ETV Bharat / state

ൻ്റെ പൊന്നോ നിന്നെക്കൊണ്ട് തോറ്റു, എന്തൊക്കെ ശ്രദ്ധിച്ചാലാ ഒന്ന് സ്വന്തമാക്കുക; സ്വർണാഭരണ ലോകത്തെ അറിയാക്കഥകൾ! - GOLD USAGE CHANGES

സ്വര്‍ണവില ദിനംപ്രതി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ സ്വര്‍ണക്കച്ചവടത്തിനു പിന്നിലെ കഥകള്‍ അറിയാം വിശദമായി...

Gold, Gold Price, Jewellery, Today Gold Rate
Gold (Etv Bharat)
author img

By ETV Bharat Kerala Team

Published : April 26, 2025 at 8:06 PM IST

8 Min Read

കോഴിക്കോട്: മഞ്ഞലോഹം മാസ്‌മരങ്ങൾ തീർത്ത് വെട്ടിത്തിളങ്ങുന്നു. മാറ്റളക്കാൻ എന്നും മുന്നിലുള്ള മലയാളികള്‍ക്കാകട്ടെ കൈകളും പൊള്ളുന്നു. 'എൻ്റെ പൊന്നോ' എന്ന് കണ്ണ് തള്ളി വിളിക്കുന്നവർക്ക് ആഭരണങ്ങൾ വിട്ടൊരു കളിയുമില്ല. ഈ സ്വർണ കുതിപ്പിനിടയിൽ നടക്കുന്നതെന്തൊക്കെ? അറിയാം വിശദമായി...

അളവും തൂക്കവും: തനിതങ്കത്തിൻ്റെ സംശുദ്ധ കണക്ക് 9999 ആണ്. അതായത് 24 കാരറ്റ്. ഏറ്റവും തൂക്കവും വിലയുമുള്ള ഈ തങ്കക്കട്ടി ആഭരണമാകണമെങ്കിൽ അതിന് ബലം നൽകണം. ഇതിനായി ചെമ്പും ഒപ്പം വെള്ളിയുമാണ് സർവസാധാരണമായി ഉപയോഗിക്കുന്നത്. അങ്ങനെ ചേരുന്ന ഉത്പന്നം കഴിച്ചുള്ള കണക്കാണ് 9167. അതിനെ ലഘൂകരിച്ച് 916 പ്യുയർട്ടി എന്ന് പറയുന്നു. ഇത് സ്വർണത്തിൻ്റെ അംഗീകൃത അളവാണ്. ഇതാണ് 22 കാരറ്റ് ആഭരണങ്ങളായി ഹോൾമാർക്ക് ചെയ്‌ത് ജ്വല്ലറികളിൽ ലഭിക്കുന്നത്. ഒരു പവൻ അഥവാ എട്ട് ഗ്രാം സ്വർണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ ഈ പരിശുദ്ധിയെല്ലാം പരിശോധിക്കണം എന്നാണ് നിയമം. ഇതിനൊപ്പം ജ്വല്ലറിക്കാർ നിശ്ചയിക്കുന്ന പണിക്കൂലിയും ജിഎസ്‌ടിയും ചേരുമ്പോൾ പവൻ്റെ വിലയ്‌ക്കൊപ്പം അധിക തുക കൂടി ഉപഭോക്താവ് നൽകണം.

കണ്ടുപിടിക്കാൻ പറ്റാത്ത തട്ടിപ്പും: സ്വർണാഭരണ നിർമാണത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചെമ്പ്, വെള്ളി എന്നിവയ്‌ക്ക് പുറമേ മാറ്റ് കൂട്ടാൻ മാരക വിഷങ്ങളായ റുഥീനിയം, കാഡ്‌മിയം എന്നിവ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത ഈ സംക്രമണ മൂലകങ്ങൾ കാൻസർ അടക്കം മാരക രോഗങ്ങൾ ഉണ്ടാക്കും എന്നാണ് പഠന റിപ്പോർട്ട്. തൊലിപ്പുറത്ത് മാരക ചൊറിച്ചിലിനും ഇത് കാരണമാകുന്നു.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

പരമ്പരാഗത രീതി മാറുന്നു: സ്വർണത്തിൻ്റെ വില തീപിടിച്ച് കത്തിപ്പടരുമ്പോൾ പുതിയ തലമുറ മാറിച്ചിന്തിച്ച് തുടങ്ങിയെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. സ്വർണമേ വേണ്ടെന്നും നിർബന്ധമാണങ്കിൽ അത് പേരിന് മാത്രം മതിയെന്നും ഒന്നിക്കാൻ പോകുന്നവർ പറഞ്ഞ് തുടങ്ങിയെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് സുരേന്ദ്രൻ ടി കെ സാക്ഷ്യപ്പെടുത്തുന്നു. ''ജനങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. പത്ത് പവൻ്റെ സ്ഥാനത്ത് പകുതി പോലും ചിന്തിക്കാൻ പറ്റുന്നില്ല. ചെറുകിട ജ്വല്ലറികളൊക്കെ പൂട്ടേണ്ട അവസ്ഥയാണ്. നാട്ടിലെ സ്വർണ്ണപണിക്കാരൊക്കെ എന്നോ പണി നിർത്തി. കാരറ്റ് കുറഞ്ഞ സ്വർണ്ണത്തിലേക്കാണ് യുവതി യുവാക്കളുടെ ചിന്ത. സത്യം പറഞ്ഞാൽ നാട്ടുകാരെ ബോധിപ്പിക്കാനാണ് കല്യാണ വീട്ടുകാർ കഷ്ടപ്പെടുന്നത്'' സുരേന്ദ്രൻ പറഞ്ഞു.

