തിരുവനന്തപുരം: അമ്പലമുക്കിൽ വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ വിദഗ്‌ധമായ നീക്കത്തിലൂടെയാണ് 2022 ഫെബ്രുവരി ആറ് ഞായറാഴ്ച കൃത്യം നിർവഹിച്ചത്. രാജേന്ദ്രൻ കൊലപാതകം നടത്തിയതിന് വ്യക്തമായ ദൃക്‌സാക്ഷികൾ ഇല്ലായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ സഞ്ചാരപഥവും നിരീക്ഷിച്ചാണ് പൊലീസ് കുറ്റം തെളിയിച്ചത്.
2022 ഫെബ്രുവരി 6 (ഞായറാഴ്ച):
- രാവിലെ 10.20: പ്രതി രാജേന്ദ്രൻ പേരൂർക്കടയിലെ ടീസ്റ്റാളിൽ പ്രഭാതഭക്ഷണം കഴിച്ചു.
- 11.29: കറുത്ത പാൻ്റും വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച്, കറുത്ത മാസ്കും കെട്ടുമായി രാജേന്ദ്രൻ അമ്പലമുക്ക് ജങ്ഷനിൽ നിന്ന് മുട്ടട-കുറവൻകോണം റോഡിലേക്ക് നടന്നു.
- 11.32: കുറവൻകോണം - മുട്ടട റോഡുകൾ പിരിയുന്ന സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് കുറവൻകോണത്തുള്ള ടാബ്സ് അഗ്രി ക്ലിനിക് അലങ്കാര ചെടി വിൽപ്പനശാലയിലേക്ക് പോയി.
- 11.33: അലങ്കാര ചെടി വിൽപ്പനശാലയിൽ പ്രവേശിച്ച് കൊലപാതകം നടത്തിയ ശേഷം, സ്വർണമാലയുമായി 11.52ന് തിരികെ നടന്നു. (കൊലപാതകശ്രമത്തിനിടെ വിനീതയുടെ ചെറുത്തുനിൽപ്പിൽ രാജേന്ദ്രൻ്റെ വലത് കൈക്ക് പരിക്കേറ്റു.)
- 11.54: രക്തം പുരണ്ട ഷർട്ടുമായി സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ മുട്ടട റോഡിലെ അലപ്പുറം കുളത്തിന് സമീപം ഇറങ്ങി.
- 12.03: അലപ്പുറം കുളത്തിൽ രക്തം പുരണ്ട ഷർട്ട് ഉപേക്ഷിച്ച്, ടീ-ഷർട്ട് ധരിച്ച് മുട്ടട പ്രൈമറി ഹെൽത്ത് സെൻ്ററിന് സമീപമെത്തി.
- 12.06: ഹെൽത്ത് സെൻ്ററിന് സമീപത്തുനിന്ന് സ്കൂട്ടർ യാത്രക്കാരനോടൊപ്പം പരുത്തിപ്പാറയിലേക്ക് യാത്ര ചെയ്തു.
- 12.11: പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും, 12.13ന് കേശവദാസപുരം - ഉള്ളൂർ റോഡിലൂടെ ഉള്ളൂർ ജങ്ഷനിലെത്തി.
- 12.16: അവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ കേശവദാസപുരത്തേക്ക് യാത്ര ചെയ്തു.
- 12.18: ഓട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോൾ പമ്പിൽ കയറി. പെട്രോൾ നിറച്ച ശേഷം 12.38ന് രാജേന്ദ്രൻ താമസിക്കുന്ന പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് മുൻവശത്ത് ഇറങ്ങി.
- രാത്രി 7.40: കൊലപാതകത്തിനിടെയുണ്ടായ മുറിവിന് ചികിത്സ തേടി പേരൂർക്കട ജില്ല ആശുപത്രിയിലെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ഫെബ്രുവരി 7 (തിങ്കളാഴ്ച)
- രാവിലെ 8.00: രാജേന്ദ്രൻ സ്വദേശമായ തമിഴ്നാട്ടിലെ കാവൽ കിണറിലേക്ക് കടന്നു.
- ഉച്ചയ്ക്ക് 2.00: അഞ്ചു ഗ്രാമത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിനീതയുടെ സ്വർണ മാല 95,000 രൂപയ്ക്ക് പണയം വച്ചു.
- വൈകുന്നേരം 3.00: കാവൽ കിണറിലെ ഇന്ത്യൻ ബാങ്കിൻ്റെ പെരുങ്കുഴി ബ്രാഞ്ചിൽ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയിലേക്ക് 32,000 രൂപ നിക്ഷേപിച്ചു.
2022 ഫെബ്രുവരി 11 (വെള്ളിയാഴ്ച)
- രാവിലെ 10.00: രാജേന്ദ്രനെ കാവൽ കിണറിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
More Read:- വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി; ജീവനെടുത്തത് വെറും നാലര പവൻ സ്വർണത്തിന്