പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അജി- ശാരി ദമ്പതികളുടെ ഏക മകന്‍ അഭിറാം(4) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആനകളെ കാണാൻ കുടുംബത്തോടൊപ്പമാണ് അഭിറാം ആനത്താവളത്തിൽ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൂന്തോട്ടത്തിലെ വേലിയുടെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണാണ് അപകടം നടന്നത്.കോണ്‍ക്രീറ്റ് തൂണില്‍ ചുറ്റിപ്പിടിച്ച് നില്‍ക്കുന്നതിനിടെ ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടി കല്‍ത്തൂണിൻ്റെ അടിയില്‍ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഫോട്ടോ എടുക്കാനായി കുട്ടിയുടെ അമ്മ ശാരി കുട്ടിയോട് തൂണിന് അടുത്ത് നിൽക്കാൻ പറഞ്ഞു. കുട്ടി തൂണിൽ ചുട്ടിപിടിച്ചു നിൽക്കുമ്പോൾ തൂൺ മറിഞ്ഞുവീഴുകയായിരുന്നു. നടപ്പാതയോട് ചേർന്ന് സ്ഥാപിച്ച തൂണുകളിൽ ഒന്നാണ് ഇളകി വീണത്. തൂണിന്‍റെ അടിയിലെ കോൺക്രീറ്റ് കാലപ്പഴക്കത്താലോ കനത്ത മഴയിലോ ഇളകിപ്പോയ നിലയിൽ ആയിരുന്നു. കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ സന്ദർശനം നടത്തുന്ന ആനത്താവളത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായാണ് ആരോപണം ഉയർന്നിരുക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

കര്‍ശന നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്‌ച സംഭവിച്ചതായാണ് മനസിലാക്കുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റി: കെ.യു. ജനീഷ് കുമാർ എംഎല്‍എ
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് കെ.യു. ജനീഷ് കുമാർ എംഎല്‍എ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത വീഴ്‌ചയാണിത്.വനം വകുപ്പ് ഉദ്യോഗസ്ഥർക്കേതിരെ നടപടി എടുക്കും.ആനക്കൂട്ടിൽ കുട്ടികൾ ആണ് കൂടുതൽ എത്തുന്നത്.ആനക്കൂട്ടില്‍ ഉണ്ടായിരുന്ന തൂണുകള്‍ക്ക് പത്ത് വർഷത്തോളം പഴക്കമുണ്ടായിരുന്നു. അപകട സാധ്യത മുൻകൂട്ടി കാണേണ്ടതായിരുന്നു. ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടെന്നും എം എൽ എ മാധ്യമങ്ങളോട് പറഞ്ഞു
Also Read: റാന്നിയിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു