ETV Bharat / state

ചുട്ടുപൊള്ളുന്ന നാട്ടിൽ കുളിർക്കാറ്റ് വീശുന്ന മൊട്ട കുന്ന്! ബോസും ഇന്ദിരയും തീർത്തത് ആഗ്രഹങ്ങളുടെ കുഞ്ഞുവനം - RETIRED COUPLE FOREST

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. ഭാര്യ എൽ. പി സ്‌കൂളിൽ പ്രധാനാധ്യാപികയും. ജോലിയിൽ നിന്ന് വിരമിച്ച ഇരുവരും വിശ്രമ ജീവതത്തെ എങ്ങനെ ആസ്വാദ്യമാക്കാമെന്ന ചിന്തയിൽ നിന്നാണ് ഒരു നാടിനാകെ കുളിരേകുന്ന കാടൊരുക്കിയത്

BARREN HILL KUTTI VANAM SUSTAINABLE LIVING
ചന്ദ്രബോസ് വനത്തിന് സമീപം (ETV Bharat)
author img

By ETV Bharat Kerala Team

Published : April 19, 2025 at 4:24 PM IST

Updated : April 19, 2025 at 5:42 PM IST

2 Min Read

കോഴിക്കോട്: കൊടും ചൂടാണ്, അത്യുഷ്ണം. ഈ സമയത്ത് ഒരു മൊട്ട കുന്നിൻ മുകളിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ. കരിഞ്ഞുണങ്ങും. അങ്ങിനെ ഒരു കുന്നിൻ പുറമായിരുന്നു വടകര ചോറോട് രയരോത്ത് സുഭാഷ് ചന്ദ്രബോസിന് തറവാട് സ്വത്തായി ലഭിച്ചത്. 33 സെൻ്റ് കുന്നു പ്രദേശത്ത് ബോസ് തൊണ്ണൂറുകളിൽ ഒരു വീട് വച്ചു. അഭിഭാഷകനും നോട്ടറിയും കൂടിയായ അദ്ദേഹം തൻ്റെ ഡൽഹിയിലെ ഒരു കമ്പനി ജോലി കഴിഞ്ഞ് നാട്ടിലെത്തി. ഭാര്യ ഇന്ദിര നാദാപുരത്തെ എൽപി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായും വിരമിച്ചു.

വിശ്രമ ജീവതമല്ലേ.... വീടൊരു കാടാക്കിയാലോ

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. വിശ്രമ ജീവിതം മൊട്ടക്കുന്നിലെ വീട്ടിൽ എങ്ങിനെ കഴിച്ചു കൂട്ടുമെന്ന ചിന്ത. കൊടും ചൂട്, കുടിക്കാൻ വെള്ളവുമില്ല. ആറ് സെൻ്റ സ്ഥലത്ത് ഒരു കുളം കുഴിച്ചെങ്കിലും വേനലിൽ വറ്റും. വാർധക്യത്തിലേക്ക് കടക്കുന്ന ഇരുവരും അത് തീരുമാനിച്ചു. നമ്മുടെ വീടൊരു കാടാക്കണം. ഭർത്താവിൻ്റെ കൈയും പിടിച്ച് ഭാര്യ ഇറങ്ങി. നാട് മുഴുവൻ സഞ്ചരിച്ച് കിട്ടുന്ന വൃക്ഷലതാതികളെല്ലാം വാങ്ങിച്ച് പുര നാലുചുറ്റും നട്ടു. ചെടികളും മരങ്ങളും പച്ചപിടിച്ചതോടെ കുളം വറ്റാതായി. അതിൽ നിറയെ മത്സ്യങ്ങളും വളർത്തി. ഈ ജലശേഖരം ചുറ്റുപാടിനും ഉറവയാകുന്നു.

