തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ ഏപ്രില്‍ രണ്ടു മുതല്‍ സമരം തുടരുന്ന വനിത സിപിഒ റാങ്ക് ഹോള്‍ഡര്‍മാര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലെ 45 പേര്‍ക്ക് കൂടി നിയമന ഉത്തരവ് നൽകി സര്‍ക്കാര്‍. സമര വേദിയിലെത്തിയ മൂന്ന് പേര്‍ക്ക് ഉള്‍പ്പടെയാണ് നിയമന ഉത്തരവ് ലഭിച്ചത്. പ്രിയ, അരുണ, അഞ്ജലി എന്നിവരാണ് സമരവേദിയിലുള്ള അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികൾ.
അതേസമയം വനിത സിപിഒ റാങ്ക് ലിസ്റ്റിൻ്റെ കാലാവധി നാളെ 12 മണിയോടെ (ഏപ്രിൽ 19 ശനി) അവസാനിക്കും. അതിനിടയിൽ മറ്റുള്ളവരെ കൂടി നിയമനത്തിനായി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. 595-2022 വനിത സിപിഒ റാങ്ക് ലിസ്റ്റില്‍ 967 പേരാണ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 292 പേര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ നിയമനം ലഭിച്ചത്. ഇതിന് പുറമേയാണ് ഇപ്പോള്‍ 45 പേര്‍ക്ക് കൂടി നിയമനം ലഭിച്ചത്. ഇതോടെ നിയമനം ലഭിച്ചവരുടെ എണ്ണം 337 ആയി. നിയമനം ലഭിക്കാത്ത 630 ഉദ്യോഗാർഥികളാണിനിയുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വര്‍ഷങ്ങളില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ നിന്നു 60 ശതമാനം നിയമനമാണ് നടന്നത്. 60.67 മാര്‍ക്കായിരുന്നു വനിത സിപിഒ പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക്. അതേ സമയം പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമനം നല്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനമെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
Also Read:-തേനീച്ചയോ കടന്നലോ കുത്തിയാൽ പഴി വനം വകുപ്പിനോ? വിശദീകരണവുമായി അധികൃതർ