കോട്ടയം: യേശുക്രിസ്‌തുവിൻ്റെ അന്ത്യഅത്താഴത്തിൻ്റെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ഇന്ന് പെസഹാ ആചരിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെൻ്റ് പീറ്റേഴ്‌സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
യുവജനങ്ങൾ സാമൂഹ്യ സേവനം ലഹരിയാക്കണമെന്ന് കാത്തോലിക്കാ ബാവ പറഞ്ഞു. സമൂഹത്തിൽ സ്നേഹം നഷ്‌ടമാകുന്ന സാഹചര്യത്തിൽ വിനയതോടെ മറ്റുള്ളവരെ ചേർത്തു പിടിക്കണമെന്നു കാതോലിക്കാബാവാ സന്ദേശം നൽകി. ഉച്ചക്ക് 2.30ന് നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ പരിശുദ്ധ കാത്തോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. യേശു തൻ്റെ 12 ശിഷ്യൻമാരുടെ കാൽകഴുകിയതിൻ്റെ പ്രതീകമായി കോർ എപ്പിസ്‌ക്കോപ്പമാരുടെയും വൈദികരുടെയും കാലുകൾ കഴുകി ആചരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുലർച്ചെ രണ്ട് മണിക്കാണ് പെസഹാ ദിന ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് വിശുദ്ധ കുർബാന നടന്നു നൂറുകണക്കിനു വിശ്വാസികളാണ് പെസഹ ദിനശുശ്രൂഷകളിൽ പങ്കെടു ത്തത്.