BARREN HILL KUTTI VANAM SUSTAINABLE LIVING
ചൂടുള്ള നാട്ടിൽ കുളിരേകുന്ന മൊട്ടക്കുന്ന് (ETV Bharat)
എണ്ണിയാലൊടുങ്ങാത്ത സസ്യങ്ങൾ, ഔഷധ ചെടികൾ, മരങ്ങൾ

ഒന്നര പതിറ്റാണ്ടായി, ഇന്നിവിടെ ഇരുനൂറിലേറെ ഔഷധ ചെടികൾ, ഓരില, മൂവില, മുക്കുറ്റി, ജീരക വെറ്റില, കർപ്പൂര വെറ്റില, പിച്ചകം, മുത്തിൾ, കരിനൊച്ചി, വേപ്പുകൾ... ഇഞ്ചികൾ... മഞ്ഞളുകൾ.. നൂറിലേറെ ഫലവൃക്ഷങ്ങൾ മൾബറി, ബ്ലാക്ക്ബറി, ബ്ലൂബറി, ലിച്ചി, മാംഗോസ്റ്റിൻ, റമ്പൂട്ടാൻ, പ്ലം, പൂച്ചപ്പഴം, മിറാക്കിൾ ഫ്രൂട്ട്, സ്റ്റാർ ആപ്പിൾ, റെഡ് ആപ്പിൾ, മലേഷ്യൻ ആപ്പിൾ, ഗണപതി നാരങ്ങ, മുസമ്പി, രാജാ പുളി...

BARREN HILL KUTTI VANAM SUSTAINABLE LIVING
ബോസും ഇന്ദിരുയും സ്വന്തമാക്കിയത് നിരവധി പുരസ്കാരങ്ങൾ (ETV Bharat)
തേക്ക്, വീട്ടി, കരിമരം, ചന്ദനം, രക്തചന്ദനം, കരിമുരിക്ക്, പൈൻ, അശോക മരം, ജാതിക്ക, നെല്ലി, വേങ്ങ, പയ്യാണി, പൂവരശ്, നീർമരുത്, നാഗലിംഗം, പൊൻചമ്പകം, 15ലേറെ പരം ഊദ് മരങ്ങൾ, പല വിധം മാവ്, പ്ലാവുകൾ... തുടങ്ങിയ മരങ്ങൾ. കിഴങ്ങുവർഗ്ഗങ്ങൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ.
BARREN HILL KUTTI VANAM SUSTAINABLE LIVING
വനം കാണാൻ എത്തുന്നത് നിരവധിപേർ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാഠം ഒന്ന്: കാടുണ്ടെങ്കിലേ വെള്ളമൊള്ളൂ....

വനമുണ്ടെങ്കിലേ കുടിക്കാൻ വെളളം കിട്ടൂ എന്ന പാഠമാണ് ഇവർ പകർന്നു നൽകുന്നത്. ഒപ്പം പച്ചപ്പ് ഏത് ചൂടിനേയും ശമിപ്പിക്കും എന്ന അനുഭവ ചിത്രവും. വർഷങ്ങൾക്ക് മുമ്പ് 'ദി ഹിന്ദു' വിൽ കണ്ട കുട്ടിവനത്തെ കുറിച്ചുള്ള രണ്ട് കോളം വാർത്തയാണ് പ്രേരണയായതെന്ന് സുഭാഷ് ചന്ദ്രബോസ് പറയുന്നു. '' അവളുടെ പെൻഷൻ തുകയും എൻ്റെ ചെറിയ വരുമാനവും കൂട്ടിയാണ് ഇതെല്ലാം വാങ്ങിയത്. അതിനായി പല നാട്ടിലും പോയിട്ടുണ്ട്. പിന്നീട് ഇത് ഹരിത പ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.

BARREN HILL KUTTI VANAM SUSTAINABLE LIVING
ബോസും ഇന്ദിരയും നേടിയത് നിരവധി പുരസ്കാരങ്ങൾ (ETV Bharat)

എത്രയെത്ര അംഗീകാരങ്ങൾ

സംസ്ഥാനത്തെ മികച്ച ജൈവ സംരക്ഷക കർഷക പുരസ്കാരം, വനമിത്ര പുരസ്കാരം, മത്സ്യ കർഷക പുരസ്കാരം. തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. രണ്ട് ആൺ മക്കളാണ്. ഒരാൾ വിദേശത്ത് കുടുംബസമേതം കഴിയുന്നു. ഇളയ മകൻ നാട്ടിലുണ്ട്. കുട്ടിവനത്തോട് അവന് താൽപര്യമുണ്ട്'' ബോസ് പറഞ്ഞു. 79 വയസായി സുഭാഷ് ചന്ദ്രബോസിന്, ഇന്ദിരക്ക് 74ഉം. ചോറോടെ 'രയരോത്ത് ബോസ് ഇന്ദിര' വീട്ടിലെ കാഴ്ചകൾ കാണാൻ വന്ന് മടങ്ങുന്നവരോട് ഇരുവരും പറയും '' ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.. ഇത് ഇനിയും വിപുലമാക്കണം'' എന്ന്.

