ETV Bharat / state

ഐഡിയ വനം വകുപ്പിൻ്റേതാണ്; പുലിയായാലും ആനയായാലും ഇനി 'വിവരം അറിയും', ഈ സെൻസർ വിജയിക്കും തീർച്ച! - KERALA FOREST ANIMAL SENSOR

മൃഗങ്ങളുടെ ശരീരോഷ്‌മാവ് സെൻസർ ചെയ്‌താണ് അലാറം പ്രവർത്തിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ അലാറം പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡിഎഫ്ഒ

alert sensor
വനം വകുപ്പ് വികസിപ്പിച്ചെടുത്ത സെൻസർ (ETV Bharat)
author img

By ETV Bharat Kerala Team

Published : April 8, 2025 at 5:59 PM IST

Updated : April 8, 2025 at 6:17 PM IST

2 Min Read

കാസർകോട്: മനുഷ്യ - മൃഗ സംഘർഷത്താൽ പൊറുതിമുട്ടുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിവസവും അപ്രതീക്ഷിതമായ ആക്രമണമാണ് വനാതിർത്തിയിലുള്ളവർ നേരിടേണ്ടി വരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത് പാലക്കാട് മുണ്ടൂർ അലൻ്റേതാണ്. അലൻ്റെ അമ്മ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ഏപ്രിൽ ആറിന് വൈകിട്ടാണ് നാടിനെ ഞെട്ടിച്ച ആ ദുരന്തം കേരളം കേട്ടത്.

ഏറെ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാവുന്ന കാഴ്ചയാണ് മുണ്ടൂരിലും കണ്ടത്. ഇതിലെല്ലാം പഴികേൾക്കുന്നതാകട്ടെ വനം വകുപ്പും. അതിനാൽ ഇനിയും നമ്മുടെ നാട്ടിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന വാശിയിലാണ് വനം വകുപ്പ്. അതിന് പരിഹാരമായാണ് പുതിയൊരു സെൻസർ വനം വകുപ്പ് ജീവനക്കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇത് വിജയിക്കും തീർച്ച

വന്യമൃഗങ്ങൾ എത്തിയാൽ ആദ്യം വെളിച്ചമുണ്ടാകും, പിന്നാലെ അലാറം ഉച്ചത്തിൽ പ്രവർത്തിക്കും. ആനയും പുലിയും ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ തിരിഞ്ഞോടും. ജീവികളുടെ അനക്കം കണ്ടാൽ വലിയ ശബ്ദത്തിൽ അടിക്കുന്ന അലാറം സംവിധാനം സംരക്ഷിത വനമേഖലയിൽ സ്ഥാപിക്കുകയാണ് വനം വകുപ്പ്. മൃഗങ്ങളുടെ ശരീരോഷ്മാവ് സെൻസർ ചെയ്താണ് അലാറം പ്രവർത്തിക്കുന്നത്. പുലി പതുങ്ങി വന്നാലും സെൻസർ പ്രവർത്തിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ പ്രതിരോധിക്കാനാണ് വനംവകുപ്പ് ഈ അലാറം സ്ഥാപിക്കുന്നത്. നേരത്തെ അഡൂർ പുലിപ്പറമ്പിൽ കാട്ടാനകളെ തുരത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഘടിപ്പിച്ചിരുന്നു. ഇത് വിജയം കണ്ടതോടെയാണ് സ്വന്തം നിലയിൽ പത്തെണ്ണം കൂടി വാങ്ങാനുള്ള തീരുമാനം. രണ്ടുമാസത്തിനുള്ളിൽ അലാറം പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡിഎഫ്ഒ അഷ്റഫ് പറഞ്ഞു. തമിഴ്‌നാട്ടിൽ കൃഷിയിടത്തിലേക്കുള്ള വന്യജീവികളുടെ വരവ് പ്രതിരോധിക്കാൻ ഇവ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

alert sensor
വനം വകുപ്പ് വികസിപ്പിച്ചെടുത്ത സെൻസർ (ETV Bharat)
പ്രവർത്തനം സെൻസർ സംവിധാനത്തിലൂടെസെൻസർ സംവിധാനത്തിലൂടെയാണ് അലാറം പ്രവർത്തിക്കുന്നത്. മൃഗങ്ങളുടെ കാലൊച്ച വരെ തിരിച്ചറിയും. 15 മീറ്റർ ചുറ്റളവിൽ മൃഗങ്ങളുടെ ശരീരോഷ്‌മാവ് സെൻസർ ചെയ്യും വിധത്തിലുള്ള അലാറം സ്ഥാപിക്കുന്നതിലൂടെ വന്യജീവികളുടെ കടന്നുവരവ് കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ. വലിയ ശബ്ദം പുറപ്പെടുവിക്കുമ്പോൾ മൃഗങ്ങൾ പേടിച്ച് തിരിച്ചോടും. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഈ വിധത്തിലാണ് അലാറം ഘടിപ്പിക്കുന്നത്. നിലവിൽ പുലിപ്പറമ്പിൽ രണ്ട് അലാറമുണ്ട്.കർണാടക വനമേഖലയിൽനിന്ന്‌ അതിർത്തി കടന്നെത്തുന്ന ആനകളെ തുരത്താൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ സോളാർ തൂക്കുവേലിയും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ആനയുടെ വരവ് കുറഞ്ഞെങ്കിലും കാട്ടുപോത്ത്, കാട്ടുപന്നി, പുലി തുടങ്ങിയവയുടെ സാന്നിധ്യം ജനവാസ മേഖലയിൽ ഇന്നുമുണ്ട്.

Also Read:- ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

കാസർകോട്: മനുഷ്യ - മൃഗ സംഘർഷത്താൽ പൊറുതിമുട്ടുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിവസവും അപ്രതീക്ഷിതമായ ആക്രമണമാണ് വനാതിർത്തിയിലുള്ളവർ നേരിടേണ്ടി വരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത് പാലക്കാട് മുണ്ടൂർ അലൻ്റേതാണ്. അലൻ്റെ അമ്മ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ഏപ്രിൽ ആറിന് വൈകിട്ടാണ് നാടിനെ ഞെട്ടിച്ച ആ ദുരന്തം കേരളം കേട്ടത്.

ഏറെ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാവുന്ന കാഴ്ചയാണ് മുണ്ടൂരിലും കണ്ടത്. ഇതിലെല്ലാം പഴികേൾക്കുന്നതാകട്ടെ വനം വകുപ്പും. അതിനാൽ ഇനിയും നമ്മുടെ നാട്ടിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന വാശിയിലാണ് വനം വകുപ്പ്. അതിന് പരിഹാരമായാണ് പുതിയൊരു സെൻസർ വനം വകുപ്പ് ജീവനക്കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇത് വിജയിക്കും തീർച്ച

വന്യമൃഗങ്ങൾ എത്തിയാൽ ആദ്യം വെളിച്ചമുണ്ടാകും, പിന്നാലെ അലാറം ഉച്ചത്തിൽ പ്രവർത്തിക്കും. ആനയും പുലിയും ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ തിരിഞ്ഞോടും. ജീവികളുടെ അനക്കം കണ്ടാൽ വലിയ ശബ്ദത്തിൽ അടിക്കുന്ന അലാറം സംവിധാനം സംരക്ഷിത വനമേഖലയിൽ സ്ഥാപിക്കുകയാണ് വനം വകുപ്പ്. മൃഗങ്ങളുടെ ശരീരോഷ്മാവ് സെൻസർ ചെയ്താണ് അലാറം പ്രവർത്തിക്കുന്നത്. പുലി പതുങ്ങി വന്നാലും സെൻസർ പ്രവർത്തിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ പ്രതിരോധിക്കാനാണ് വനംവകുപ്പ് ഈ അലാറം സ്ഥാപിക്കുന്നത്. നേരത്തെ അഡൂർ പുലിപ്പറമ്പിൽ കാട്ടാനകളെ തുരത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഘടിപ്പിച്ചിരുന്നു. ഇത് വിജയം കണ്ടതോടെയാണ് സ്വന്തം നിലയിൽ പത്തെണ്ണം കൂടി വാങ്ങാനുള്ള തീരുമാനം. രണ്ടുമാസത്തിനുള്ളിൽ അലാറം പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡിഎഫ്ഒ അഷ്റഫ് പറഞ്ഞു. തമിഴ്‌നാട്ടിൽ കൃഷിയിടത്തിലേക്കുള്ള വന്യജീവികളുടെ വരവ് പ്രതിരോധിക്കാൻ ഇവ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

alert sensor
വനം വകുപ്പ് വികസിപ്പിച്ചെടുത്ത സെൻസർ (ETV Bharat)
പ്രവർത്തനം സെൻസർ സംവിധാനത്തിലൂടെസെൻസർ സംവിധാനത്തിലൂടെയാണ് അലാറം പ്രവർത്തിക്കുന്നത്. മൃഗങ്ങളുടെ കാലൊച്ച വരെ തിരിച്ചറിയും. 15 മീറ്റർ ചുറ്റളവിൽ മൃഗങ്ങളുടെ ശരീരോഷ്‌മാവ് സെൻസർ ചെയ്യും വിധത്തിലുള്ള അലാറം സ്ഥാപിക്കുന്നതിലൂടെ വന്യജീവികളുടെ കടന്നുവരവ് കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ. വലിയ ശബ്ദം പുറപ്പെടുവിക്കുമ്പോൾ മൃഗങ്ങൾ പേടിച്ച് തിരിച്ചോടും. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഈ വിധത്തിലാണ് അലാറം ഘടിപ്പിക്കുന്നത്. നിലവിൽ പുലിപ്പറമ്പിൽ രണ്ട് അലാറമുണ്ട്.കർണാടക വനമേഖലയിൽനിന്ന്‌ അതിർത്തി കടന്നെത്തുന്ന ആനകളെ തുരത്താൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ സോളാർ തൂക്കുവേലിയും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ആനയുടെ വരവ് കുറഞ്ഞെങ്കിലും കാട്ടുപോത്ത്, കാട്ടുപന്നി, പുലി തുടങ്ങിയവയുടെ സാന്നിധ്യം ജനവാസ മേഖലയിൽ ഇന്നുമുണ്ട്.

Also Read:- ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

Last Updated : April 8, 2025 at 6:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.