കാരറ്റ് കുറച്ച് പരീക്ഷണം: 22കാരറ്റിൽ 916 ആണ് സ്വർണം. ഇത് 18 കാരറ്റ് ആകുമ്പോൾ 750 ആയി കുറയും. 14 കാരറ്റിലേക്ക് വരുമ്പോൾ 583 ആകും പ്യുയർ സ്വർണത്തിൻ്റെ അംശം. 18 കാരറ്റിനെ പ്രോത്സാഹിപ്പിക്കാൻ ജ്വല്ലറികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗ്രാം നിരക്കിൽ വില കുറയും. ഇത് സർക്കാർ അംഗീകൃതവുമാണ്. എന്നാൽ മറ്റ് ലോഹങ്ങൾ കൂടുന്നതിനനുസരിച്ച് പണിക്കൂലി കൂടുമെന്നാണ് സ്വർണപ്പണിക്കാരനായ ബാബു പറയുന്നത്. ആ സ്ഥാനത്ത് 20 കാരറ്റിൽ ആഭരണങ്ങൾ നിർമിക്കാൻ സർക്കാർ അംഗീകാരം നൽകണം എന്നതാണ് ഇവരുടെ ആവശ്യം.

13 രൂപയില്‍നിന്ന് 72,040 ലേക്ക്: 1925ൽ സ്വർണ വില പവന് 13 രൂപയായിരുന്നു. 1950 ആയപ്പോഴേക്കും ഒരു പവൻ സ്വർണത്തിന് 90 രൂപയായി വില. 1960-ൽ എത്തിയപ്പോൾ വില 110-120 രൂപയിലേക്ക് എത്തി. 1970 ആയപ്പോഴേക്കും വില 184 രൂപയിലെത്തി. 1985 ൽ വില 2130 രൂപയായി മാറി. 1990 കളിൽ 3200 രൂപ വരെയെത്തി. 2000 ആയപ്പോഴേക്കും പവന് 4400 രൂപയിലെത്തി. 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ൽ വില 20,000 രൂപയും കടന്നു. പവൻ വില 25,000 കടന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. 2022 ൽ പവൻ വില 40,000 രൂപ കടന്നു. 2024 മാർച്ച് 29-ന് പവൻ വില 50,000 കടന്നു. 2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. ഇന്നത്തെ വില പവന് 72,040. നൂറ് വർഷം കൊണ്ട് 72, 027 രൂപയുടെ വിലക്കയറ്റം.

GOLD  GOLD PRICE  JEWELLERY  TODAY GOLD RATE
Major Gold Rate Increase Over Past 100 Years (ETV Bharat)

കാഴ്‌ചക്കാരുടെ കണ്ണിൽ: വിവാഹ വീട്ടിലെത്തുന്ന മിക്ക സ്ത്രീകളുടേയും ചർച്ച വധുവിന് എത്ര സ്വർണം ഉണ്ടെന്നതിലാണ്. അമ്മയെ തല്ലി അങ്ങാടിയിൽ ചെന്നാൽ രണ്ട് വിഭാഗമേ കാണൂ. എന്നാൽ കല്യാണ വീട്ടിൽ ''പണ്ടക്കഥ'' പറയാൻ നിരവധി പേർ ഉണ്ടാകും. ''എൻ്റഡേ ഓളെ കഴുത്ത് വേദനാകൂലെ ഇതെത്രയാ പണ്ടം. ഇനി എവിടാ താലി കെട്ടാ". ഇനി കുറഞ്ഞാൽ പറയും ''ഓളെ കഴുത്തിലും കയ്യിലും ഒന്നുല്ല, രണ്ട് ചെയ്‌ന്ണ്ട്, അതും അടിച്ച് പരത്തിയതാ". ഇനി സംശയമുള്ള വേറൊരു വിഭാഗമുണ്ട്. ''ഇതൊക്കെ സ്വർണാണോന്ന് എനിക്ക് തോന്നുന്നില്ല. എന്തോര് കളറ്, ഇപ്പോളത്തെ ഡ്യൂപ്ലിക്കേറ്റ് വാടക സാധനമാണെന്ന് തോന്നുന്നു". പല കല്യാണ വീടുകളിൽ നിന്നും പറഞ്ഞ് കേള്‍ക്കുന്നതാണ് ഇതൊക്കെ. മലയാളി മങ്കമാരെ സംബന്ധിച്ച് സ്വർണം വല്ലാത്തൊരു വീക്ക്‌നസ് ആണ്.

വധുവിന് വാടക സ്വർണം: വില കൂടിയതോടെ അണിഞ്ഞൊരുങ്ങാൻ പല വഴികളും വന്നിരിക്കുകയാണ്. അതിൽ ഒന്ന് വാടകയ്‌ക്ക് ആഭരണങ്ങൾ കൊടുക്കുന്നതാണ്. വരൻ്റെ വീട്ടിലെത്തിയാൽ സ്വർണം തിരിച്ച് നൽകുന്നതോടൊപ്പം വാടകയും കൊടുക്കണം. നാട്ടുകാരുടേയും വീട്ടിലെ മുതിർന്നവരുടേയും കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണിത്. വരനും അറിഞ്ഞുകൊണ്ടുള്ള പരിപാടി വിജയിക്കാറുമുണ്ട്. എന്നാൽ ഇത് വലിയ സംഘർഷങ്ങളിലേക്ക് എത്തിയ സംഭവങ്ങളുമുണ്ട്. മറ്റൊന്ന് റോൾഡ് ഗോൾഡ് സ്വർണമാണ്. ഇത് പ്രധാനമായും ബ്യൂട്ടിഷൻമാരാണ് എത്തിച്ച് അണിയിക്കുന്നത്. ഇതും അമ്മായിമ്മ പോരിനും കുടുംബ കലഹത്തിനും വിവാഹമോചനത്തിന് പോലും സാക്ഷ്യം വഹിച്ച സംഭവങ്ങളും നിരവധിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവാഹ സീസണിലെ ഇരുട്ടടി: എത്ര പാവപ്പെട്ടവർ ആയാലും കല്യാണത്തിന് സ്വർണം ഒഴിവാക്കിയുള്ള ഒരു കളി മലയാളികൾക്കില്ല. കടം വങ്ങി ആയാലും സ്വർണം നൽകിയേ പൊന്നോമനയെ കെട്ടിക്കൂ. എന്നാൽ എത്ര കടം വാങ്ങിയാലും തികയാത്ത അവസ്ഥയാണിപ്പോൾ. അതോടെ കൊടുക്കുന്ന പവൻ്റെ അളവും വെട്ടിക്കുറച്ചു. 10 പവൻ്റെ സ്ഥാനത്ത് ഏഴിലേക്കോ നേർ പകുതിയിലേക്കോ കുറച്ചു. വലിയ മോഡലുകൾ കണ്ട് പൂതിപ്പെട്ട് സങ്കടത്തോടെ പണിത്തരം കുറഞ്ഞ ആഭരണങ്ങളിൽ തൃപ്‌തിയടയുന്നു. നേരത്തെ സമ്മാനമായി കിട്ടിയ സ്വർണം തിരിച്ച് കൊടുക്കേണ്ടി വരുന്നവരും പെട്ടിരിക്കുകയാണ്. ഒരു പവൻ വാങ്ങാൻ ഇരട്ടി തുക വേണം. അതോടെ പലരും പഴയ മൂല്യം കണക്കാക്കി പണം നൽകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

പണിക്കൂലിയിലെ കളി: 'ഞങ്ങളുടെ സ്വർണത്തിന് പണിക്കൂലി കുറവ്' എന്ന് വലിയ പരസ്യം കണ്ട് കടയിലെത്തുന്നവർ ശരിക്കും പെട്ടുപോവുകയാണ്. കേരള മോഡൽ ആഭരണങ്ങൾക്കാണ് ജ്വല്ലറികളിൽ ഏറ്റവും പണിക്കുറവ്. രണ്ടര ശതമാനമായിരിക്കും ശരാശരി പണിക്കൂലി. എന്നാൽ വിവാഹ സംഘം ജ്വല്ലറിയിലേക്ക് കടന്നാൽ അവരെ ആദ്യം എത്തിക്കുക മറ്റ് മോഡലുകളിലേക്ക് ആയിരിക്കും. അതിന് പണിക്കൂലി പത്ത് ശതമാനത്തിന് മുകളിലുമായിരിക്കും. പണിക്കൂലി കുറഞ്ഞ ആഭരണം ചോദിച്ചാൽ അവിടെ മോഡൽ കാണില്ല. ഗത്യന്തരമില്ലാതെ പണിക്കൂലി കൂടിയ ആഭരണം എടുക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.

മാറ്റക്കച്ചവടത്തിലെ കള്ളക്കളി: പൊതുവേ സ്‌ത്രീകൾക്ക് പഴയ ആഭരണങ്ങൾ മാറ്റി പുതിയത് എടുക്കുന്ന ഒരു പതിവുണ്ട്. അവിടെയും വലിയ കള്ളക്കളി നടന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട്. കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ ഗീതയുടെ അനുഭവം ഇങ്ങനെ '' 4 പവൻ്റെ ചെയ്ൻ മാറ്റിയെടുക്കാൻ പോയി. മൂന്ന് പവനും ചില്ലറയുമുള്ള ഒരു പുതിയ ചെയ്ൻ വാങ്ങിച്ചു. മൂവായിരം രൂപക്കടുത്ത് അങ്ങോട്ട് ഉണ്ടാകുമെന്ന് സെയിൽസ്‌മാൻ പറഞ്ഞു. ഒടുവിൽ ബില്ലടിച്ച് സാധനം കൈയിൽ തന്നപ്പോൾ കിട്ടിയത് 300 രൂപ. അത് പണിക്കൂലി കൂടിയ മോഡലാണെന്നാണ് കിട്ടിയ മറുപടി. എന്നാൽ വേറെ മതി എന്ന് പറഞ്ഞപ്പോൾ ഈ മോഡലിൽ ഇത് മാത്രമേയുള്ളൂ, വേറെയുള്ളതിനൊക്കെ പൈസ കൂട്ടിയിടേണ്ടി വരുമെന്നും പറഞ്ഞു'' ഇതോടെ കിട്ടിയതും കൊണ്ട് പുറത്തിറങ്ങിയ വീട്ടമ്മ മറ്റൊരു ജ്വല്ലറി ജീവനക്കാരനെ ബില്ല് കാണിച്ചു. ഒറ്റയടിക്ക് ഒന്നും മനസിലാകാത്ത യുവാവ് അടുത്ത ദിവസം മറുപടി നൽകി. ''2.5 പണിക്കൂലിയുള്ള സ്വർണ ചെയ്‌നിന് അവർ കൂട്ടിയത് 5 ശതമാനം പണിക്കൂലി''

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

വ്യാപാരത്തിന് പുതിയ തന്ത്രങ്ങൾ: മുഴുനീള പരസ്യങ്ങൾ, നേരിട്ടുള്ള കാൻവാസിങ്, പുത്തൻ ഓഫറുകൾ, വൈവിധ്യത്തിൻ്റെ മേനി പറച്ചിൽ.. ഒരു വൻകിട ജ്വല്ലറിക്കാരൻ ചെയ്‌തുവരുന്ന ശരാശരി കച്ചവട തന്ത്രങ്ങളാണിത്. എന്നാൽ ഇതിനെല്ലാം അപ്പുറം എന്ത് തന്ത്രം കൊണ്ടുവരാം എന്നതാണ് പുതിയ ചിന്ത. പണിക്കൂലിയുമായി ബന്ധപ്പെട്ടതാണ് മേൽപ്പറഞ്ഞ എല്ലാ രീതികളും. പണിക്കൂലിയിൽ 25 ശതമാനത്തിൻ്റെ കുറവ് എന്ന വമ്പൻ പരസ്യം കാണാം. എന്നാൽ തങ്ങളുടെ പണിക്കൂലി എത്രയെന്ന് എവിടെയും കാണില്ല. അഞ്ച് ശതമാനം ഉണ്ടായിരുന പണിക്കൂലി പത്തായി വർധിപ്പിച്ചിട്ട് അതിൽ നിന്ന് 25% കുറവ് എന്ന് പറയുന്നതാണ് രീതി.


ഗത്യന്തരമില്ലാതെ ചെറുകിടക്കാർ: കോർപ്പറേറ്റ് വ്യാപാരികൾ നാട്ടിലില്ലാത്ത ഓഫറുകൾ പ്രഖ്യാപിക്കുന്നതിലൂടെ ചെറിയ ഷോപ്പുകാർ കല്യാണ ഓർഡറുകൾ ഒഴിവാക്കുകയാണ്. ''എന്തിനാണ് കൈയിലെ കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങുന്നത് എന്നാണ്'' കൊയിലാണ്ടിയിലെ സ്വർണ വ്യാപാരിയായ വത്സൻ ചോദിക്കുന്നത്. ''പണം കടമാക്കിയാണ് പലരും സ്വർണം വാങ്ങിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് ബാക്കി പണവുമായി വരുമ്പോൾ പല കുറ്റങ്ങളാണ്. അതിൽ പ്രധാനമായും പണിക്കൂലി കൂടുതലാണെന്നതാണ് പരാതി. വൻകിട പരസ്യങ്ങൾ കണ്ടിട്ടാണ് പരാതി". എന്നാൽ അതും കേട്ട് സ്വർണം വാങ്ങാൻ പോയവർ വെട്ടിലായതിൻ്റെ നിരവധി പരാതികൾ ബിൽ സഹിതം ചെറുകിട സ്വർണക്കടക്കാർ നിരത്തി.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

ബില്ലിലെ കളി: പവൻ്റെ വിലയ്‌ക്കൊപ്പം മോഡലിൻ്റെ പൊങ്ങച്ചം പറഞ്ഞ് പണിക്കൂലി കൂട്ടും. അതിൻ്റെ കൂടെ കല്ല് പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക ബിൽ. ഒപ്പം ജിഎസ്‌ടി. മൊത്തത്തിൽ പ്രിൻ്റ് ചെയ്‌ത് വരുമ്പോൾ ബില്ലിലെ കണക്കൊന്നും തിരിയില്ലെന്ന് കസ്‌റ്റമറായ ജയദേവൻ പറഞ്ഞു. എന്നാൽ ചെറുകിട കടകളിൽ ചെന്നാൽ ബിൽ പരിശോധിച്ചാൽ എന്തെങ്കിലും മനസിലാകുമെന്നും ജയദേവൻ പറയുന്നു.

ഇടനിലകാരുടെ കളി: പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ എവിടെയും ഉണ്ടാകും. സ്വർണവില ഉയർന്നിരിക്കുമ്പോൾ ഒട്ടുമിക്ക കടക്കാരും ഉപഭോക്താക്കളിൽനിന്ന് സ്വർണം വാങ്ങുന്നില്ല. എക്‌സ്‌ചേഞ്ച് ഉണ്ടെങ്കിൽ വലിയ സന്തോഷമാണ്. സ്വന്തം കടയിലെ സ്വർണമാണെങ്കിലും എന്തെങ്കിലും പിശകുകൾ ചൂണ്ടിക്കാണിച്ച് മാർക്കറ്റ് റേറ്റ് കുറയ്‌ക്കും. കൈയിൽ സ്വർണം ഉണ്ടായിട്ടും കാശാക്കാൻ കഴിയാത്തവരെ കണക്കാക്കി ബോംബെ സേട്ടുമാർ രംഗത്തിറങ്ങിയിരിക്കുകയാണ്. സ്വർണക്കടകളുള്ള ഓരോ നാട്ടിലും ഒരു സേട്ടു കാണും. കടക്കാരുമായി ചേർന്നാണ് പ്രവർത്തനം. ആളുകളെ എത്തിക്കാനാണ് ഈ ടൈ അപ്പ്. ചാക്കിൽ നോട്ടുകെട്ടുമായി ഇറങ്ങുന്ന സേട്ടുമാർ എത്ര സ്വർണവും വാങ്ങും. അത് കഴിഞ്ഞ് ആസിഡ് ചേർത്ത് ഉരുക്കി തങ്കക്കട്ടിയാക്കും. തുടർന്ന് ആഭരണ കടക്കാർക്ക് മറിച്ച് വിൽക്കും. ഗൾഫിൽനിന്ന് ഡ്യൂട്ടി കഴിച്ച് വരുന്ന തങ്കത്തിൻ മേൽ ഗ്രാമിന് ചുരുങ്ങിയ ലാഭം മാത്രമാണ് കടക്കാർക്ക് ലഭിക്കുക. എന്നാൽ സേട്ടുവിനോട് അതിലും കുറഞ്ഞ വിലയ്ക്ക്‌ തനി തങ്കം കിട്ടും. അതേ സമയം അനധികൃതമായി വിദേശത്ത് നിന്ന് വരുന്ന തങ്കമാണ് ഇവിടെ കൂടുതലായും ഒഴുകുന്നത്. അതിൻ്റെ ആസ്ഥാനമാണ് കൊടുവള്ളി.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

വില നിശ്ചയം: അന്താരാഷ്ട്ര മാർക്കറ്റിൽ ഡോളറിൻ്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് സ്വർണ വില മാറി മറയുന്നത്. ഒരു ഔൺസ് (31.110 ഗ്രാം) നിരക്കിലാണ് റേറ്റ് പ്രഖ്യാപിക്കുക. ഉദാഹരണത്തിന് ഡോളറുമായി ചേർത്ത് നോക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നാൽ രാജ്യത്ത് സ്വർണ വില കൂടും. അതിനനുസരിച്ച് കേരളത്തിലെ വില നിശ്ചയിക്കുന്നത് കൊച്ചി ആസ്ഥാനമായ വില നിർണയ കമ്മറ്റിയാണ്. രാവിലെ 9 നും 9.30 നും ഇടയിൽ ഓരോ ദിവസത്തെ വിലയും പുറത്ത് വരും.

വില ദിനംപ്രതി കുതിച്ചുയരുമ്പോഴും വരുന്ന അക്ഷയതൃതീയയുടെ പ്രതീക്ഷയിലാണ് ജ്വല്ലറിക്കാര്‍. ഈ കഥകളെല്ലാം പറയുമ്പോഴും ജ്വല്ലറിക്കാർ കൂട്ടിച്ചേർക്കുന്ന മറ്റൊരു കഥയുണ്ട്. സ്വർണ വിലയിൽ ഏറ്റവും ആശങ്കയുള്ള ഒരു കൂട്ടർ. അതിൽ പലരും എന്നും എന്നു വിളിക്കും. വില കുറഞ്ഞോ എന്നാണ് ചോദിക്കുക. യഥാർഥത്തിൽ വില കുറയുന്നതിലാണ് അവർക്ക് ആശങ്ക. അവരാണ് കിലോക്കണക്കിന് സ്വർണം വീട്ടിൽ സൂക്ഷിച്ച് ആനന്ദം കൊള്ളുന്നവർ.

Read Also: കൊടും ചൂടില്‍ വെന്തുരികി സംസ്ഥാനം; കാസര്‍കോട് മുതല്‍ കൊല്ലം വരെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: മഞ്ഞലോഹം മാസ്‌മരങ്ങൾ തീർത്ത് വെട്ടിത്തിളങ്ങുന്നു. മാറ്റളക്കാൻ എന്നും മുന്നിലുള്ള മലയാളികള്‍ക്കാകട്ടെ കൈകളും പൊള്ളുന്നു. 'എൻ്റെ പൊന്നോ' എന്ന് കണ്ണ് തള്ളി വിളിക്കുന്നവർക്ക് ആഭരണങ്ങൾ വിട്ടൊരു കളിയുമില്ല. ഈ സ്വർണ കുതിപ്പിനിടയിൽ നടക്കുന്നതെന്തൊക്കെ? അറിയാം വിശദമായി...

അളവും തൂക്കവും: തനിതങ്കത്തിൻ്റെ സംശുദ്ധ കണക്ക് 9999 ആണ്. അതായത് 24 കാരറ്റ്. ഏറ്റവും തൂക്കവും വിലയുമുള്ള ഈ തങ്കക്കട്ടി ആഭരണമാകണമെങ്കിൽ അതിന് ബലം നൽകണം. ഇതിനായി ചെമ്പും ഒപ്പം വെള്ളിയുമാണ് സർവസാധാരണമായി ഉപയോഗിക്കുന്നത്. അങ്ങനെ ചേരുന്ന ഉത്പന്നം കഴിച്ചുള്ള കണക്കാണ് 9167. അതിനെ ലഘൂകരിച്ച് 916 പ്യുയർട്ടി എന്ന് പറയുന്നു. ഇത് സ്വർണത്തിൻ്റെ അംഗീകൃത അളവാണ്. ഇതാണ് 22 കാരറ്റ് ആഭരണങ്ങളായി ഹോൾമാർക്ക് ചെയ്‌ത് ജ്വല്ലറികളിൽ ലഭിക്കുന്നത്. ഒരു പവൻ അഥവാ എട്ട് ഗ്രാം സ്വർണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ ഈ പരിശുദ്ധിയെല്ലാം പരിശോധിക്കണം എന്നാണ് നിയമം. ഇതിനൊപ്പം ജ്വല്ലറിക്കാർ നിശ്ചയിക്കുന്ന പണിക്കൂലിയും ജിഎസ്‌ടിയും ചേരുമ്പോൾ പവൻ്റെ വിലയ്‌ക്കൊപ്പം അധിക തുക കൂടി ഉപഭോക്താവ് നൽകണം.

കണ്ടുപിടിക്കാൻ പറ്റാത്ത തട്ടിപ്പും: സ്വർണാഭരണ നിർമാണത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചെമ്പ്, വെള്ളി എന്നിവയ്‌ക്ക് പുറമേ മാറ്റ് കൂട്ടാൻ മാരക വിഷങ്ങളായ റുഥീനിയം, കാഡ്‌മിയം എന്നിവ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത ഈ സംക്രമണ മൂലകങ്ങൾ കാൻസർ അടക്കം മാരക രോഗങ്ങൾ ഉണ്ടാക്കും എന്നാണ് പഠന റിപ്പോർട്ട്. തൊലിപ്പുറത്ത് മാരക ചൊറിച്ചിലിനും ഇത് കാരണമാകുന്നു.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

പരമ്പരാഗത രീതി മാറുന്നു: സ്വർണത്തിൻ്റെ വില തീപിടിച്ച് കത്തിപ്പടരുമ്പോൾ പുതിയ തലമുറ മാറിച്ചിന്തിച്ച് തുടങ്ങിയെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. സ്വർണമേ വേണ്ടെന്നും നിർബന്ധമാണങ്കിൽ അത് പേരിന് മാത്രം മതിയെന്നും ഒന്നിക്കാൻ പോകുന്നവർ പറഞ്ഞ് തുടങ്ങിയെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് സുരേന്ദ്രൻ ടി കെ സാക്ഷ്യപ്പെടുത്തുന്നു. ''ജനങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. പത്ത് പവൻ്റെ സ്ഥാനത്ത് പകുതി പോലും ചിന്തിക്കാൻ പറ്റുന്നില്ല. ചെറുകിട ജ്വല്ലറികളൊക്കെ പൂട്ടേണ്ട അവസ്ഥയാണ്. നാട്ടിലെ സ്വർണ്ണപണിക്കാരൊക്കെ എന്നോ പണി നിർത്തി. കാരറ്റ് കുറഞ്ഞ സ്വർണ്ണത്തിലേക്കാണ് യുവതി യുവാക്കളുടെ ചിന്ത. സത്യം പറഞ്ഞാൽ നാട്ടുകാരെ ബോധിപ്പിക്കാനാണ് കല്യാണ വീട്ടുകാർ കഷ്ടപ്പെടുന്നത്'' സുരേന്ദ്രൻ പറഞ്ഞു.

കാരറ്റ് കുറച്ച് പരീക്ഷണം: 22കാരറ്റിൽ 916 ആണ് സ്വർണം. ഇത് 18 കാരറ്റ് ആകുമ്പോൾ 750 ആയി കുറയും. 14 കാരറ്റിലേക്ക് വരുമ്പോൾ 583 ആകും പ്യുയർ സ്വർണത്തിൻ്റെ അംശം. 18 കാരറ്റിനെ പ്രോത്സാഹിപ്പിക്കാൻ ജ്വല്ലറികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗ്രാം നിരക്കിൽ വില കുറയും. ഇത് സർക്കാർ അംഗീകൃതവുമാണ്. എന്നാൽ മറ്റ് ലോഹങ്ങൾ കൂടുന്നതിനനുസരിച്ച് പണിക്കൂലി കൂടുമെന്നാണ് സ്വർണപ്പണിക്കാരനായ ബാബു പറയുന്നത്. ആ സ്ഥാനത്ത് 20 കാരറ്റിൽ ആഭരണങ്ങൾ നിർമിക്കാൻ സർക്കാർ അംഗീകാരം നൽകണം എന്നതാണ് ഇവരുടെ ആവശ്യം.

13 രൂപയില്‍നിന്ന് 72,040 ലേക്ക്: 1925ൽ സ്വർണ വില പവന് 13 രൂപയായിരുന്നു. 1950 ആയപ്പോഴേക്കും ഒരു പവൻ സ്വർണത്തിന് 90 രൂപയായി വില. 1960-ൽ എത്തിയപ്പോൾ വില 110-120 രൂപയിലേക്ക് എത്തി. 1970 ആയപ്പോഴേക്കും വില 184 രൂപയിലെത്തി. 1985 ൽ വില 2130 രൂപയായി മാറി. 1990 കളിൽ 3200 രൂപ വരെയെത്തി. 2000 ആയപ്പോഴേക്കും പവന് 4400 രൂപയിലെത്തി. 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ൽ വില 20,000 രൂപയും കടന്നു. പവൻ വില 25,000 കടന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. 2022 ൽ പവൻ വില 40,000 രൂപ കടന്നു. 2024 മാർച്ച് 29-ന് പവൻ വില 50,000 കടന്നു. 2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. ഇന്നത്തെ വില പവന് 72,040. നൂറ് വർഷം കൊണ്ട് 72, 027 രൂപയുടെ വിലക്കയറ്റം.

GOLD  GOLD PRICE  JEWELLERY  TODAY GOLD RATE
Major Gold Rate Increase Over Past 100 Years (ETV Bharat)

കാഴ്‌ചക്കാരുടെ കണ്ണിൽ: വിവാഹ വീട്ടിലെത്തുന്ന മിക്ക സ്ത്രീകളുടേയും ചർച്ച വധുവിന് എത്ര സ്വർണം ഉണ്ടെന്നതിലാണ്. അമ്മയെ തല്ലി അങ്ങാടിയിൽ ചെന്നാൽ രണ്ട് വിഭാഗമേ കാണൂ. എന്നാൽ കല്യാണ വീട്ടിൽ ''പണ്ടക്കഥ'' പറയാൻ നിരവധി പേർ ഉണ്ടാകും. ''എൻ്റഡേ ഓളെ കഴുത്ത് വേദനാകൂലെ ഇതെത്രയാ പണ്ടം. ഇനി എവിടാ താലി കെട്ടാ". ഇനി കുറഞ്ഞാൽ പറയും ''ഓളെ കഴുത്തിലും കയ്യിലും ഒന്നുല്ല, രണ്ട് ചെയ്‌ന്ണ്ട്, അതും അടിച്ച് പരത്തിയതാ". ഇനി സംശയമുള്ള വേറൊരു വിഭാഗമുണ്ട്. ''ഇതൊക്കെ സ്വർണാണോന്ന് എനിക്ക് തോന്നുന്നില്ല. എന്തോര് കളറ്, ഇപ്പോളത്തെ ഡ്യൂപ്ലിക്കേറ്റ് വാടക സാധനമാണെന്ന് തോന്നുന്നു". പല കല്യാണ വീടുകളിൽ നിന്നും പറഞ്ഞ് കേള്‍ക്കുന്നതാണ് ഇതൊക്കെ. മലയാളി മങ്കമാരെ സംബന്ധിച്ച് സ്വർണം വല്ലാത്തൊരു വീക്ക്‌നസ് ആണ്.

വധുവിന് വാടക സ്വർണം: വില കൂടിയതോടെ അണിഞ്ഞൊരുങ്ങാൻ പല വഴികളും വന്നിരിക്കുകയാണ്. അതിൽ ഒന്ന് വാടകയ്‌ക്ക് ആഭരണങ്ങൾ കൊടുക്കുന്നതാണ്. വരൻ്റെ വീട്ടിലെത്തിയാൽ സ്വർണം തിരിച്ച് നൽകുന്നതോടൊപ്പം വാടകയും കൊടുക്കണം. നാട്ടുകാരുടേയും വീട്ടിലെ മുതിർന്നവരുടേയും കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണിത്. വരനും അറിഞ്ഞുകൊണ്ടുള്ള പരിപാടി വിജയിക്കാറുമുണ്ട്. എന്നാൽ ഇത് വലിയ സംഘർഷങ്ങളിലേക്ക് എത്തിയ സംഭവങ്ങളുമുണ്ട്. മറ്റൊന്ന് റോൾഡ് ഗോൾഡ് സ്വർണമാണ്. ഇത് പ്രധാനമായും ബ്യൂട്ടിഷൻമാരാണ് എത്തിച്ച് അണിയിക്കുന്നത്. ഇതും അമ്മായിമ്മ പോരിനും കുടുംബ കലഹത്തിനും വിവാഹമോചനത്തിന് പോലും സാക്ഷ്യം വഹിച്ച സംഭവങ്ങളും നിരവധിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവാഹ സീസണിലെ ഇരുട്ടടി: എത്ര പാവപ്പെട്ടവർ ആയാലും കല്യാണത്തിന് സ്വർണം ഒഴിവാക്കിയുള്ള ഒരു കളി മലയാളികൾക്കില്ല. കടം വങ്ങി ആയാലും സ്വർണം നൽകിയേ പൊന്നോമനയെ കെട്ടിക്കൂ. എന്നാൽ എത്ര കടം വാങ്ങിയാലും തികയാത്ത അവസ്ഥയാണിപ്പോൾ. അതോടെ കൊടുക്കുന്ന പവൻ്റെ അളവും വെട്ടിക്കുറച്ചു. 10 പവൻ്റെ സ്ഥാനത്ത് ഏഴിലേക്കോ നേർ പകുതിയിലേക്കോ കുറച്ചു. വലിയ മോഡലുകൾ കണ്ട് പൂതിപ്പെട്ട് സങ്കടത്തോടെ പണിത്തരം കുറഞ്ഞ ആഭരണങ്ങളിൽ തൃപ്‌തിയടയുന്നു. നേരത്തെ സമ്മാനമായി കിട്ടിയ സ്വർണം തിരിച്ച് കൊടുക്കേണ്ടി വരുന്നവരും പെട്ടിരിക്കുകയാണ്. ഒരു പവൻ വാങ്ങാൻ ഇരട്ടി തുക വേണം. അതോടെ പലരും പഴയ മൂല്യം കണക്കാക്കി പണം നൽകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