BARREN HILL KUTTI VANAM SUSTAINABLE LIVING
ശീതളക്കാറ്റ് വീശുന്ന കുഞ്ഞു വനം (ETV Bharat)

Also Read:- നട്ടുച്ചയ്ക്കും കുളിര് കോരും കോടക്കാഴ്ച: കൂർഗിലെ മണ്ഡൽപട്ടി! ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര

കോഴിക്കോട്: കൊടും ചൂടാണ്, അത്യുഷ്ണം. ഈ സമയത്ത് ഒരു മൊട്ട കുന്നിൻ മുകളിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ. കരിഞ്ഞുണങ്ങും. അങ്ങിനെ ഒരു കുന്നിൻ പുറമായിരുന്നു വടകര ചോറോട് രയരോത്ത് സുഭാഷ് ചന്ദ്രബോസിന് തറവാട് സ്വത്തായി ലഭിച്ചത്. 33 സെൻ്റ് കുന്നു പ്രദേശത്ത് ബോസ് തൊണ്ണൂറുകളിൽ ഒരു വീട് വച്ചു. അഭിഭാഷകനും നോട്ടറിയും കൂടിയായ അദ്ദേഹം തൻ്റെ ഡൽഹിയിലെ ഒരു കമ്പനി ജോലി കഴിഞ്ഞ് നാട്ടിലെത്തി. ഭാര്യ ഇന്ദിര നാദാപുരത്തെ എൽപി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായും വിരമിച്ചു.

വിശ്രമ ജീവതമല്ലേ.... വീടൊരു കാടാക്കിയാലോ

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. വിശ്രമ ജീവിതം മൊട്ടക്കുന്നിലെ വീട്ടിൽ എങ്ങിനെ കഴിച്ചു കൂട്ടുമെന്ന ചിന്ത. കൊടും ചൂട്, കുടിക്കാൻ വെള്ളവുമില്ല. ആറ് സെൻ്റ സ്ഥലത്ത് ഒരു കുളം കുഴിച്ചെങ്കിലും വേനലിൽ വറ്റും. വാർധക്യത്തിലേക്ക് കടക്കുന്ന ഇരുവരും അത് തീരുമാനിച്ചു. നമ്മുടെ വീടൊരു കാടാക്കണം. ഭർത്താവിൻ്റെ കൈയും പിടിച്ച് ഭാര്യ ഇറങ്ങി. നാട് മുഴുവൻ സഞ്ചരിച്ച് കിട്ടുന്ന വൃക്ഷലതാതികളെല്ലാം വാങ്ങിച്ച് പുര നാലുചുറ്റും നട്ടു. ചെടികളും മരങ്ങളും പച്ചപിടിച്ചതോടെ കുളം വറ്റാതായി. അതിൽ നിറയെ മത്സ്യങ്ങളും വളർത്തി. ഈ ജലശേഖരം ചുറ്റുപാടിനും ഉറവയാകുന്നു.

BARREN HILL KUTTI VANAM SUSTAINABLE LIVING
ചൂടുള്ള നാട്ടിൽ കുളിരേകുന്ന മൊട്ടക്കുന്ന് (ETV Bharat)
എണ്ണിയാലൊടുങ്ങാത്ത സസ്യങ്ങൾ, ഔഷധ ചെടികൾ, മരങ്ങൾ

ഒന്നര പതിറ്റാണ്ടായി, ഇന്നിവിടെ ഇരുനൂറിലേറെ ഔഷധ ചെടികൾ, ഓരില, മൂവില, മുക്കുറ്റി, ജീരക വെറ്റില, കർപ്പൂര വെറ്റില, പിച്ചകം, മുത്തിൾ, കരിനൊച്ചി, വേപ്പുകൾ... ഇഞ്ചികൾ... മഞ്ഞളുകൾ.. നൂറിലേറെ ഫലവൃക്ഷങ്ങൾ മൾബറി, ബ്ലാക്ക്ബറി, ബ്ലൂബറി, ലിച്ചി, മാംഗോസ്റ്റിൻ, റമ്പൂട്ടാൻ, പ്ലം, പൂച്ചപ്പഴം, മിറാക്കിൾ ഫ്രൂട്ട്, സ്റ്റാർ ആപ്പിൾ, റെഡ് ആപ്പിൾ, മലേഷ്യൻ ആപ്പിൾ, ഗണപതി നാരങ്ങ, മുസമ്പി, രാജാ പുളി...

