നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നിർണായക ചുവടുവെപ്പ്; ബംഗാൾ എസ്‌എസ്‌സി തലപ്പത്തേക്ക് ദുഷ്യന്ത് നാരിയാല
ഐഎഎസ് ഉദ്യോഗസ്ഥൻ ദുഷ്യന്ത് നരിയാല പുതിയ ബംഗാൾ സ്‌കൂൾ റിക്രൂട്ട്മെൻ്റ് ബോഡി ചെയർമാന്‍, ഡൽഹിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ പ്രസിഡൻ്റ് കമ്മിഷണറായി സേവനമനുഷ്‌ഠിക്കവെയാണ് നിയമനം.

Published : July 5, 2026 at 12:15 PM IST
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മീഷൻ (WBCSSC) ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ദുഷ്യന്ത് നാരിയാലയെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ പുതിയ നിയമനം സംബന്ധിച്ച് സംസ്ഥാന പേഴ്സണൽ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്.
1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നാരിയാല നിലവിൽ ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ റസിഡൻ്റ് കമ്മിഷണറാണ്. ഇതിനൊപ്പം നാഷണൽ സ്കിൽസ് അക്കാദമി ഫോർ ട്രെയിനിംഗ് ആൻഡ് ഇന്നൊവേഷൻ (NSATI) ഡയറക്ടർ ജനറൽ, എസ്എൻടിസിഎസ്എസി ചെയർമാൻ എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. ഈ ചുമതലകൾക്ക് പുറമെയാണ് സ്കൂൾ സർവീസ് കമ്മീഷൻ ചെയർമാൻ്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

നിയമനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ബംഗാളിലെ നിയമനപ്രക്രിയകളില്‍ രാഷ്‌ട്രീയ സ്വാധീനമില്ലാതുമെക്കുന്ന ബിജെപി സര്‍ക്കാരിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിയമനം. തങ്ങളുടെ പ്രഖ്യാപനങ്ങള്‍ നടപ്പിാലാക്കിയതിൻ്റെ ഉദാഹരണമാണ് ദുഷ്യന്ത് നരിയാലയുടെ നിയമനമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. "സുതാര്യതയും നിഷ്‌പക്ഷതയും ഉറപ്പാക്കാൻ സംസ്ഥാനത്തെ ഉയർന്ന പരിചയസമ്പന്നനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീ ദുഷ്യന്ത് നരിയാലയെ കമ്മിഷൻ്റെ ചെയർമാനായി നിയമിച്ചുവെന്ന്" മുഖ്യമന്ത്രി പറഞ്ഞു.
നിയമന പ്രക്രിയകള്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കുമെന്ന് ധനമന്ത്രി സ്വപൻ ദാസ് ഗുപ്‌ത ബജറ്റ് അവതരണത്തിനിടെ അറിയിച്ചുവെന്നും ഇപ്പോള്‍ അത് പ്രവർത്തികമാക്കിയെന്നും അദ്ദേഹം പറഞ്ഞു. "നിയമന പ്രക്രിയയിൽ പൂർണ സുതാര്യത കൊണ്ടുവരുമെന്നും, രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമായി നിയമന കമ്മീഷനുകൾ യുപിഎസ്‌സി മാതൃകയിൽ പുനഃക്രമീകരിക്കുമെന്നും, നിയമന കമ്മീഷനുകൾ പുനഃക്രമീകരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങളോട് ഞങ്ങൾ ഉറച്ച പ്രതിജ്ഞാബദ്ധരാണ്.ഒരു രാഷ്ട്രീയ നേതാവിനെയും നിയമനവുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തില്ലെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. ആ വാഗ്ദാനം അക്ഷരംപ്രതി നിറവേറ്റാൻ ഞങ്ങളുടെ സർക്കാർ ദൃഢനിശ്ചയിച്ചിരിക്കുന്നു" മുഖ്യമന്ത്രി എക്‌സില്‍ എഴുതി.
রাজ্যবাসীর কাছে আমাদের দৃঢ় প্রতিশ্রুতি ছিল যে নিয়োগ প্রক্রিয়ায় সম্পূর্ণ স্বচ্ছতা আনা হবে এবং নিয়োগ কমিশনগুলোকে রাজনৈতিক সংস্পর্শ থেকে মুক্ত রেখে ইউপিএসসি (UPSC)-র মডেলের ধাঁচে ঢেলে সাজানো হবে।
— Suvendu Adhikari (@SuvenduWB) July 4, 2026
সেই মতো অর্থমন্ত্রীর বাজেট বক্তৃতায় যখন শূন্য পদে নিয়োগের কথা ঘোষণা করা হয়,… pic.twitter.com/i5nY9bcMhw
തൃണമൂലിനോട് ബിജെപി പ്രയോഗിച്ച ആയുധം
ജോലി നേടുന്നതിനുള്ള ഏക മാനദണ്ഡം യോഗ്യതയും കഴിവുമായിരിക്കുമെന്ന് നിലവിലെ ബിജെപി സർക്കാര്‍ സുവേന്ദു അധികാരി പറഞ്ഞു. മുൻ അഴിമതി നിറഞ്ഞ സർക്കാരിൻ്റെ കീഴിൽ നടന്ന അനീതികൾക്കോ സ്ഥാപനപരമായ അഴിമതിക്കോ ഈ പുതിയ പശ്ചിമ ബംഗാളിൽ സ്ഥാനമില്ല. അർഹരായ തൊഴിൽ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് നിയമന കത്തുകൾ കൈമാറുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. യുവാക്കൾക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുഷ്യന്ത് നരിയാലയെ തലവനായി നിയമിച്ചത് പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തായിരുന്നപ്പോൾ, അന്നത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപി ഈ നിയമന അഴിമതിയെ ഒരു പ്രധാന ആയുധമായി തെരഞ്ഞെടുത്തിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതൽ സംസ്ഥാനതല നേതാക്കൾ വരെ എല്ലാവരും നിയമന ക്രമക്കേടുകളുടെ പേരിൽ തൃണമൂൽ സർക്കാരിനെ വിമർശിക്കുന്നതിൽ രംഗത്ത് വന്നിരുന്നു.

