ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്‌ച മാറ്റി ജമ്മു കശ്‌മീർ മുഖ്യമന്ത്രി; ഊഹാപോഹങ്ങൾ ശക്തം
ഗുപ്‌കർ റോഡിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയ എംഎൽഎമാരെയും എംപിമാരെയും കാബിൽ കയറ്റി ദച്ചിഗാമിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു.

Published : June 3, 2026 at 2:48 PM IST
ശ്രീനഗർ: എംഎൽഎമാരുമായി ഔദ്യോഗിക വസതിയിൽ നടത്താനിരുന്ന നിർണായക യോഗം ദച്ചിഗാം നാഷണൽ പാർക്കിലേക്ക് മാറ്റി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. പെട്ടെന്നുണ്ടായ ഈ മാറ്റം വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. ഭരണ സഖ്യമായ നാഷണൽ കോൺഫറൻസുമായും (എൻസി) സ്വതന്ത്ര എംഎൽഎമാരായും ശ്രീനഗറിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗുപ്‌കറിൽ വച്ചാണ് യോഗം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇത് അനുസരിച്ച് ഗുപ്‌കർ റോഡിലുള്ള അബ്ദുള്ളയുടെ വസതിയിൽ എത്തിയ എംഎൽഎമാരെയും എംപിമാരെയും ഒരു കാബിൽ കയറ്റി ദച്ചിഗാമിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു.
പെട്ടെന്നുള്ള വേദി മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, വേദി മാറ്റം അവസാന നിമിഷത്തെ തീരുമാനമല്ലെന്ന് ഒമർ അബ്‌ദുള്ള എക്‌സിൽ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് തന്നെ തെരഞ്ഞെടുത്ത സ്ഥലത്ത് എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദച്ചിഗാം വന്യജീവി സങ്കേതത്തിൽ കുതിരപ്പടയെ നിരത്തുകയും യോഗത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്‌തിരുന്നു. രാഷ്ട്രീയ സമ്മർദ്ദം വർധിച്ചുവരുന്ന സമയത്ത് നടത്തുന്ന ഈ ഉന്നത തല യോഗം സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കൽ, പൂർണ്ണ സംസ്ഥാന പദവി എന്നിവയുൾപ്പെടെയുള്ള പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളായിരിക്കും ചർച്ചയുടെ വിഷയം. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയും വികസനവുമാണ് അജണ്ടയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ കോൺഫറൻസ് എംഎൽഎ അബ്‌ദുൾ മജീദ് ഭട്ട് ലാർമി പറഞ്ഞു."നമ്മിൽ നിന്ന് എടുത്തുകളഞ്ഞ അവകാശങ്ങളെക്കുറിച്ചും ആ അവകാശങ്ങൾ എങ്ങനെ തിരികെ നേടാമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കും" അദ്ദേഹം പറഞ്ഞു.
I’m sorry to disappoint you but it has NOT “been shifted at the last moment”. It was always my intention to conduct this meeting off-site and all arrangements have been made, days in advance, at the location originally chosen by me. https://t.co/CKZJEPO5pi
— Omar Abdullah (@OmarAbdullah) June 3, 2026
ഒരു ദിവസം മുമ്പ് ഇ ടിവി ഭാരത് റിപ്പോർട്ട് ചെയ്തതുപോലെ, ജമ്മു കശ്‌മീരിൻ്റെ 'കൂട്ടായ ക്ഷേമം' സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉച്ചകഴിഞ്ഞും യോഗം തുടരും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിലും വ്യാപാര സംബന്ധിത നിയമങ്ങൾ നടപ്പിലാക്കുന്നതിലും കേന്ദ്രം കാലതാമസം വരുത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഈദ് ആഘോഷത്തിന് ശേഷമുള്ള ഒരു പ്രധാന രാഷ്ട്രീയ നീക്കത്തെക്കുറിച്ചാണ് ഇത് സൂചന നൽകുന്നത്.
We are off for an off-site to spend the day taking stock of the last 19 months - the good, the not so good & everything in between. pic.twitter.com/byIQXWgsdk
— Omar Abdullah (@OmarAbdullah) June 3, 2026
പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജമ്മുവിലെ പർവതപ്രദേശമായ പിർ പഞ്ചൽ മേഖലയിൽ നിന്നുള്ള നിരവധി നിയമസഭാംഗങ്ങൾ മന്ത്രിമാരുടെ പ്രകടനത്തിലും അവരുടെ നിയോജകമണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകളുടെ അസമമായ വിതരണത്തിലും അതൃപ്‌തരാണ്. കഴിഞ്ഞ നാഷണൽ കോൺഫറൻസിൻ്റെ വർക്കിങ് കമ്മിറ്റി യോഗത്തിൽ, നിരവധി നിയമസഭാംഗങ്ങൾ ഈ വിഷയം ഉന്നയിച്ചെങ്കിലും യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ അംഗങ്ങൾ തൃപ്‌തരല്ല. ദീർഘകാലമായി കാത്തിരിക്കുന്ന മന്ത്രിസഭാ വികസനം ഒരു പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ തീർഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി


