു പ്രധാന പാഠം ഖമേനിയുടെ മരണമുണ്ടായാൽ ഭരണതുടർച്ച ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയാണെന്ന് ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാൻ വിദഗ്ദ്ധനായ ഡാനി സിട്രിനോവിച്ച്സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുന്നത് വരെ അധികാരം ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ചെറിയ കമ്മിറ്റിയിലേക്ക് മാറാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"രഹസ്യമായി ഒരു ഇഷ്‌ടപ്പെട്ട പിൻഗാമിയെ ഖമേനി സൂചിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്," സിട്രിനോവിച്ച്സ് പറഞ്ഞു. "എന്നിരുന്നാലും, മുൻകൂട്ടി തിരഞ്ഞെടുത്ത ഒരു പിൻഗാമിയെ യാന്ത്രികമായി നടപ്പിലാക്കുന്നത് യുദ്ധസമയത്ത് ആന്തരിക സംഘർഷം വർദ്ധിപ്പിക്കും."
എന്നാൽ റെവല്യൂഷണറി ഗാർഡ് ഇറാനിലെ ഏറ്റവും ശക്തമായ സംഘടനയായി വളർന്നു. പരമോന്നത നേതാവ് മരിച്ചതായി സ്ഥിരീകരിച്ചാൽ, അത് ഗാർഡ് കമാൻഡർമാരെയോ അതിന്‍റെ സാധാരണ സൈന്യത്തെയോ കൂടുതൽ പരസ്യമായി അധികാരം പിടിച്ചെടുക്കാൻ പ്രേരിപ്പിക്കും. 85 ദശലക്ഷം ജനങ്ങളുള്ള എണ്ണ സമ്പന്നമായ രാജ്യത്തിന്‍റെ നിയന്ത്രണത്തെച്ചൊല്ലി രക്തരൂക്ഷിതമായ സംഘർഷത്തിന് അത് കാരണമായേക്കാം.
പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി കൊല്ലപ്പെട്ടെന്ന് ഇറാൻ തന്നെ സ്ഥിരീകരിച്ചതോടെ, മണ്ണടിയുന്നത് 95 ബില്യൻ ഡോളറിന്‍റെ (9 ലക്ഷം കോടി രൂപ) സാമ്രാജ്യവും. 1989ൽ അന്നത്തെ പരമോന്നത നേതാവ് ഖമൈനി അന്തരിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ സുപ്രധാന പദവി ഖമൈനിയെ തേടി എത്തിയത്. അന്ന് താരതമ്യേന പ്രായത്തിൽ പിന്നിലായിരുന്ന ഖമൈനിക്ക് ഉന്നത പദവി നൽകുന്നതിനെ പലരും എതിർത്തെങ്കിലും അദ്ദേഹംതന്നെ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് നീണ്ട 37 വർഷക്കാലം ഖമനയിയുടെ ഭരണം. ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന് (ഐആർജിസി) ഭരണത്തിൽ തന്ത്രപ്രധാനമായ പ്രാധാന്യവും ഖമൈനി നൽകിയതോടെ ‘പരമോന്നതസ്ഥാനം’ ഉറപ്പിച്ചുനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഐആർജിസിയെ ഒപ്പംനിർത്തി ഇറാന്‍റെ രാഷ്ട്രീയം, മതം, വ്യവസായം, അടിസ്ഥാനസൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളുടെ നിയന്ത്രണവും ഖമൈനി സ്വന്തംകാൽക്കീഴിലാക്കി. ഇതോടെ ഇറാൻ സമ്പദ്‍വ്യവസ്ഥതന്നെ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായി.
സമീപകാല കണക്കുകൾ പ്രകാരം ഏകദേശം 95 ബില്യന്‍റെ (9 ലക്ഷം കോടി രൂപ) ആസ്‌തി അദ്ദേഹത്തിനുണ്ടായിരുന്നു. മകൻ മോജ്‌താബയ്ക്കാകട്ടെ വിദേശത്ത് 1,000 കോടിയിൽപ്പരം രൂപയുടെ ആസ്‌തികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഖമൈനിക്കുപുറമേ പ്രസിഡന്‍റ് പെസെഷ്‌കിയനും കൊല്ലപ്പെട്ടെന്നാണ് വിവരം.
ഖമൈനിക്ക് പകരക്കാരനെ കണ്ടെത്തേണ്ടത് ഇറാൻ ഭരണഘടന പ്രകാരം പ്രസിഡന്‍റ്, ജുഡിഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഉന്നത പുരോഹിതൻ എന്നിവർ അടങ്ങുന്ന സമിതിയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇറാന്റെ നിയന്ത്രണം ഐആർജിസി ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ഇസ്രയേലിനോടും യുഎസിനോടും പകരംചോദിക്കുമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തുടരുമെന്ന ആശങ്കയാണ് ഇതു നൽകുന്നതും.

