ETV Bharat / state

3 വയസുകാരനെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് 40 വർഷം കഠിന തടവും 40,000 രൂപ പിഴയും - CHILD ABUSE CASE COURT VERDICT

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്. പ്രതിക്ക് കഠിന ശിക്ഷ വിധിച്ച് കോടതി. 2023ലാണ് കേസിനാസ്‌പദമായ സംഭവം.

CHILD ABUSE CASE  CHILD ABUSE CASE PARAVUR  COURT VERDICT FOR CHILD ABUSE  പ്രകൃതി വിരുദ്ധ പീഡനം
Representative Image (EtV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2025 at 11:53 PM IST

1 Min Read

എറണാകുളം: മൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് ശിക്ഷ വിധിച്ചത്. പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ടികെ സുരേഷിന്‍റേതാണ് വിധി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2023 ഫെബ്രുവരി 21നാണ് കേസിനാസ്‌പദമായ സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയും മാതാവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പറവൂര്‍ പൊലീസ് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

നോർത്ത് പറവൂർ ഇൻസ്‌പെക്‌ടർ ഷോജോ വർഗീസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്‌തരിക്കുകയും 30 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

Also Read: ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ ദേശീയ പാത 66 ഇല്ലെന്ന് എം വി ഗോവിന്ദന്‍, നിര്‍മാണ കമ്പനികള്‍ ബിജെപിക്ക് പണം കൊടുത്തുവെന്നും വിമര്‍ശനം

എറണാകുളം: മൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് ശിക്ഷ വിധിച്ചത്. പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ടികെ സുരേഷിന്‍റേതാണ് വിധി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2023 ഫെബ്രുവരി 21നാണ് കേസിനാസ്‌പദമായ സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയും മാതാവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പറവൂര്‍ പൊലീസ് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

നോർത്ത് പറവൂർ ഇൻസ്‌പെക്‌ടർ ഷോജോ വർഗീസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്‌തരിക്കുകയും 30 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

Also Read: ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ ദേശീയ പാത 66 ഇല്ലെന്ന് എം വി ഗോവിന്ദന്‍, നിര്‍മാണ കമ്പനികള്‍ ബിജെപിക്ക് പണം കൊടുത്തുവെന്നും വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.