എറണാകുളം: തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയ സംഭവത്തിൽ, കുഞ്ഞിനെ ഇന്ന് തിരിച്ചെത്തിക്കും. പ്രസവിച്ച് നാലാം ദിവസം ചോറ്റാനിക്കര സ്വദേശിനിയായ യുവതി കുഞ്ഞിനെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയെന്ന പരാതിയിൽ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാൻ ശേഷിയില്ലാത്തതിനാൽ ഒരു ബന്ധുവിന് കൈമാറുകയായിരുന്നുവെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്.
കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണം ആർക്ക് നൽകണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുത്തേക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 15നായിരുന്നു യുവതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. 19ന് കുഞ്ഞിനെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറുകയായിരുന്നു. പ്രസവിച്ച് നാല് ദിവസമായിട്ടും കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം കാണാത്തതിനെ തുടർന്ന് ആശാവർക്കർ പൊലീസിൽ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞിനെ പണം വാങ്ങി വില്‍പന നടത്തിയതാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Also Read: ഹൈബ്രിഡ് കഞ്ചാവ് കേസ് ; ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസിന് മുന്നിൽ ഹാജരായി