പണിക്കൂലിയിലെ കളി: 'ഞങ്ങളുടെ സ്വർണത്തിന് പണിക്കൂലി കുറവ്' എന്ന് വലിയ പരസ്യം കണ്ട് കടയിലെത്തുന്നവർ ശരിക്കും പെട്ടുപോവുകയാണ്. കേരള മോഡൽ ആഭരണങ്ങൾക്കാണ് ജ്വല്ലറികളിൽ ഏറ്റവും പണിക്കുറവ്. രണ്ടര ശതമാനമായിരിക്കും ശരാശരി പണിക്കൂലി. എന്നാൽ വിവാഹ സംഘം ജ്വല്ലറിയിലേക്ക് കടന്നാൽ അവരെ ആദ്യം എത്തിക്കുക മറ്റ് മോഡലുകളിലേക്ക് ആയിരിക്കും. അതിന് പണിക്കൂലി പത്ത് ശതമാനത്തിന് മുകളിലുമായിരിക്കും. പണിക്കൂലി കുറഞ്ഞ ആഭരണം ചോദിച്ചാൽ അവിടെ മോഡൽ കാണില്ല. ഗത്യന്തരമില്ലാതെ പണിക്കൂലി കൂടിയ ആഭരണം എടുക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.

മാറ്റക്കച്ചവടത്തിലെ കള്ളക്കളി: പൊതുവേ സ്‌ത്രീകൾക്ക് പഴയ ആഭരണങ്ങൾ മാറ്റി പുതിയത് എടുക്കുന്ന ഒരു പതിവുണ്ട്. അവിടെയും വലിയ കള്ളക്കളി നടന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട്. കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ ഗീതയുടെ അനുഭവം ഇങ്ങനെ '' 4 പവൻ്റെ ചെയ്ൻ മാറ്റിയെടുക്കാൻ പോയി. മൂന്ന് പവനും ചില്ലറയുമുള്ള ഒരു പുതിയ ചെയ്ൻ വാങ്ങിച്ചു. മൂവായിരം രൂപക്കടുത്ത് അങ്ങോട്ട് ഉണ്ടാകുമെന്ന് സെയിൽസ്‌മാൻ പറഞ്ഞു. ഒടുവിൽ ബില്ലടിച്ച് സാധനം കൈയിൽ തന്നപ്പോൾ കിട്ടിയത് 300 രൂപ. അത് പണിക്കൂലി കൂടിയ മോഡലാണെന്നാണ് കിട്ടിയ മറുപടി. എന്നാൽ വേറെ മതി എന്ന് പറഞ്ഞപ്പോൾ ഈ മോഡലിൽ ഇത് മാത്രമേയുള്ളൂ, വേറെയുള്ളതിനൊക്കെ പൈസ കൂട്ടിയിടേണ്ടി വരുമെന്നും പറഞ്ഞു'' ഇതോടെ കിട്ടിയതും കൊണ്ട് പുറത്തിറങ്ങിയ വീട്ടമ്മ മറ്റൊരു ജ്വല്ലറി ജീവനക്കാരനെ ബില്ല് കാണിച്ചു. ഒറ്റയടിക്ക് ഒന്നും മനസിലാകാത്ത യുവാവ് അടുത്ത ദിവസം മറുപടി നൽകി. ''2.5 പണിക്കൂലിയുള്ള സ്വർണ ചെയ്‌നിന് അവർ കൂട്ടിയത് 5 ശതമാനം പണിക്കൂലി''

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

വ്യാപാരത്തിന് പുതിയ തന്ത്രങ്ങൾ: മുഴുനീള പരസ്യങ്ങൾ, നേരിട്ടുള്ള കാൻവാസിങ്, പുത്തൻ ഓഫറുകൾ, വൈവിധ്യത്തിൻ്റെ മേനി പറച്ചിൽ.. ഒരു വൻകിട ജ്വല്ലറിക്കാരൻ ചെയ്‌തുവരുന്ന ശരാശരി കച്ചവട തന്ത്രങ്ങളാണിത്. എന്നാൽ ഇതിനെല്ലാം അപ്പുറം എന്ത് തന്ത്രം കൊണ്ടുവരാം എന്നതാണ് പുതിയ ചിന്ത. പണിക്കൂലിയുമായി ബന്ധപ്പെട്ടതാണ് മേൽപ്പറഞ്ഞ എല്ലാ രീതികളും. പണിക്കൂലിയിൽ 25 ശതമാനത്തിൻ്റെ കുറവ് എന്ന വമ്പൻ പരസ്യം കാണാം. എന്നാൽ തങ്ങളുടെ പണിക്കൂലി എത്രയെന്ന് എവിടെയും കാണില്ല. അഞ്ച് ശതമാനം ഉണ്ടായിരുന പണിക്കൂലി പത്തായി വർധിപ്പിച്ചിട്ട് അതിൽ നിന്ന് 25% കുറവ് എന്ന് പറയുന്നതാണ് രീതി.


ഗത്യന്തരമില്ലാതെ ചെറുകിടക്കാർ: കോർപ്പറേറ്റ് വ്യാപാരികൾ നാട്ടിലില്ലാത്ത ഓഫറുകൾ പ്രഖ്യാപിക്കുന്നതിലൂടെ ചെറിയ ഷോപ്പുകാർ കല്യാണ ഓർഡറുകൾ ഒഴിവാക്കുകയാണ്. ''എന്തിനാണ് കൈയിലെ കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങുന്നത് എന്നാണ്'' കൊയിലാണ്ടിയിലെ സ്വർണ വ്യാപാരിയായ വത്സൻ ചോദിക്കുന്നത്. ''പണം കടമാക്കിയാണ് പലരും സ്വർണം വാങ്ങിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് ബാക്കി പണവുമായി വരുമ്പോൾ പല കുറ്റങ്ങളാണ്. അതിൽ പ്രധാനമായും പണിക്കൂലി കൂടുതലാണെന്നതാണ് പരാതി. വൻകിട പരസ്യങ്ങൾ കണ്ടിട്ടാണ് പരാതി". എന്നാൽ അതും കേട്ട് സ്വർണം വാങ്ങാൻ പോയവർ വെട്ടിലായതിൻ്റെ നിരവധി പരാതികൾ ബിൽ സഹിതം ചെറുകിട സ്വർണക്കടക്കാർ നിരത്തി.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