BARREN HILL KUTTI VANAM SUSTAINABLE LIVING
ബോസും ഇന്ദിരുയും സ്വന്തമാക്കിയത് നിരവധി പുരസ്കാരങ്ങൾ (ETV Bharat)
തേക്ക്, വീട്ടി, കരിമരം, ചന്ദനം, രക്തചന്ദനം, കരിമുരിക്ക്, പൈൻ, അശോക മരം, ജാതിക്ക, നെല്ലി, വേങ്ങ, പയ്യാണി, പൂവരശ്, നീർമരുത്, നാഗലിംഗം, പൊൻചമ്പകം, 15ലേറെ പരം ഊദ് മരങ്ങൾ, പല വിധം മാവ്, പ്ലാവുകൾ... തുടങ്ങിയ മരങ്ങൾ. കിഴങ്ങുവർഗ്ഗങ്ങൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ.
BARREN HILL KUTTI VANAM SUSTAINABLE LIVING
വനം കാണാൻ എത്തുന്നത് നിരവധിപേർ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാഠം ഒന്ന്: കാടുണ്ടെങ്കിലേ വെള്ളമൊള്ളൂ....

വനമുണ്ടെങ്കിലേ കുടിക്കാൻ വെളളം കിട്ടൂ എന്ന പാഠമാണ് ഇവർ പകർന്നു നൽകുന്നത്. ഒപ്പം പച്ചപ്പ് ഏത് ചൂടിനേയും ശമിപ്പിക്കും എന്ന അനുഭവ ചിത്രവും. വർഷങ്ങൾക്ക് മുമ്പ് 'ദി ഹിന്ദു' വിൽ കണ്ട കുട്ടിവനത്തെ കുറിച്ചുള്ള രണ്ട് കോളം വാർത്തയാണ് പ്രേരണയായതെന്ന് സുഭാഷ് ചന്ദ്രബോസ് പറയുന്നു. '' അവളുടെ പെൻഷൻ തുകയും എൻ്റെ ചെറിയ വരുമാനവും കൂട്ടിയാണ് ഇതെല്ലാം വാങ്ങിയത്. അതിനായി പല നാട്ടിലും പോയിട്ടുണ്ട്. പിന്നീട് ഇത് ഹരിത പ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.

BARREN HILL KUTTI VANAM SUSTAINABLE LIVING
ബോസും ഇന്ദിരയും നേടിയത് നിരവധി പുരസ്കാരങ്ങൾ (ETV Bharat)

എത്രയെത്ര അംഗീകാരങ്ങൾ

സംസ്ഥാനത്തെ മികച്ച ജൈവ സംരക്ഷക കർഷക പുരസ്കാരം, വനമിത്ര പുരസ്കാരം, മത്സ്യ കർഷക പുരസ്കാരം. തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. രണ്ട് ആൺ മക്കളാണ്. ഒരാൾ വിദേശത്ത് കുടുംബസമേതം കഴിയുന്നു. ഇളയ മകൻ നാട്ടിലുണ്ട്. കുട്ടിവനത്തോട് അവന് താൽപര്യമുണ്ട്'' ബോസ് പറഞ്ഞു. 79 വയസായി സുഭാഷ് ചന്ദ്രബോസിന്, ഇന്ദിരക്ക് 74ഉം. ചോറോടെ 'രയരോത്ത് ബോസ് ഇന്ദിര' വീട്ടിലെ കാഴ്ചകൾ കാണാൻ വന്ന് മടങ്ങുന്നവരോട് ഇരുവരും പറയും '' ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.. ഇത് ഇനിയും വിപുലമാക്കണം'' എന്ന്.

BARREN HILL KUTTI VANAM SUSTAINABLE LIVING
ശീതളക്കാറ്റ് വീശുന്ന കുഞ്ഞു വനം (ETV Bharat)

Also Read:- നട്ടുച്ചയ്ക്കും കുളിര് കോരും കോടക്കാഴ്ച: കൂർഗിലെ മണ്ഡൽപട്ടി! ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര

Last Updated : April 19, 2025 at 5:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.