ETV Bharat / state

ഞായറാഴ്ച കൊലപാതകം, വെള്ളിയാഴ്ച അറസ്റ്റ്; വിനീത കൊലക്കേസിലെ പ്രതിയുടെ സഞ്ചാരപഥം - AMBALAMUKKU MURDER TIMELINE

വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ പിടിയിലായി. കൃത്യം നടത്തിയതിൻ്റെ ടൈംലൈനാണിത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന്

RAJENDRAN ARREST VINEETHA MURDER KERALA POLICE INVESTIGATION
പ്രതി രാജേന്ദ്രൻ (Etv Bharat)
author img

By ETV Bharat Kerala Team

Published : April 24, 2025 at 2:50 PM IST

2 Min Read

തിരുവനന്തപുരം: അമ്പലമുക്കിൽ വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ വിദഗ്‌ധമായ നീക്കത്തിലൂടെയാണ് 2022 ഫെബ്രുവരി ആറ് ഞായറാഴ്ച കൃത്യം നിർവഹിച്ചത്. രാജേന്ദ്രൻ കൊലപാതകം നടത്തിയതിന് വ്യക്തമായ ദൃക്‌സാക്ഷികൾ ഇല്ലായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ സഞ്ചാരപഥവും നിരീക്ഷിച്ചാണ് പൊലീസ് കുറ്റം തെളിയിച്ചത്.

2022 ഫെബ്രുവരി 6 (ഞായറാഴ്ച):

  • രാവിലെ 10.20: പ്രതി രാജേന്ദ്രൻ പേരൂർക്കടയിലെ ടീസ്റ്റാളിൽ പ്രഭാതഭക്ഷണം കഴിച്ചു.
  • 11.29: കറുത്ത പാൻ്റും വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച്, കറുത്ത മാസ്കും കെട്ടുമായി രാജേന്ദ്രൻ അമ്പലമുക്ക് ജങ്ഷനിൽ നിന്ന് മുട്ടട-കുറവൻകോണം റോഡിലേക്ക് നടന്നു.
  • 11.32: കുറവൻകോണം - മുട്ടട റോഡുകൾ പിരിയുന്ന സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് കുറവൻകോണത്തുള്ള ടാബ്സ് അഗ്രി ക്ലിനിക് അലങ്കാര ചെടി വിൽപ്പനശാലയിലേക്ക് പോയി.
  • 11.33: അലങ്കാര ചെടി വിൽപ്പനശാലയിൽ പ്രവേശിച്ച് കൊലപാതകം നടത്തിയ ശേഷം, സ്വർണമാലയുമായി 11.52ന് തിരികെ നടന്നു. (കൊലപാതകശ്രമത്തിനിടെ വിനീതയുടെ ചെറുത്തുനിൽപ്പിൽ രാജേന്ദ്രൻ്റെ വലത് കൈക്ക് പരിക്കേറ്റു.)
  • 11.54: രക്തം പുരണ്ട ഷർട്ടുമായി സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ മുട്ടട റോഡിലെ അലപ്പുറം കുളത്തിന് സമീപം ഇറങ്ങി.
  • 12.03: അലപ്പുറം കുളത്തിൽ രക്തം പുരണ്ട ഷർട്ട് ഉപേക്ഷിച്ച്, ടീ-ഷർട്ട് ധരിച്ച് മുട്ടട പ്രൈമറി ഹെൽത്ത് സെൻ്ററിന് സമീപമെത്തി.
  • 12.06: ഹെൽത്ത് സെൻ്ററിന് സമീപത്തുനിന്ന് സ്കൂട്ടർ യാത്രക്കാരനോടൊപ്പം പരുത്തിപ്പാറയിലേക്ക് യാത്ര ചെയ്തു.
  • 12.11: പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും, 12.13ന് കേശവദാസപുരം - ഉള്ളൂർ റോഡിലൂടെ ഉള്ളൂർ ജങ്ഷനിലെത്തി.
  • 12.16: അവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ കേശവദാസപുരത്തേക്ക് യാത്ര ചെയ്തു.
  • 12.18: ഓട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോൾ പമ്പിൽ കയറി. പെട്രോൾ നിറച്ച ശേഷം 12.38ന് രാജേന്ദ്രൻ താമസിക്കുന്ന പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് മുൻവശത്ത് ഇറങ്ങി.
  • രാത്രി 7.40: കൊലപാതകത്തിനിടെയുണ്ടായ മുറിവിന് ചികിത്സ തേടി പേരൂർക്കട ജില്ല ആശുപത്രിയിലെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ഫെബ്രുവരി 7 (തിങ്കളാഴ്ച)

  • രാവിലെ 8.00: രാജേന്ദ്രൻ സ്വദേശമായ തമിഴ്നാട്ടിലെ കാവൽ കിണറിലേക്ക് കടന്നു.
  • ഉച്ചയ്ക്ക് 2.00: അഞ്ചു ഗ്രാമത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിനീതയുടെ സ്വർണ മാല 95,000 രൂപയ്ക്ക് പണയം വച്ചു.
  • വൈകുന്നേരം 3.00: കാവൽ കിണറിലെ ഇന്ത്യൻ ബാങ്കിൻ്റെ പെരുങ്കുഴി ബ്രാഞ്ചിൽ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയിലേക്ക് 32,000 രൂപ നിക്ഷേപിച്ചു.

2022 ഫെബ്രുവരി 11 (വെള്ളിയാഴ്ച)

  • രാവിലെ 10.00: രാജേന്ദ്രനെ കാവൽ കിണറിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

More Read:- വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി; ജീവനെടുത്തത് വെറും നാലര പവൻ സ്വർണത്തിന്

തിരുവനന്തപുരം: അമ്പലമുക്കിൽ വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ വിദഗ്‌ധമായ നീക്കത്തിലൂടെയാണ് 2022 ഫെബ്രുവരി ആറ് ഞായറാഴ്ച കൃത്യം നിർവഹിച്ചത്. രാജേന്ദ്രൻ കൊലപാതകം നടത്തിയതിന് വ്യക്തമായ ദൃക്‌സാക്ഷികൾ ഇല്ലായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ സഞ്ചാരപഥവും നിരീക്ഷിച്ചാണ് പൊലീസ് കുറ്റം തെളിയിച്ചത്.

2022 ഫെബ്രുവരി 6 (ഞായറാഴ്ച):

  • രാവിലെ 10.20: പ്രതി രാജേന്ദ്രൻ പേരൂർക്കടയിലെ ടീസ്റ്റാളിൽ പ്രഭാതഭക്ഷണം കഴിച്ചു.
  • 11.29: കറുത്ത പാൻ്റും വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച്, കറുത്ത മാസ്കും കെട്ടുമായി രാജേന്ദ്രൻ അമ്പലമുക്ക് ജങ്ഷനിൽ നിന്ന് മുട്ടട-കുറവൻകോണം റോഡിലേക്ക് നടന്നു.
  • 11.32: കുറവൻകോണം - മുട്ടട റോഡുകൾ പിരിയുന്ന സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് കുറവൻകോണത്തുള്ള ടാബ്സ് അഗ്രി ക്ലിനിക് അലങ്കാര ചെടി വിൽപ്പനശാലയിലേക്ക് പോയി.
  • 11.33: അലങ്കാര ചെടി വിൽപ്പനശാലയിൽ പ്രവേശിച്ച് കൊലപാതകം നടത്തിയ ശേഷം, സ്വർണമാലയുമായി 11.52ന് തിരികെ നടന്നു. (കൊലപാതകശ്രമത്തിനിടെ വിനീതയുടെ ചെറുത്തുനിൽപ്പിൽ രാജേന്ദ്രൻ്റെ വലത് കൈക്ക് പരിക്കേറ്റു.)
  • 11.54: രക്തം പുരണ്ട ഷർട്ടുമായി സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ മുട്ടട റോഡിലെ അലപ്പുറം കുളത്തിന് സമീപം ഇറങ്ങി.
  • 12.03: അലപ്പുറം കുളത്തിൽ രക്തം പുരണ്ട ഷർട്ട് ഉപേക്ഷിച്ച്, ടീ-ഷർട്ട് ധരിച്ച് മുട്ടട പ്രൈമറി ഹെൽത്ത് സെൻ്ററിന് സമീപമെത്തി.
  • 12.06: ഹെൽത്ത് സെൻ്ററിന് സമീപത്തുനിന്ന് സ്കൂട്ടർ യാത്രക്കാരനോടൊപ്പം പരുത്തിപ്പാറയിലേക്ക് യാത്ര ചെയ്തു.
  • 12.11: പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും, 12.13ന് കേശവദാസപുരം - ഉള്ളൂർ റോഡിലൂടെ ഉള്ളൂർ ജങ്ഷനിലെത്തി.
  • 12.16: അവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ കേശവദാസപുരത്തേക്ക് യാത്ര ചെയ്തു.
  • 12.18: ഓട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോൾ പമ്പിൽ കയറി. പെട്രോൾ നിറച്ച ശേഷം 12.38ന് രാജേന്ദ്രൻ താമസിക്കുന്ന പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് മുൻവശത്ത് ഇറങ്ങി.
  • രാത്രി 7.40: കൊലപാതകത്തിനിടെയുണ്ടായ മുറിവിന് ചികിത്സ തേടി പേരൂർക്കട ജില്ല ആശുപത്രിയിലെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ഫെബ്രുവരി 7 (തിങ്കളാഴ്ച)

  • രാവിലെ 8.00: രാജേന്ദ്രൻ സ്വദേശമായ തമിഴ്നാട്ടിലെ കാവൽ കിണറിലേക്ക് കടന്നു.
  • ഉച്ചയ്ക്ക് 2.00: അഞ്ചു ഗ്രാമത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിനീതയുടെ സ്വർണ മാല 95,000 രൂപയ്ക്ക് പണയം വച്ചു.
  • വൈകുന്നേരം 3.00: കാവൽ കിണറിലെ ഇന്ത്യൻ ബാങ്കിൻ്റെ പെരുങ്കുഴി ബ്രാഞ്ചിൽ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയിലേക്ക് 32,000 രൂപ നിക്ഷേപിച്ചു.

2022 ഫെബ്രുവരി 11 (വെള്ളിയാഴ്ച)

  • രാവിലെ 10.00: രാജേന്ദ്രനെ കാവൽ കിണറിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

More Read:- വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി; ജീവനെടുത്തത് വെറും നാലര പവൻ സ്വർണത്തിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.