ബില്ലിലെ കളി: പവൻ്റെ വിലയ്‌ക്കൊപ്പം മോഡലിൻ്റെ പൊങ്ങച്ചം പറഞ്ഞ് പണിക്കൂലി കൂട്ടും. അതിൻ്റെ കൂടെ കല്ല് പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക ബിൽ. ഒപ്പം ജിഎസ്‌ടി. മൊത്തത്തിൽ പ്രിൻ്റ് ചെയ്‌ത് വരുമ്പോൾ ബില്ലിലെ കണക്കൊന്നും തിരിയില്ലെന്ന് കസ്‌റ്റമറായ ജയദേവൻ പറഞ്ഞു. എന്നാൽ ചെറുകിട കടകളിൽ ചെന്നാൽ ബിൽ പരിശോധിച്ചാൽ എന്തെങ്കിലും മനസിലാകുമെന്നും ജയദേവൻ പറയുന്നു.

ഇടനിലകാരുടെ കളി: പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ എവിടെയും ഉണ്ടാകും. സ്വർണവില ഉയർന്നിരിക്കുമ്പോൾ ഒട്ടുമിക്ക കടക്കാരും ഉപഭോക്താക്കളിൽനിന്ന് സ്വർണം വാങ്ങുന്നില്ല. എക്‌സ്‌ചേഞ്ച് ഉണ്ടെങ്കിൽ വലിയ സന്തോഷമാണ്. സ്വന്തം കടയിലെ സ്വർണമാണെങ്കിലും എന്തെങ്കിലും പിശകുകൾ ചൂണ്ടിക്കാണിച്ച് മാർക്കറ്റ് റേറ്റ് കുറയ്‌ക്കും. കൈയിൽ സ്വർണം ഉണ്ടായിട്ടും കാശാക്കാൻ കഴിയാത്തവരെ കണക്കാക്കി ബോംബെ സേട്ടുമാർ രംഗത്തിറങ്ങിയിരിക്കുകയാണ്. സ്വർണക്കടകളുള്ള ഓരോ നാട്ടിലും ഒരു സേട്ടു കാണും. കടക്കാരുമായി ചേർന്നാണ് പ്രവർത്തനം. ആളുകളെ എത്തിക്കാനാണ് ഈ ടൈ അപ്പ്. ചാക്കിൽ നോട്ടുകെട്ടുമായി ഇറങ്ങുന്ന സേട്ടുമാർ എത്ര സ്വർണവും വാങ്ങും. അത് കഴിഞ്ഞ് ആസിഡ് ചേർത്ത് ഉരുക്കി തങ്കക്കട്ടിയാക്കും. തുടർന്ന് ആഭരണ കടക്കാർക്ക് മറിച്ച് വിൽക്കും. ഗൾഫിൽനിന്ന് ഡ്യൂട്ടി കഴിച്ച് വരുന്ന തങ്കത്തിൻ മേൽ ഗ്രാമിന് ചുരുങ്ങിയ ലാഭം മാത്രമാണ് കടക്കാർക്ക് ലഭിക്കുക. എന്നാൽ സേട്ടുവിനോട് അതിലും കുറഞ്ഞ വിലയ്ക്ക്‌ തനി തങ്കം കിട്ടും. അതേ സമയം അനധികൃതമായി വിദേശത്ത് നിന്ന് വരുന്ന തങ്കമാണ് ഇവിടെ കൂടുതലായും ഒഴുകുന്നത്. അതിൻ്റെ ആസ്ഥാനമാണ് കൊടുവള്ളി.

Gold, Gold Price, Jewellery, Today Gold Rate
സ്വര്‍ണാഭരണം (Etv Bharat)

വില നിശ്ചയം: അന്താരാഷ്ട്ര മാർക്കറ്റിൽ ഡോളറിൻ്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് സ്വർണ വില മാറി മറയുന്നത്. ഒരു ഔൺസ് (31.110 ഗ്രാം) നിരക്കിലാണ് റേറ്റ് പ്രഖ്യാപിക്കുക. ഉദാഹരണത്തിന് ഡോളറുമായി ചേർത്ത് നോക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നാൽ രാജ്യത്ത് സ്വർണ വില കൂടും. അതിനനുസരിച്ച് കേരളത്തിലെ വില നിശ്ചയിക്കുന്നത് കൊച്ചി ആസ്ഥാനമായ വില നിർണയ കമ്മറ്റിയാണ്. രാവിലെ 9 നും 9.30 നും ഇടയിൽ ഓരോ ദിവസത്തെ വിലയും പുറത്ത് വരും.

വില ദിനംപ്രതി കുതിച്ചുയരുമ്പോഴും വരുന്ന അക്ഷയതൃതീയയുടെ പ്രതീക്ഷയിലാണ് ജ്വല്ലറിക്കാര്‍. ഈ കഥകളെല്ലാം പറയുമ്പോഴും ജ്വല്ലറിക്കാർ കൂട്ടിച്ചേർക്കുന്ന മറ്റൊരു കഥയുണ്ട്. സ്വർണ വിലയിൽ ഏറ്റവും ആശങ്കയുള്ള ഒരു കൂട്ടർ. അതിൽ പലരും എന്നും എന്നു വിളിക്കും. വില കുറഞ്ഞോ എന്നാണ് ചോദിക്കുക. യഥാർഥത്തിൽ വില കുറയുന്നതിലാണ് അവർക്ക് ആശങ്ക. അവരാണ് കിലോക്കണക്കിന് സ്വർണം വീട്ടിൽ സൂക്ഷിച്ച് ആനന്ദം കൊള്ളുന്നവർ.

Read Also: കൊടും ചൂടില്‍ വെന്തുരികി സംസ്ഥാനം; കാസര്‍കോട് മുതല്‍ കൊല്ലം വരെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.