ETV Bharat / bharat

ഭക്തിയുടെ മറവില്‍ പ്രായമായ പുരുഷനോ ഭൂവുടമകള്‍ക്കോ പെണ്‍കുട്ടികളെ വില്‍ക്കുന്നു; ഇവര്‍ നീതിക്കായി പോരാടുന്ന ദേവദാസികൾ

ദിവ്യത്വം വാഗ്‌ദാനം ചെയ്യുമെങ്കിലും ജീവിതകാലം മുഴുവൻ ചൂഷണത്തിന് ഇരയാവേണ്ടി വരുന്ന ദേവദാസികൾ. മിക്ക കേസുകളിലും പെൺകുട്ടിയുടെ ബന്ധുവിനോ പ്രായമായ ഒരു പുരുഷനോ അല്ലെങ്കിൽ ഗ്രാമത്തിലെ ഭൂവുടമകൾക്കോ അവരെ വിൽക്കുന്നു.

DEVADASI SYSTEM KARNATAKA  DEVADASI REHABILITATION SCHEME  DEVADASI NEW LAW  DEVADASI DNA TEST
Devadasi women gathered at the Assistant Commissioner's office at Hosapete demanding inclusion of their names in the Devadasi registry (ETV Bharat)
author img

By ETV Bharat Kerala Team

Published : December 8, 2025 at 8:33 PM IST

3 Min Read
Choose ETV Bharat

ബെംഗളൂരു: ദേവദാസി അഥവാ ദേവൻ്റെ ദാസി, കൊച്ചു പെൺകുട്ടികൾ ദേവദാസികളാകുന്ന നിമിഷം ബാല്യം അവരുടെ കൈകളിൽ നിന്ന് വഴുതിപ്പോവുന്നു. ഭക്തിയുടെ മൂടുപടത്തിന് പിന്നിൽ ക്രൂരമായ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് പിന്നീട് അവർക്ക് മനസിലാവും.

ദിവ്യത്വം വാഗ്‌ദാനം ചെയ്യുമെങ്കിലും ജീവിതകാലം മുഴുവൻ ചൂഷണത്തിന് ഇരയാവുന്നു. വളർന്നു വരുമ്പോൾ തന്നെ ദൈവത്തെ പരിണയിച്ചവരാണ് ഇവരെന്ന് പറഞ്ഞു പറ്റിക്കും. കഴുത്തിൽ ധരിക്കുന്ന 'പവിത്രമായ' നൂൽ ചിലർക്ക് മാത്രം ലഭിക്കുന്ന ഒരു അനുഗ്രഹമെന്നാണ് ഇവരോട് പറയുന്നത്.

ഡിസംബർ 4 ലെ ഒരു ശൈത്യകാല പ്രഭാതത്തിൽ കർണാടകയിലെ വിജയനഗര ജില്ലയിൽ അസിസ്റ്റൻ്റ് കമ്മീഷണർ പി വിവേകാനന്ദൻ്റെ ഓഫീസിന് പുറത്ത് ഏകദേശം 40 ദേവദാസി സ്ത്രീകൾ അപേക്ഷകളുമായി കാത്തിരിക്കുകയാണ്, അവരുടെ കഷ്‌ടപ്പാടുകൾ അംഗീകരിക്കുമെന്നും അനീതിയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നുമുള്ള പ്രതീക്ഷയോടെ...

DEVADASI SYSTEM KARNATAKA  DEVADASI REHABILITATION SCHEME  DEVADASI NEW LAW  DEVADASI DNA TEST
സഖി ട്രസ്റ്റ് സ്ഥാപക എം ഭാഗ്യലക്ഷ്മി (ഇടിവി ഭാരത്) സംഘടിപ്പിച്ച ദേവദാസിമാരുടെ ആലോചനാ യോഗം (ETV Bharat)

ദേവദാസികളായി അംഗീകരിക്കപ്പെടാൻ വിജയനഗര ജില്ലയിൽ മാത്രം 521-ലധികം സ്ത്രീകൾ അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, 1984-ൽ ദേവദാസി സമ്പ്രദായം കർണാടകയിൽ നിയമവിരുദ്ധമാക്കി. 1984-ന് ശേഷം ഈ ആചാരത്തിൽ ഏർപ്പെടുന്നവർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെ കര്‍ശനമാക്കിയിരുന്നു. അതിനാൽ അവർക്ക് ഇത്തരത്തിലുള്ള അവകാശങ്ങൾ നൽകാൻ കഴിയില്ലെന്നും ഭരണകൂടം പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും 1984ന് ശേഷം ജനിച്ചവരാണ്.

“മാർഗനിർദേശങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കില്ല. 1984-ന് മുമ്പ് ജനിച്ച സ്ത്രീകൾക്ക് മാത്രമേ അർഹതയുള്ളൂ,” വിവേകാനന്ദൻ പറഞ്ഞു. "ഞങ്ങൾ ചെയ്യാത്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കരുത്. ഞങ്ങൾ ആ സമയത്ത് കുട്ടികളായിരുന്നു. സർക്കാരിന് ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, ആരാണ് സഹായിക്കുക? എൻ്റെ കുട്ടികളുടെ മെച്ചപ്പെട്ട ജീവിതം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ," 32 കാരിയായ രേണുക പറഞ്ഞു.

ദേവദാസികൾക്കിടിൽ നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ തങ്ങളേയും ഉൾപ്പെടുത്താൻ ഇവർ അപേക്ഷിച്ചു. അംഗീകാരമില്ലെങ്കിൽ ഇവർക്ക് പെൻഷനോ, ഭവന ആനുകൂല്യമോ, ഉപജീവന സഹായമോ, അവരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുകളോ ലഭിക്കില്ല. തിരിച്ചറിയപ്പെടാതെ, അവരുടെ വേദന അദൃശ്യമായി തുടരും.

മുൻകാലങ്ങളിൽ, അപമാനത്തെ ഭയന്ന് വീടുതോറുമുള്ള പരിശോധനയെ അവർ എതിർത്തിരുന്നു. എന്നാൽ നിരാശ ഭയത്തെ പോലും മയപ്പെടുത്തി. ഇപ്പോൾ, ഓരോരുത്തരായി വീടുകളിലേയ്‌ക്ക് വരാൻ അഭ്യർത്ഥിക്കുന്നു, "ഞങ്ങളുടെ വീടുകളിലേക്ക് വരൂ. സത്യം കാണൂ" അവർ പറഞ്ഞു. നിയമവിരുദ്ധമാക്കപ്പെട്ടതിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷവും, ദേവദാസി സമ്പ്രദായം സജീവമാണ്, മറഞ്ഞിരിക്കുന്നു, നിശബ്‌ദമായി നിലനിൽക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബല്ലാരി, ബാഗൽകോട്ട്, ബെലഗാവി, കൊപ്പൽ, ഹാവേരി, കലബുറഗി, യാദ്ഗിർ, ചിത്രദുർഗ എന്നിവിടങ്ങളിൽ പെൺകുട്ടികൾ ഇപ്പോഴും ഹുളിഗെമ്മ, യെല്ലമ്മ, മൈലാരേശ്വര, യമനവ്വ ദേവിമാർക്കായി രഹസ്യമായി സമർപ്പിക്കപ്പെടുന്നു. വിജയപുര ജില്ലയിലെ ദേവദാസികളുടെ രക്ഷയ്ക്കും പുനരധിവാസത്തിനും വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സഖി ട്രസ്റ്റ് എന്ന എൻ‌ജി‌ഒയാണ് ഈ വസ്‌തുത മുഖ്യധാരയിൽ എത്തിച്ചത്.

“ഒരു പെൺകുട്ടി ഗർഭിണിയാകുമ്പോഴോ ഉപേക്ഷിക്കപ്പെടുമ്പോഴോ മാത്രമാണ് ഞങ്ങൾ ഇക്കാര്യം അറിയുന്നത്,” സഖി ട്രസ്റ്റിലെ മഞ്ജുള മലേജ് പറയുന്നു. “കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കുറഞ്ഞത് 70 കേസുകളെങ്കിലും ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്,” സഖി ട്രസ്റ്റ് സ്ഥാപക ഡോ. ഭാഗ്യലക്ഷ്‌മി പറയുന്നു.

DEVADASI SYSTEM KARNATAKA  DEVADASI REHABILITATION SCHEME  DEVADASI NEW LAW  DEVADASI DNA TEST
ദേവദാസികൾ നേരിടുന്ന പരാതികളും പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നു (ETV Bharat)

2008-ൽ നടത്തിയ അവസാന സർവേ പ്രകാരം കർണാടകയിൽ 46,661 ദേവദാസികൾ ഉണ്ടായിരുന്നു. “ഈ സർവേ പൂർത്തിയായ ശേഷം, സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് നൂറുകണക്കിന് പുതിയ അപേക്ഷകൾ ലഭിക്കുന്നു. ഇത് 6,000 മുതൽ 7,000 വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ദേവദാസി സമ്പ്രദായത്തിനെതിരായ പോരാട്ടം ഇപ്പോഴും നീണ്ടുനിൽക്കുന്ന ഒന്നാണെന്ന് വിമുക്ത ദേവദാസി മഹിള മട്ടു മക്കാല വേദികെയുടെ കൺവീനർ യമനൂരപ്പ ഹലവഗലി പറയുന്നു.

ദേവദാസി സമ്പ്രദായം

പണത്തിനും ആഭരണങ്ങൾക്കും പകരമായി, വിവാഹത്തിന് സമാനമായ ഒരു ആചാരം നടത്തി ചെറുപ്പക്കാരായ പെൺകുട്ടികളെ ക്ഷേത്രങ്ങളിലെ ദേവതകൾക്ക് സമർപ്പിക്കുന്നു. മിക്ക കേസുകളിലും പെൺകുട്ടിയുടെ ബന്ധുവിനോ പ്രായമായ ഒരു പുരുഷനോ അല്ലെങ്കിൽ ഗ്രാമത്തിലെ ഭൂവുടമകൾക്കോ അവരെ വിൽക്കുന്നു.

കൊപ്പൽ, വിജയനഗർ, ബല്ലാരി ജില്ലകളിൽ പെൺകുട്ടികളെ ഹുളിഗെമ്മ ദേവിക്കും, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ് എന്നിവിടങ്ങളിൽ സവദത്തി യല്ലമ്മ ദേവിക്കും, ഹാവേരി, ദാവണഗരെ എന്നിവിടങ്ങളിൽ മൈലാരേശ്വര ദേവിക്കും, കലബുറഗി, യാദ്ഗിർ എന്നിവിടങ്ങളിൽ യമനവ്വ ദേവിക്കും സമർപ്പിക്കുന്നു. ദേവദാസികൾക്ക് വിവാഹം കഴിക്കാൻ പാടില്ല, അവർ അവരുടെ കുടുംബത്തെ പരിപാലിക്കേണ്ടതുണ്ട്. സാധാരണയായി ഈ സ്ത്രീകൾക്ക് ഒന്നിലധികം പുരുഷ പങ്കാളികൾ ഉണ്ടാകും.

ALSO READ: ഭഗവാൻ കൃഷ്‌ണൻ്റെ വിഗ്രഹത്തെ വിവാഹം ചെയ്‌ത് യുവതി; സംഭവം യുപിയില്‍