തിരുവനന്തപുരം: മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനമാണെങ്കിലും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ പടു കൂറ്റന്‍ തിരമാലകളെക്കാള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. തുടക്കം മുതല്‍ പദ്ധതി തങ്ങളുടേതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തുന്ന സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതാണ് ശക്തമായ പ്രതിഷേധത്തിനും വാദ പ്രതിവാദങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്.
വാർഷികാഘോഷത്തിനിടക്ക് ഉദ്ഘാടനം: സര്‍ക്കാരിൻ്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുന്ന സമയം തെരഞ്ഞെടുത്ത് വിഴിഞ്ഞത്തിൻ്റെ ഉദ്ഘാടനം സംഘടിപ്പിച്ചതും അതിലേക്ക് പ്രധാനമന്ത്രിയെ എത്തിക്കുന്നതുമെല്ലാം തുറമുഖ നിര്‍മ്മാണ നേട്ടം പൂര്‍ണമായും എല്‍ഡിഎഫിൻ്റേതാക്കി ഒതുക്കി നിര്‍ത്തുക എന്ന ഉദ്ദേശ്യം ലക്ഷ്യമിട്ടു തന്നെയെന്ന് വ്യക്തമാണ്. സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായാണ് വിഴിഞ്ഞം കമ്മിഷനിങ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന പ്രതിപക്ഷത്തിന് ഒരു പങ്കുമില്ലെന്ന് വരുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തറക്കല്ലിട്ട ഒരു വന്‍ കിട പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന ഒഴിവാക്കിയതെന്ന് വ്യക്തം.
പേരിനൊരു കത്ത്: ഇക്കാര്യം വിവാദമായതോടെ തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് ഇന്ന് ഉച്ചയോടെ മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നല്‍കി. എന്നാല്‍ അദ്ദേഹത്തിന് പരിപാടിയില്‍ എന്താണ് പങ്കെന്ന കാര്യം രണ്ടു വരി മാത്രമുള്ള കത്തില്‍ വ്യക്തമാക്കുന്നില്ല. കത്ത് കിട്ടിയ കാര്യം പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുന്നതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ സ്മരണ പോലും ചടങ്ങിൽ ഉയരാതിരിക്കാനാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും വിഴിഞ്ഞം ഉള്‍പ്പെടുന്ന കോവളം നിയോജക മണ്ഡലം എംഎല്‍എയുമായ എം വിന്‍സെൻ്റ് രംഗത്തു വന്നു.
സിപിഎം പാരമ്പര്യം മറക്കില്ല: വിഴിഞ്ഞം പദ്ധതിക്കു കല്ലിടുന്ന ദിവസം നാട്ടിലാകെ പ്രതിഷേധ പ്രകടനം നടത്തുകയും വിഴിഞ്ഞത്ത് ഗൗതം അദാനിയെ തടയുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്ന് വിന്‍സെൻ്റ് ആരോപിച്ചു. പദ്ധതി നിര്‍മ്മാണ ഘട്ടത്തിലേക്കെത്തിക്കുന്നതിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കെപിസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വിന്‍സെൻ്റ് അക്കമിട്ടു നിരത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടര വര്‍ഷമെടുത്ത് പാരിസ്ഥിതികാഘാത പഠനം നടത്തുകയും രണ്ടര വര്‍ഷം കോടതിയില്‍ കേസ് നടത്തി വിജയിക്കുകയും ചെയ്ത ശേഷമാണ് പദ്ധതിക്ക് തറക്കല്ലിടുന്ന ഘട്ടത്തിലേക്കെത്താനായത്.
ഭിന്നാപ്പായിരുന്നോ സിപിഎം ലക്ഷ്യം: പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ടെന്‍ഡര്‍നത്തി 90 ശതമാനം ഭൂമിയേറ്റെടുത്തു. സെക്യൂരിറ്റി ക്ലിയറന്‍സ് നേടുകയും പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്തു. ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്ന് ചോദിച്ച അന്നത്തെ പ്രതിപക്ഷം ഇക്കാര്യങ്ങളെല്ലാം ഓര്‍ത്ത് കുറ്റ ഭാരത്താല്‍ കുനിഞ്ഞ മനസുമായി വേണം ഉദ്ഘാടന ചടങ്ങിനു പോകാനെന്നും വിന്‍സെൻ്റ് പറഞ്ഞു. അതേ സമയം തിരുവനന്തപുരം എംപി ശശി തരൂരിനും എംല്‍എ എം വിന്‍സെൻ്റിനും ക്ഷണ കത്തു നല്‍കി പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി പ്രതിപക്ഷ നിരയില്‍ ഒരു ഭിന്നിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.
ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം: അതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ രംഗത്തെത്തി. വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാണം കെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തതിലൂടെ ബിജെപിയെ സ്വാധീനിച്ച് മാസപ്പടിക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷമായതുകൊണ്ടാണ് വിഴിഞ്ഞം ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷമിക്കാത്തതെന്ന സിപിഎം ആരോപണത്തെയും പ്രതിപക്ഷം ഖണ്ഡിച്ചു. ഇടതു സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ബിജെപിയുടെ പ്രധാനമന്ത്രിയാണോ എന്നും എന്നു മുതലാണ് ഇത് തുടങ്ങിയതെന്നും പ്രതിപക്ഷം ചോദിച്ചു.
Also Read:- വെക്കേഷന്‍ അവസാനിക്കാറായി; കെടിഡിസിയുടെ അടിപൊളി സമ്മര്‍-മണ്‍സൂണ്‍ ടൂര്‍ പാക്കേജ് തെരഞ്ഞെടുക്കാം