നാരി ശക്തി വന്ദൻ അധിനിയം: നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി, ഉടൻ പ്രാബല്യത്തില്‍, ഗുണം എന്തെല്ലാം?
വനിതാ സംവരണ നിയമത്തില്‍ നിർദിഷ്‌ട ഭേദഗതികൾ. ഏപ്രില്‍ 16ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനങ്ങളില്‍ ഭേദഗതി ചെയ്യും. എംപിമാർ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി.

By PTI
Published : April 9, 2026 at 3:00 PM IST
ന്യൂഡല്‍ഹി: വനിതാ സംവരണ നിയമ ഭേദഗതിക്ക് ബിജെപി പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമവായത്തിനായുള്ള ആഹ്വാനത്തെ പിന്തുണച്ചു കൊണ്ട്, നിർദിഷ്‌ട ഭേദഗതികൾ ജനാധിപത്യ പ്രാതിനിധ്യം ശക്തിപ്പെടുത്തുമെന്ന് ബിജെപി വ്യക്തമാക്കി.
വനിതാ സംവരണ നിയമത്തിലെ നിർദിഷ്‌ട ഭേദഗതികൾ ഒരു നിയമനിർമാണ പ്രക്രിയ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും ഈ സുപ്രധാന നീക്കത്തെ പിന്തുണയ്ക്കാൻ എല്ലാ എംപിമാരും ഒത്തുചേരണമെന്നും പ്രധാനമന്ത്രി മോദി വ്യാഴാഴ്‌ച പറഞ്ഞു. സ്ത്രീകൾ പുരോഗമിക്കുമ്പോൾ സമൂഹം പുരോഗമിക്കുന്നു എന്ന ഇന്ത്യയുടെ നാഗരിക ധാർമ്മികതയെ വളരെക്കാലമായി നയിച്ച ഒരു തത്വത്തിന്‍റെ സ്ഥിരീകരണമാണ് ഈ ഭേദഗതിയെന്ന് പ്രധാനമന്ത്രി തന്‍റെ വെബ്‌സൈറ്റില്‍ പങ്കിട്ട ഔദ്യോഗിക ലേഖനത്തില്‍ പറയുന്നു.
2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും വരും കാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വനിതാ സംവരണം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തങ്ങളുടെ നയങ്ങളുടെ കേന്ദ്രബിന്ദുവായി സ്ത്രീകളെ പരിഗണിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് നിതിൻ നബിൻ പ്രതികരിച്ചു.
प्रधानमंत्री श्री @narendramodi जी के नेतृत्व में हमारी सरकार ने हमेशा नारी शक्ति को शासन के केंद्र में रखा है। पीएम आवास योजना से लेकर उज्ज्वला तक, हर योजना में महिलाओं को प्राथमिकता दी गई है।
— Nitin Nabin (@NitinNabin) April 9, 2026
लोकतंत्र को और मजबूत बनाने के लिए विधायी संस्थाओं में नारी शक्ति का प्रतिनिधित्व… pic.twitter.com/HIymlx9j1L
"പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ, നമ്മുടെ സർക്കാർ എല്ലായ്‌പ്പോഴും സ്ത്രീശക്തിയെ ഭരണത്തിന്‍റെ കേന്ദ്രബിന്ദുവായി നിലനിർത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന മുതൽ ഉജ്ജ്വല വരെയുള്ള എല്ലാ പദ്ധതികളിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്," നിതിൻ നബിൻ എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിയമനിർമാണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ നിയമത്തിലെ ഭേദഗതികളിൽ എല്ലാ പാർട്ടികളും ഒരു സമവായത്തിലെത്തണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. "വനിതാ സംവരണ ബിൽ പാർലമെന്‍റിലും സംസ്ഥാന അസംബ്ലികളിലും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കും," അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
A strong nation remains incomplete without adequate representation of women in legislative institutions.
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) April 9, 2026
Under the leadership of Prime Minister Shri @narendramodi ji, the Nari Shakti Vandan Act marks a historic leap toward true empowerment.
Empowered Women. Empowered India.… pic.twitter.com/9O594QifEX
ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി നാരി ശക്തി വന്ദൻ നിയമത്തെ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ കുതിച്ചുചാട്ടം എന്നാണ് വിശേഷിപ്പിച്ചത്. "നിയമനിർമാണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യമില്ലാതെ ശക്തമായ ഒരു രാഷ്ട്രം അപൂർണ്ണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ, നാരി ശക്തി വന്ദൻ നിയമം യഥാർഥ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു," അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നടക്കും. ഈ സമ്മേളനത്തില്‍ വനിതാ സംവരണ നിയമം എന്നറിയപ്പെടുന്ന 'നാരി ശക്തി വന്ദൻ അധിനിയം' 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ നടപ്പിലാക്കുന്നതിനായി ഭേദഗതി ചെയ്യും. ഭേദഗതി അനുസരിച്ച് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി വർധിപ്പിക്കും, അതിൽ 273 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്യും. 2023 ൽ ഭരണഘടന ഭേദഗതി ചെയ്‌തുകൊണ്ടാണ് ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നത്.

